Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനികുതിയില്‍ വിഡി ഒറ്റപ്പെടുന്നു; കെസിയും ചെന്നിത്തലയും രംഗത്ത്; ലീഗിനും അതൃപ്തി!

സംസ്ഥാന ബജറ്റില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു നേരത്തെ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ വകുപ്പ് തല ആലോചനകള്‍ നടന്നിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍ സതീശന് കത്തയച്ചിരുന്നു.

പവന്‍വില ഒരുലക്ഷത്തിലേക്ക് വീഴുമെന്ന പ്രതീക്ഷ വേണ്ട; പൊന്നിന് ഇന്നും വില കൂടി
പവന്‍വില ഒരുലക്ഷത്തിലേക്ക് വീഴുമെന്ന പ്രതീക്ഷ വേണ്ട; പൊന്നിന് ഇന്നും വില കൂടി

ഇപ്പോഴിതാ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ്. യുഡിഎഫ് മദ്യനയം തീരുമാനിക്കുന്നതിന് മുന്‍പെ ഇത്തരത്തിലൊരു നടപടി മുഖ്യമന്ത്രി ഏകപക്ഷീയമായി കൈക്കൊണ്ടതില്‍ മറ്റ് മന്ത്രിമാര്‍ക്കിടയിലും അതൃപ്തിയുണ്ട്. ഈ ഭിന്നതയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

VD Satheesan

മദ്യനയത്തിന്റെ കാര്യത്തിലുള്‍പ്പെടെ ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സക്കാരിനുണ്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ ആര്‍ക്കെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫിന്റെ മദ്യനയം വരാന്‍ പോകുന്നേ ഉള്ളൂവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞതിങ്ങനെ; 'ശ്വേത ഷോക്കായി'
മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞതിങ്ങനെ; 'ശ്വേത ഷോക്കായി'

നികുതി സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച ചെയ്ത് മാറ്റം വേണമെങ്കില്‍ വരുത്തും എന്നും അദ്ദേഹം പറഞ്ഞു. നികുതി നിശ്ചയിച്ചത് മുഖ്യമന്ത്രിയാണ് എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ബജറ്റ് പ്രഖ്യാപനത്തില്‍ എക്‌സൈസ് മന്ത്രി എം ലിജുവും എക്‌സൈസ് കമ്മീഷണറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് മുഖ്യമന്ത്രിയുമായും ലിജു കൂടിക്കാഴ്ച നടത്തും. വകുപ്പ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധമറിയിക്കാനാണ് ലിജു മുഖ്യമന്ത്രിയെ കാണുന്നത്.

നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ഇതാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബജറ്റില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ യുഡിഎഫ് കേന്ദ്രങ്ങളിലും ഇത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 'ലോ ആല്‍ക്കഹോളിക് ബവ്റിജസ്' എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടനയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

പെട്രോള്‍ വില കുറയുമെന്ന സൂചന നല്‍കി കേന്ദ്രം; 'ഇപ്പോഴും ശരിക്കും വില കൂടിയിട്ടില്ല'
പെട്രോള്‍ വില കുറയുമെന്ന സൂചന നല്‍കി കേന്ദ്രം; 'ഇപ്പോഴും ശരിക്കും വില കൂടിയിട്ടില്ല'

0.5% മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യമാണ് ഈ വിഭാഗത്തില്‍ വരുന്നത്. 0.5- 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120%, 10-20% വരെ വീര്യമുളളവയ്ക്ക് 175% എന്നിങ്ങനെയാണ് നിലവിലെ നികുതി ഘടന. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല.

പലകമ്പനികളും വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്‌കരണത്തിന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് സ്വീകരിച്ചിരുന്നില്ല. അക്കാലത്ത് പ്രതിപക്ഷവും ഇതിനെ എതിര്‍ത്തിരുന്നു. ഇതില്‍ അഴിമതിയുണ്ട് എന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍ ആരോപിച്ചിരുന്നത്.

ഇതാണ് ബജറ്റില്‍ കൂടിയാലോചനകള്‍ പോലുമില്ലാതെ അദ്ദേഹം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുസ്ലീ ലീഗിനും ഈ വിഷയത്തില്‍ എതിര്‍പ്പുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സാമുദായിക സംഘടനകളും മതനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+