Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം എഴുതാൻ ഉപയോഗിച്ചിരുന്ന വട്ടെഴുത്ത് ലിപി വീണ്ടെടുക്കലിന്റെ വഴിയിൽ

ഇന്നത്തെ മലയാള ഭാഷയുടെയും തമിഴ് ഭാഷയുടെയും മുന്നേ പോയ വട്ടെഴുത്ത്... പത്ത് നൂറ്റാണ്ടോളം സമയമെടുത്ത തിരുത്തലുകളുടെയും കൂട്ടിച്ചേര്‍ക്കലുകളുടെയും മിനുക്കു പണികളുടെയും ഉപയോഗങ്ങളുടെയും ഒടുവില്‍ അതിമനോഹരമായ ഭാഷകളിലേക്ക് എത്തിച്ചേര്‍ന്ന ദ്രാവിഡ ലിപി. മലയാളത്തിനും തമിഴിനും ജന്മം നല്കിയ ദ്രാവിഡ കുലത്തിലെ വട്ടെഴുത്ത് ഇപ്പോള്‍ ചരിത്രത്തിന്റെ കെട്ടുപാടുകളില്‍ നിന്നും പതുക്കെ പുറത്തു കടന്നിരിക്കുകയാണ്. അതും മലയാളികളായ കുറേ ഭാഷാ ശാസ്ത്രജ്ഞരുടേയും ഗവേഷകരുടെയും അധ്യാപകരുടെയും നിരന്തര ശ്രമഫലമായി.

വട്ടെഴുത്തിന്റെ അനേകം ശേഷിപ്പുകള്‍ ശിലാ രേഖകളായും താളിയോലകളായും ഗ്രന്ഥങ്ങളുമായെല്ലാം കേരളത്തില്‍ കാണാം. എന്നാല്‍ അതിലെന്താണ് പറഞ്ഞിരിക്കുന്നതെന്നോ എന്തിനെയാണ് ഇവ സൂചിപ്പിക്കുന്നതെന്നോ എന്ന് മിക്കവയിലും കണ്ടെത്തുവാനായിട്ടില്ല. വട്ടെഴുത്ത് വായിക്കുവാന് അറിയുന്നവരുടെയും അതിലെ ആശയത്തെ പുറത്തെ‌ടുക്കുവാന്‍ കഴിയുന്നവരും അധികമില്ല എന്നതുതന്നെ കാരണം. ഇന്ന് വട്ടെഴുത്ത് വായിക്കുവാനും കൈകാര്യം ചെയ്യുവാനും അറിയുന്നവരായി വളരെ കുറച്ച് ആളുകള്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. എന്നാൽ അവരുടെ അറിവും പ്രായവും മറ്റ് പല ഘടകങ്ങളും കാരണം ഇതിന്റെ ഏകോപനം ഇനിയും സാധ്യമായിട്ടില്ല എന്നതാണ് വസ്തുത. കൃത്യമായി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അതിസമ്പന്നമായ ഒരു ചരിത്രത്തിലേക്കുള്ള വാതില്‍ കൊട്ടിയടക്കുന്നതിനു സമമായിരിക്കും ഇത്.

