മലയാളികള്‍ക്ക് അവയവ ദാനത്തിന്റെ മഹത്വം പകര്‍ന്നു നല്‍കിയ സംവിധായകന്‍
കൊച്ചി: ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് അവയദാനത്തിന്റെ മഹത്വ പകര്‍ന്നു നല്‍കിയ സംവിധായകനാണ് രാജേഷ് പിള്ള. ഗുരുതരമായ രോഗത്തിന് അടിമായ ഇദ്ദേഹത്തിനോട് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ ഡോകടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രോഗത്തിന് വേണ്ടി സമയം പാഴാക്കാന്‍ താനില്ലെന്നു പറഞ്ഞ് ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. ലിവര്‍ സിറോസിസിനൊപ്പം പെട്ടെന്നുണ്ടായ അണുബാധയാണ് ഇദ്ദേഹത്തിനെ മരണം തട്ടിയെടുത്തത്.
ട്രാഫിക് എന്ന സിനിമ ജീവിതത്തെ പലതരത്തിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ജീവതിത്തിലെ ദുരന്തങ്ങളെയും നല്ല കാലത്തെയും , ശരികളെയും തെറ്റുകളെയും ഗതിമാറ്റികൊണ്ടുള്ള ചിത്രം തന്നെയായിരുന്നു ട്രാഫിക്. ഒടുവില്‍ അവയ മാറ്റി വെക്കലിനു പോലും കാത്തു നില്‍ക്കാതെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
മലയാളത്തിന് സമ്മാനിച്ചത്
മലയാളത്തിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചാണ് സംവിധായകന്‍ രാജേഷ് പിള്ള യാത്രയായത്. മലയാളത്തിന്റെതു തന്നെ ഗതി മാറ്റി ചിത്രങ്ങളിലൊന്നായിരുന്നു ട്രാഫിക്.
അവയവദാനം
അടുത്ത കാലത്തായി അവയവ കൈമാറ്റ രംഗത്ത് വിപ്ലകരമായ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് സിനിമയിലൂടെ അവയവ ദാനത്തിന്റെ മഹത്വം പകര്‍ന്നു നല്‍കിയത് രാജേഷ് പിള്ളയാണ്.
ജീവിതത്തെ പലതരത്തില്‍ ബന്ധിപ്പിക്കുന്നു
ജീവിതത്തെ പല തരത്തില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് ട്രാഫികിനെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചത്. ഒരല്‍പം തലച്ചോറ്് പ്രവര്‍ത്തിപ്പിക്കേണ്ട് രംഗങ്ങളാണ് ഇതില്‍ ഓരോന്നും.
സംവിധാകന്‍ അവയവ മാറ്റത്തിന് തയാറായോ
സിനിമയില്‍ അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മികച്ച് സന്ദേശം നല്‍കിയിരുന്നെങ്കിലും അദ്ദേഹം അവയമാറ്റം ചെയ്തിരുന്നില്ല. കരള്‍ സംബന്ധമായ രോഗമായിരുന്നു.
ഡോകടര്‍മാരുടെ നിര്‍ദേശം
ഭക്ഷണ ക്രമത്തിലെ അപാകത മൂലം ലിവര്‍ സിറോസിസ് ബാധിച്ച് രാജേഷ് പിള്ളയോട് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു.
ട്രാഫിക്കിലൂടെ അവയവദാനം
കേരളത്തില്‍ അവയവ ദാനത്തിന് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരാനുള്ള കാരണം ഇദ്ദേഹത്തിന്റെ ചിത്രമായ ട്രാഫിക് തന്നെയായിരുന്നു. ജനശ്രദ്ധ ഏറെ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഇത്.
ട്രാഫിക് ഇതര ഭാഷയിലും
അവയവ ദാനത്തിന്ർറെ മഹത്വം വിളിച്ചോതുന്ന ട്രാഫിക് ഇതര ഭാഷയിലുംമലയാളത്തില്‍ തകര്‍ത്തോടിയ ട്രാഫിക് ഹിന്ദിയിലും ചിത്രീകരിച്ചിരുന്നു. ഇത് സംവിധാനം ചെയ്തത് രാജേഷ് പിള്ള തന്നെയായിരുന്നു. എന്നാല്‍ ഇത് പുറത്തിറങ്ങിയിട്ടില്ല.