കിഫ്ബി കേസില്‍ ഇഡിക്ക് അടിതെറ്റുന്നു; രാഷ്ട്രീയക്കളിയെന്ന് തുറന്നടിച്ച് തോമസ് ഐസക്ക്
ഇന്ന് ബിബിസി റെയ്ഡ് കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് കിഫ്ബി റെയ്ഡ് ചെയ്യാന്‍വന്ന ആദായ നികുതിക്കാരെയാണ്. കിഫ്ബിയുടെ കരാറുകാരില്‍ നിന്ന് സ്രോതസില്‍ നികുതി പിടിച്ചില്ലായെന്നതാണ് ആരോപണം.

കൊച്ചി: കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായുള്ള ആര്‍ബിഐ സത്യവാങ്മൂലത്തിന് പിന്നാലെ ഇഡിക്കെതിരെ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. കിഫ്ബി കേസില്‍ ഇഡിക്ക് അടിതെറ്റുകയാണെന്ന് ഐസിക്ക് പറഞ്ഞു. പല കാരണങ്ങള്‍ പറഞ്ഞ് ഈ കേസില്‍ കേരളത്തെയും, തന്നെയും, കിഫ്ബിയെയും സംശയനിഴലില്‍ നിര്‍ത്താനാണ് ഇഡി ശ്രമിച്ചതെന്ന് ഐസക്ക് കുറ്റപ്പെടുത്തി.
കേസ് പല കാര്യങ്ങള്‍ പറഞ്ഞ് നീട്ടി കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും ഐസക് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്ക് തുറന്നടിച്ചത്. നേരത്തെ കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന് ഇഡി വാദിച്ചിരുന്നു.
കിഫ്ബി കേസില്‍ സര്‍വ്വശക്തരായ ഇഡിയ്ക്ക് അടി തെറ്റുകയാണ്. മസാല ബോണ്ട് നിയമ വിരുദ്ധമാണ് എന്നു പറഞ്ഞാണല്ലോ ഈ ധനകാര്യ സ്ഥാപനത്തെ ഞെരുക്കി ഇല്ലാതാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുനിഞ്ഞിറങ്ങിയത്. കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതാക്കാനാണ് ഈ ഏജന്‍സികള്‍ ശ്രമിക്കുന്നത്. ആദ്യം ഓഡിറ്റ് സംബന്ധിച്ച വിവാദം. പിന്നെയാണ് ആദായ നികുതിക്കാര്‍ വന്നത്.

ഇന്ന് ബിബിസി റെയ്ഡ് കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് കിഫ്ബി റെയ്ഡ് ചെയ്യാന്‍വന്ന ആദായ നികുതിക്കാരെയാണ്. കിഫ്ബിയുടെ കരാറുകാരില്‍ നിന്ന് സ്രോതസില്‍ നികുതി പിടിച്ചില്ലായെന്നതാണ് ആരോപണം. കരാറുകാരുമായിട്ടുള്ള ബന്ധം അവരെ നിയോഗിച്ച എസ്.പി.വികള്‍ക്കാണ്. എസ്.പി.വികള്‍ക്കു പണം കൈമാറുമ്പോള്‍ ആദായനികുതി തുക കൃത്യമായി ബില്ലില്‍ കാണിച്ചുകൊണ്ടാണ് പണം കൈമാറിയിട്ടുള്ളത്. ഇതെല്ലാം ഓണ്‍ലൈനായിട്ടാണ് ചെയ്യുക. അതുകൊണ്ട് പാസ് വേര്‍ഡ് തന്നേക്കാം.
നിങ്ങളുടെ ഓഫീസില്‍ ഇരുന്നു പരിശോധിച്ചാല്‍ പോരേ. പോരാ. കിഫ്ബി ഓഫീസില്‍ ഇരുന്നുതന്നെ പരിശോധിക്കണം. അങ്ങനെയാണ് സംസ്ഥാന മേധാവിയുടെ നേതൃത്വത്തില്‍ 15 അംഗ സംഘം ഒരു ദിവസം മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി കിഫ്ബി ഓഫീസ് പരിശോധിച്ചത്.
ഇതുംകഴിഞ്ഞാണ് ഒടുവില്‍ കേന്ദ്രം വജ്രായുധം ഇറക്കിയത്. ഇഡി എന്ന കുപ്രസിദ്ധ അന്വേഷണ ഏജന്‍സിയെ ഇറക്കി കിഫ്ബിയെ പൂട്ടാനുള്ള ശ്രമം. ഉദ്യോഗസ്ഥരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുക, ഒരേ രേഖകള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരില്‍ സംശയ നിഴല്‍ നിരന്തരം നിലനിര്‍ത്തുക എന്ന തീര്‍ത്തൂം ഗൂഡമായ ശ്രമം. ഇതിങ്ങനെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നു എന്ന അവസ്ഥയിലാണ് കേരള ഹൈക്കോടതിയെ സമീപിക്കുന്നത്.