vattezuth

ചിത്രത്തിനു കടപ്പാട്- വിക്കി വീഡിയ

ഈ സന്ദര്‍ഭത്തിലാണ് വട്ടെഴുത്തിനെ യൂണികോഡിലേക്ക് എന്‍കോഡ് ചെയ്യുവാനുള്ള ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതുവഴി ലോകമെമ്പാടുമുള്ള ഭാഷാ വിദഗ്ദര്‍ക്ക് എളുപ്പത്തില്‍ ആ എഴുത്തിനെ പഠിക്കുവാനും മനസ്സിലാക്കുവാനും അതിലെ അര്‍ത്ഥങ്ങളെ ഡീ കോഡ് ചെയ്യുവാനും സാധിക്കും.
ഈ അവസരത്തിലാണ് തൃശൂര്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ മലയാള വിഭാഗം വട്ടേഴുത്തിന്റെ സാധ്യതകളും ചരിത്രപരമായ പ്രസക്തിയും സംബന്ധിച്ചു കഴിഞ്ഞ ദിവസം ന‌ടത്തിയ വിര്‍ച്വല്‍ സെമിനാറിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈ മേഖലയിലെ തല്പരരും ഗവേഷകരുമ‌ടക്കമുള്ള നൂണുകണക്കിനാളുകളാണ് ഇതില്‍ പങ്കെടുത്തത്. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ യുജിസി അംഗീകാരമുള്ള വൊക്കേഷണല്‍ മലയാളം ആന്‍ഡ് മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ് കോഴ്സ് നടത്തുന്ന ഏക കലാലയം കൂടിയാണ് ഈ കോളേജ്. സങ്കീർണ്ണമായ കൈയെഴുത്തുപ്രതികൾ മനസ്സിലാക്കാൻ പഠിപ്പിക്കുന്നതാണ് ഈ കോഴ്സ്.

" വ‌ട്ടെഴുത്തിനെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഏകീകരിക്കുകയും സുതാര്യമാക്കുകയുമാണ് പ്രധാന ആശയം. സ്ക്രിപ്റ്റ് ഡീകോഡ് ചെയ്യുന്ന ഒരു വ്യക്തിക്ക് അത് മറ്റൊരാളിൽ നിന്ന് വ്യത്യസ്തമായി വായിക്കാൻ കഴിയും. അതിനാൽ, പതിവ് ചർച്ചകളിലൂടെയും കൈമാറ്റങ്ങളിലൂടെയും മാത്രമേ നമുക്ക് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ. എന്നാല്‍ അക്കാദമിക തലത്തില്‍ അത്തരം അവസരങ്ങളില്ല. മാനുസ്ക്രിപ്റ്റ് മാനേജ്മെന്റിന്‍ കോഴ്സ് ന‌ടത്തുന്ന നടത്തുന്ന ഒരേയൊരു കോളേജ് ആയതിനാല്‍ ഈ വിഷയത്തില്‍ , ഒരു സെമിനാർ സീരീസ് സംഘടിപ്പിക്കാൻ ഞങ്ങൾ ശരിയായ ആളുകളാണെന്ന് ഞങ്ങൾ കരുതി" "സെന്റ് ജോസഫിലെ മലയാള വിഭാഗം മേധാവി ലിറ്റി ചാക്കോ പറഞ്ഞു.
ഈ ആഴ്ച ആദ്യം സമാപിച്ച സെമിനാർ പരമ്പരയുടെ ആദ്യ ഘട്ടം മലയാളത്തെ കേന്ദ്രീകരിച്ചായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ നടത്തുന്ന പരമ്പരകളില്‍ തമിഴ്. കന്നഡ ഭാഷകള്‍ക്ക് പ്രാധാന്യം നല്കും.

എട്ടാം നൂറ്റാണ്ട് മുതല്‍ 18-ാം നൂറ്റാണ്ട് വരെയാണ് ഉപയോഗത്തിലിരുന്നതായി കരുതുന്നത് നെന്മാറയ എൻ‌എസ്‌എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ മുരുകേഷ് എസ് പറഞ്ഞു. ഈ കാലത്താണ് ദക്ഷിണേന്ത്യയിലെ രാജ ശാസനങ്ങള്‍ ഉള്‍പ്പെടെയുള്ള മികച്ച സാഹിത്യം എഴുതപ്പെട്ടതും. കടന്നുവന്ന തലമുറകളിലൂടെ പല മാറ്റങ്ങള്‍ക്കും വട്ടെഴുത്ത് വിധേയമായിട്ടുണ്ട്. അതിനനുസരിച്ച് ഓരോ അക്ഷരത്തിന്റെയും ഘടനയിലും മാറ്റങ്ങള്‍ കാണുവാന്‍ സാധിക്കും.

