Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര ഫലം: 'മണ്ഡലം ഉണ്ടായിട്ടിന്നോളം 15% വോട്ട് തികച്ചു കിട്ടാത്ത ബിജെപിക്കെന്തിന് ഇത്ര ഹൈപ്?'

തൃക്കാക്കര: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യത്തെ വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. മണ്ഡലം രൂപീകരിച്ചിട്ട് ഇന്നുവരെ 15 ശതമാനം വോട്ട് കിട്ടാത്ത മുന്‍തൂക്കമുള്ള ഒരൊറ്റ മേഖല പോലുമില്ലാത്ത ബിജെപിയ്ക്ക് അവരുടെ തലയ്ക്ക് വെളിവുള്ള നേതാക്കള്‍ക്ക് പോലും ഇല്ലാത്ത വിജയപ്രതീക്ഷയാണ് മലയാള മനോരമ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ചാര്‍ത്തി കൊടുക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം നടപടി തീര്‍ത്തും അപഹാസ്യമാണെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് വാസുദേവന്റെ വാക്കുകള്‍:

മണ്ഡലം ഉണ്ടായിട്ടിന്നോളം 15% വോട്ട് തികച്ചു കിട്ടാത്ത, മുന്‍തൂക്കമുള്ള ഒരൊറ്റ മേഖല പോലുമില്ലാത്ത ബിജെപിയ്ക്ക്, അവരുടെ തലയ്ക്ക് വെളിവുള്ള നേതാക്കള്‍ക്ക് പോലുമില്ലാത്ത വിജയപ്രതീക്ഷയാണ് മലയാള മനോരമ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ചാര്‍ത്തി കൊടുക്കുന്നത്. എന്തൊരു അപഹാസ്യമാണിത് . ജനവിധികളോട് അല്‍പ്പം പോലും ബഹുമാനമില്ലാത്ത മാധ്യമപ്രവര്‍ത്തന രീതി അവലംബിച്ചിട്ടും ഒരു നാണവുമില്ല !

പ്രചാരണത്തിന്റെ ആദ്യ ദിവസം മുതല്‍ യുഡിഎഫി നും എല്‍ഡിഎഫിനും ഒപ്പം സ്പേസും വിജയസാധ്യതയും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍, തൂക്കമൊപ്പിച്ചു നല്‍കുന്ന പടങ്ങള്‍, ഹൈപ്പ്, എന്നുവേണ്ട അവരുടെ വര്‍ഗ്ഗീയത നിറഞ്ഞ പ്രചാരണങ്ങള്‍ക്ക് വലിയ വിസിബിലിറ്റി നല്‍കുന്നത് വര്‍ഗ്ഗീയതയോടുള്ള മാധ്യമസന്ധിയായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് തോന്നുന്നില്ല. ജനപിന്തുണയ്ക്കോ ജനതാല്‍പ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്ഷം ബിജെപിക്ക് ് വിഷ്വല്‍ മീഡിയ നല്‍കിയ സ്പേസിന്റെ നോര്‍മ്മലൈസേഷന്‍ ആണ് മനോരമ ഉള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എന്നിട്ട് നാട്ടില്‍ വര്‍ഗീയത വളരുന്നതിനെതിരെ എഡിറ്റോറിയലില്‍ മുതലക്കണ്ണീര്‍ ഒഴുക്കും. ഇരട്ടത്താപ്പിന്റെ രാജാക്കന്മാര്‍..

ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍

ഇപ്പറഞ്ഞതിന്റെ പൊരുള്‍ സംഘികള്‍ക്ക് മനസിലാക്കാന്‍ ഒരു വഴിയുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, നരേന്ദ്രമോദിയുടെയും രാഹുല്‍ഗാന്ധിയുടെയും കൂടെ പിണറായി വിജയന്റെയും ഫോട്ടോ വെച്ചിട്ട് ഇതുപോലെ, 'ആര് പ്രധാനമന്ത്രിയാകും' എന്ന ക്യാപ്ഷന്‍ കൊടുത്താല്‍ മതി, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തൃക്കാക്കരയില്‍ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടിംഗ് മെഷീനുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തൃക്കാക്കരയില്‍ ഉമ തോമസിന് ലീഡ് 500ന് മുകളിലാണ്.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫും യു ഡി എഫിന് വേണ്ടി ഉമ തോമസുമാണ് മത്സരിച്ചത്. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് എ എന്‍ രാധാകൃഷ്ണനാണ്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റാണ് തൃക്കാക്കര. സിറ്റിംഗ് എം എല്‍ എ ആയിരുന്ന പി ടി തോമസിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+