ഇഡിയുടേത് രാഷ്ട്രീയക്കളിയാണ് എന്നു തെളിയിക്കുന്നതായിരുന്നു എനിക്കെതിരെയുള്ള സമന്‍സ്. മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവിയുടെ ഭാഗമായി കിഫ്ബി വൈസ് ചേയര്‍മാനായിരുന്ന ഞാന്‍ സകലമാന കണക്കും കൊണ്ടു ചെല്ലാനായിരുന്നു ഇവരുടെ ഉത്തരവ്. പിന്നീട് അത് മാറ്റി മറ്റൊന്ന് തന്നു. കുടുംബാംഗങ്ങളുടെയും മന്ത്രിയായിരിക്കെ ഡയറക്ടര്‍ ആയ കമ്പനികളുടെ കണക്കുകളും മറ്റും കൊണ്ടു ചെല്ലണം. കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചു.
കോടതി സമന്‍സ് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു. മറുപടി സമര്‍പ്പിക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടി വന്നു. ഒടുക്കം കോടതി ഒന്നു കടുപ്പിച്ചപ്പോള്‍ മറുപടി കൊടുത്തു. മസാലബോണ്ട് പണം നിഷിദ്ധമായ മേഖലകളില്‍ മുടക്കുന്നുണ്ട് എന്നതായി അന്വേഷണ വിഷയം. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ആര്‍ബിഐ നിഷ്ക്കര്‍ഷിക്കുന്ന പ്രതിമാസ സ്റ്റേറ്റ്മെന്റ് കൃത്യമായി കൊടുക്കുന്നുണ്ട്. അത് ഇഡിയ്ക്കും നേരത്തെ കൊടുത്തിട്ടുണ്ട്.
മസാല ബോണ്ട് പണം ആര്‍ക്ക്, എന്തിന് കൊടുത്തു, ഏതു ബാങ്ക് അക്കൌണ്ടില്‍ നിന്നും ആരുടെ ബാങ്ക് അക്കൌണ്ടിലേക്കു നല്കി, ഇതെല്ലാമുള്ള നിശ്ചിത ഫോറത്തിലുള്ള, ആര്‍ബിഐ നിഷ്ക്കര്‍ഷിക്കും വിധം സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്മെന്റ് ആണ് കൊടുക്കുന്നത്. ഒരു തര്‍ക്കവും ആരും പറഞ്ഞിട്ടില്ല. ഇനി ഇതു തന്നെ ഇഡിയ്ക്കും കൊടുത്തല്ലോ? അവര്‍ എന്തെങ്കിലും കണ്ടു പിടിച്ചോ? ഇല്ല. വീണ്ടും അതു കോടതിയിലും സമര്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് കോടതി ആര്‍ബിഐയെ സ്വമേധയാ കക്ഷി ചേര്‍ത്തത്. മാസം മൂന്നു നാലായി. ഇപ്പോഴാണ് സത്യവാങ്മൂലം വന്നത്.
രണ്ടു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, കിഫ്ബി ആര്‍ബിഐ ചട്ട പ്രകാരം നല്കിയ എന്‍ഓസി അനുസരിച്ചാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. അതിനു ലോണ്‍ രജിസ്ട്രേഷന് നമ്പര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ കാര്യം മുകളില്‍ പറഞ്ഞ സ്റ്റേറ്റ്മെന്റ് സംബന്ധിച്ചാണ്. ഇസിബി-2 എന്ന ഫോമില്‍ മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകള്‍ കൃത്യമായി നല്‍കുന്നുണ്ട് എന്ന് ആര്‍ബിഐ വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കുന്ന സമയത്തെ വിദേശ വാണിജ്യ വായ്പ്പ നടപടിക്രമം അനുസരിച്ച് ഈ പണത്തിന്റെ വിനിയോഗം ചട്ടം പാലിച്ചാണോ എന്നതടക്കം ബന്ധപ്പെട്ട ബാങ്ക് സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്മെന്റാണ് ഇസിബി 2
അപ്പോള്‍ ആര്‍ബിഐ കാര്യം വ്യക്തമാക്കിയിരിക്കുന്നു. ഇനി എന്താണ് ഇഡിയുടെ നീക്കം എന്നു നോക്കാം. കോടതി ഒരു സുപ്രധാന കാര്യം ഋഉയോടു ചോദിച്ചിരുന്നു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ്പ എടുത്തിട്ടുണ്ടോ? അവരെക്കുറിച്ച് നിങ്ങള്‍ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ?
പലവട്ടം കോടതി ചോദിച്ചിട്ടും മിണ്ടിയിട്ടില്ല. അത് പറയുക തന്നെ വേണം എന്നു കോടതി പറഞ്ഞിട്ടുമുണ്ട്. എന്താണ് പറയുക എന്നു നോക്കാം. അപ്പോള്‍ പലയിടത്തും നടത്തുന്ന പയറ്റ് അത്ര ഫലിക്കില്ല, ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്നതു ഇഡി മനസിലാക്കട്ടെയെന്നും തോമസ് ഐസക്ക് പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications