Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി കേസ് പ്രതികളുടെ മോചനം; അത്തരം നീക്കമില്ലെന്ന് സ്‌പീക്കർ, കെകെ രമയുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ കെകെ രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്‌പീക്കർ. സർക്കാർ നൽകിയ മറുപടി ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കറുടെ നടപടി. ടിപി കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നീക്കമില്ലെന്ന് സർക്കാർ അറിയിച്ചതായി സ്‌പീക്കർ ചൂണ്ടിക്കാട്ടി. വിഷയം സബ്‌മിഷനായി ഉന്നയിക്കാം എന്നായിരുന്നു സ്‌പീക്കർ പറഞ്ഞത്.

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്, എന്നാൽ അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നായിരുന്നു സ്‌പീക്കർ പറഞ്ഞത്. ഇതിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ കടുത്ത എതിർപ്പറിയിച്ചു.

anshamseertp

ടിപി കേസിലെ പ്രതികൾക്ക് ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിട്ടുണ്ടെന്നായിരുന്നു വിഡി സതീശന്‍ ആരോപിച്ചത്. സര്‍ക്കാരിന് ഭയം ആണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇതോടെ സ്‌പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങുകയും ചെയ്‌തു.

ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്‌പീക്കർ അല്ലെന്നും, മുഖ്യമന്ത്രിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്.ഒടുവിൽ വിഷയത്തിൽ നിന്ന് പ്രതിപക്ഷം പിൻമാറാൻ കൂട്ടാക്കാതെ ശക്‌തമായി പ്രതിഷേധിച്ചതോടെ ഈ ബഹളങ്ങൾക്ക് ഇടയിലും സഭാ നടപടികൾ പൂർത്തിയാക്കി ഇന്നത്തെക്ക് പിരിയുകയായിരുന്നു.

പ്ലക്കാര്‍ഡ് ഉയര്‍ത്തി സ്‌പീക്കറുടെ ഡയസ്സിന് മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നടപടികൾ പൂർത്തിയതോടെ സഭ വിട്ട പ്രതിപക്ഷം സഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളാണ് പ്ലക്കാർഡുമായി കുത്തിയിരുന്നു പ്രതിഷേധിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസമാണ് ടിപി വധക്കേസ് പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടത്. മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള ആലോചന ഉണ്ടെന്നും അതിനാൽ ഇവരെ കുറിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്.

ഇതിന് പിന്നാലെ കടുത്ത വിമർശനവുമായി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെകെ രമ രംഗത്ത് വന്നിരുന്നു. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+