ഉദാഹരണത്തിന്, ചേരന്മാർ ഭരിക്കുന്ന ഭൂമി എന്നർത്ഥമുള്ള 'ചേരം' എന്ന വാക്കിൽ നിന്നാണ് 'കേരളം' എന്ന വാക്ക് ഉണ്ടായതെന്ന് ഭാഷാ വിദഗ്ധർ അവകാശപ്പെടുന്നു. എന്നാൽ ഞങ്ങൾ വട്ടെഴുത്ത് പഠിച്ചപ്പോൾ, 'കാ', 'ച' എന്നീ അക്ഷരങ്ങൾ സമാനമാണെന്ന് തോന്നുന്നു. അതിനാൽ 'കേരം' എന്ന വാക്ക് 'ചേരം' എന്ന് തെറ്റിദ്ധരിക്കാമായിരുന്നു. ഇതൊരു വലിയ ചിന്തയാണ്. കൂടാതെ, അശോകന്റെ ബിസി കാലഘട്ടത്തിലെ ഒരു ശാസനയിൽ 'കേരളം' എന്ന വാക്ക് പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഇത് ഒരുതരം രാജകീയനാമമായേക്കാം. മുകേഷ് കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടുകളായി 'തമിഴകം' പ്രദേശം സ്വായത്തമാക്കിയതും ചോള, പാണ്ഡ്യ, ചേര രാജ്യങ്ങളിലെ ഭരണാധികാരികൾ വ്യാപകമായി ഉപയോഗിച്ചതുമായ ഒരു സ്ക്രിപ്റ്റ് ആയതിനാൽ, ഭരണമാറ്റങ്ങളോടെ ഉയർന്നുവന്നതും വീഴുന്നതുമായ ഒരു രാഷ്ട്രീയമാണ് വട്ടെഴുത്തിന്റേത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്ഷരങ്ങൾ കൂടാതെ, പണം, തടി, അരി എന്നിവയുടെ അളവ് സൂചിപ്പിക്കുന്നതിന് ചിഹ്നങ്ങളും ഇതില്‍ ഉപയോഗിച്ചിരുന്നു.

" ഇന്ന്, ഒരു പത്രം വായിക്കുന്നതുപോലെ നമുക്ക് അത് വായിക്കാൻ കഴിയില്ല. 500 അല്ലെങ്കിൽ 1000 വർഷങ്ങള്‍ക്കു മുമ്പ് എഴുതിയതായതിനാൽ വാചകത്തിന്റെ ഒരു വരി പോലും വായിക്കാൻ ദിവസങ്ങളോ ചിലപ്പോള്‍ ആഴ്ചയോ എടുത്തേക്കാം. ചില അക്ഷരങ്ങൾ രൂപത്തിൽ വളരെ സമാനമാണ്. ഈ മേഖലയിലെ വിദഗ്ധര്‍ ഒരുമിച്ചാണെങ്കില്‍ ഈ , പ്രക്രിയ എളുപ്പമാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

"ചരിത്രാതീത സ്ക്രിപ്റ്റുകളെക്കുറിച്ചുള്ള അറിവ് വികേന്ദ്രീകരിക്കപ്പെടാത്തതാണ് പ്രശ്നം. ഇത് എല്ലാവരിലേക്കും എത്തുന്നില്ല. നമ്മുടെ ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവയെക്കുറിച്ച് കൂടുതലറിയണമെങ്കിൽ ഈ സ്ക്രിപ്റ്റുകൾ നന്നായി മനസിലാക്കേണ്ടതുണ്ട്. "

വട്ടെഴുത്ത് ഗവേഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ലിഖിതങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ഉയർന്ന റെസല്യൂഷനിലുള്ള ഫോട്ടോഗ്രാഫുകൾ ഉൾക്കൊള്ളുന്ന ഒരു വെബ് പോർട്ടൽ പ്രവർത്തിക്കുന്നുണ്ടെന്ന് മലയാള വിഭാഗം മേധാവി ലിറ്റി ചാക്കോ പറഞ്ഞു.

Recommended Video

cmsvideo
    Pfizer's vaccine could be ready by Christmas before Oxford-AstraZeneca's | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+