'മരിച്ചിട്ടും പി.ടിയോട് അവർക്ക് തീരാത്ത പക'; മകൻ ലഹരിക്കടിമയെന്ന പ്രചാരണത്തിനെതിരെ ഉമതോമസ്
കൊച്ചി: മകനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. പോലീസ് പൊക്കി എന്ന് പറയുന്ന തന്‍റെ മകൻ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
മരിച്ചിട്ടും ചിലർക്ക് പി ടിയോടുള്ള പക തീർന്നിട്ടില്ല. പാതിവഴിയില്‍ തന്‍റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല. പി ടി തുടങ്ങിവച്ചതൊക്കെ പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത പ്രചാരണം നടത്തിയവര്‍ക്കും അത് ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ഉമ തോമസ് വ്യക്തമാക്കി. മകന്‍ വീട് വൃത്തിയാക്കുന്ന ചിത്രം സഹിതമാണ് ഉമ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനും ഉമ തോമസിനും ഒപ്പം മക്കള്‍ നില്‍ക്കുന്ന ചിത്രമുള്‍പ്പെടെ നല്‍കിയാണ് സമൂഹ മാധ്യമങ്ങളിലെ പ്രചരണം.
വിവാദ പരാമർശം, രാഹുൽ മാങ്കൂട്ടത്തിനെതിരെ കലാപാഹ്വാനത്തിന് കേസ്
ഉമ തോമസിന്റെ ഫേസ്ബുക്ക് പേസ്റ്റിന്റെ പൂർണരൂപം
ചില
ഷാജിമാരുടെ
എഫ്
ബി
പോസ്റ്റ്
കണ്ടു.
പോലീസ്
പൊക്കി
എന്ന്
പറയുന്ന
എന്റെ
മകൻ
എന്നോടൊപ്പം
കഴിഞ്ഞ
ദിവസം
പെയ്ത
മഴയിൽ
വെള്ളം
കയറിയ
ഞങ്ങളുടെ
വീട്
വൃത്തിയാക്കുന്ന
ജോലിയിലാണ്.
മൂത്ത
മകൻ
തൊടുപുഴ
അൽ-അസർ
കോളേജിൽ
പഠിപ്പിച്ചു
കൊണ്ടിരിക്കുകയാണ്
മരിച്ചിട്ടും
ചിലർക്ക്
പി.
ടി
യോടുള്ള
പക
തീർന്നിട്ടില്ലായെന്ന്
എനിക്കറിയാം.പാതിവഴിയിൽ
എന്റെ
പോരാട്ടം
അവസാനിപ്പിക്കുവാൻ
ആര്
വിചാരിച്ചാലും
സാധിക്കില്ല.പി.ടി
തുടങ്ങിവച്ചതൊക്കെ
ഞാൻ
പൂർത്തിയാക്കുക
തന്നെ
ചെയ്യും.
സത്യവുമായി
ഒരു
ബന്ധവും
ഇല്ലാത്ത
ഈ
എഫ്
ബി
പോസ്റ്റ്
ഇട്ടവർക്കും
ഷെയർ
ചെയ്തവർക്കുമെതിരെ
മുഖ്യമന്ത്രിക്കും,ഡി
ജി
പി
ക്കും,
പരാതി
നൽകും.
കഴിഞ്ഞ ദിവസം നിയമസഭയില്‍ ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസും പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് പിന്നാലെയാണ് പ്രചാരണങ്ങളുടെ തുടക്കം. വികാരഭരിതനായാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. 'ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാം തവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ്' എന്നാണ് സതീശന്‍ പ
ഇതിന് പിന്നാലെയാണ് വിവേക് തോമസിനെതിരെ വ്യാപകമായ പ്രചാരണം ആരംഭിച്ചത്.സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം വൈറലായതിന് പിന്നാലെ സതീശന്‍ പറഞ്ഞ സുഹൃത്ത് പി ടിയാണെന്നും അദ്ദേഹത്തിന്‍റെ മകനാണ് ലഹരിക്ക് അടിമപ്പെട്ടതെന്നുമാണ് പ്രചാരണം നടക്കുന്നത്.. പി ടിയുടെയും ഉമയുടെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തുവെന്നും പ്രചാരണം നടന്നു.
സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....