Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂർ സംഭവം; സന്ദീപ് വാര്യർ അപവാദം പ്രചരിപ്പിക്കുന്നു, നിയമനടപടി സ്വീകരിക്കുമെന്ന് സലൂൺ ഉടമ ലൂസി

കൊച്ചി: താനൂർ സംഭവത്തിൽ തനിക്കെതിരായ ആരോപണങ്ങളിൽ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ മുംബൈയിലെ സലൂൺ ഉടമ ലൂസി. സന്ദീപ് വാര്യർ അപവാദപ്രചരണം നടത്തുകയാണെന്നും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലൂസി പറഞ്ഞു. പാർലറിലെത്തിയ പെൺകുട്ടികളേയോ ഒപ്പം വന്ന യുവാവിനേയോ തങ്ങൾക്ക് അറിയില്ലെന്നും അവർ പറഞ്ഞു.

സന്ദീപ് ആരോപിക്കുന്നത് പോലെ ഭർത്താവിനും തനിക്കുമെതിരെ യാതൊരു കേസുമില്ല. നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കട അടച്ചിട്ടത്. അല്ലാതെ ഒരു പോലീസ് നടപടിയും തങ്ങൾക്കെതിരെ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം ലൂസിക്കും ഭർത്താവിനും എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും വിശ്വസീനമായ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ലൂസിക്കെതിരെ പ്രതികരിച്ചതെന്നും സന്ദീപ് വാര്യർ ആവർത്തിച്ചു.

lucy-1

'മുംബൈയിൽ പെൺകുട്ടികളെ ഉപയോഗിച്ച് മസാജ് പാർലർ നടത്തിയിരുന്ന ശിവസേനക്കാരൻ പ്രിൻസ് എനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അവർ കേസുകൊടുക്കട്ടെ. മാധ്യമങ്ങളോട് അവർ പറഞ്ഞ എല്ലാ കാര്യങ്ങളും പരസ്പര വിരുദ്ധമാണ്. ആദ്യം മീഡിയവണ്ണിനോട് കുട്ടികളുടെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ കോൾ വന്നെന്നും താൻ അത് കണ്ടെന്നും ഒക്കെ പറഞ്ഞ പ്രിൻസിന്റെ ഭാര്യ പിന്നീട് കുട്ടികളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നില്ല എന്ന് മറ്റു ചാനലുകളോട് പറഞ്ഞു .

മുംബൈയിലെ ചില സംഘടന പ്രവർത്തകർ കുട്ടികൾ അവിടെയുണ്ടോ എന്ന് താഴെ ചെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന നുണയാണ് പ്രിൻസ് പറഞ്ഞിരിക്കുന്നത്. ആ സമയത്ത് കുട്ടികൾ അവിടെ ഉണ്ടായിരുന്നു എന്ന് പിന്നീട് സംഘടനാ പ്രവർത്തകർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്ലെന്ന് മാത്രമേ പ്രിൻസ് പറയുന്നുള്ളൂ, അവിടെ റെയ്ഡ് നടന്നിട്ടുണ്ടോ എന്ന കാര്യം, അക്കാലത്ത് അത് വാർത്തയായിരുന്നോ എന്ന കാര്യം ഇതിലൊന്നും പ്രിൻസിന് വിശദീകരണമില്ല. മുംബൈയിലെ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട സംഗതികളാണ് ഞാൻ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നു', സന്ദീപ് വാര്യർ വ്യക്തമാക്കി.

കുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് തുടക്കം മുതൽ സന്ദീപ് ആവശ്യപ്പെട്ടിരുന്നു. ' കോവിഡിന് ഒന്നരവർഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പോലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിക്കേണ്ടി വന്നത് ? പാലാരിവട്ടംകാരനായ ഒരാളുടെ സലൂൺ ആണിത്. അറിഞ്ഞ വിവരങ്ങൾ പൊലീസിന് നൽകാൻ തയ്യാറാണ്', എന്നാണ് സന്ദീപ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+