മൂന്നാറില്‍ സിപിഎമ്മിനെതിരാണ് വിഎസ്! സബ്കളക്ടര്‍ക്ക് പിന്തുണ! പിണറായി വിയര്‍ക്കും?
മൂന്നാറിലെ മുഴുവന്‍ കൈയ്യേങ്ങളും പൊളിച്ച് നീക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നു വിഎസ് വ്യക്തമാക്കി.
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം മൂന്നാര്‍ കൈയ്യേറ്റം വീണ്ടും ശക്തമാകുമ്പോള്‍ സിപിഎമ്മിനെതിരായ നിലപാടിമായി ഭരണ പരിഷ്കാര കമ്മിറ്റി ചെയര്മാന് വിഎസ് അച്യുതാനന്ദന്. മൂന്നാറിലെ മുഴുവന്‍ കൈയ്യേങ്ങളും പൊളിച്ച് നീക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നു വിഎസ് വ്യക്തമാക്കി.
സബ് കളക്ടര്‍ക്കെതിരെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം സമരം നടത്തുന്നതിനിടെയാണ് വിഎസ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ പൊളിച്ച് നീക്കാന്‍ നടപടി എടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.

സബ്കളക്ടര്‍ക്ക് പിന്തുണ
മൂന്നാറിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും പൊളിച്ച് നീക്കണമെന്നാണ് വിഎസ് അച്യുതാനന്ദന്റെ ആവശ്യം. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികള്‍ തൃപ്തികരമാണെന്നും വിഎസ് വ്യക്തമാക്കി. സബ്കളക്ടര്‍ക്കെതിരെ എസ് രാജേന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ട്. കളക്ടറുടേത് ജനവിരുദ്ധ നടപടിയാണെന്നാണ് ആരോപണം. എന്നാല്‍ പാര്‍ട്ടിയുടെ ഈ നിലപാട് തള്ളുന്ന തരത്തിലാണ് വിഎസിന്റെ മറുപടി.

നടപടി
നേരത്തേ വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുത്തിരുന്നു. സുരേഷ് കുമാര്‍, ഋഷിരാജ് സിങ്, രാജു നാരായണ സ്വാമി എന്നീ ഉദ്യോഗസ്ഥര്‍ക്കായിരുന്നു ചുമതല. എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ഇത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

മന്ത്രിക്ക് വിമര്‍ശനം
മൂന്നാര്‍ കൈയ്യേറ്റത്തില്‍ വിഎസിനു പുറമെ സിപിഐയും സിപിഎമ്മിനെതിരാണ്. സബ്കളക്ടറെ മാറ്റില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടവരാണ് ഉദ്യോഗസ്്ഥരെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിയെ ബുദ്ധിയില്ലാത്തവനെന്ന് എസ് രാജേന്ദ്രന് പരിഹസിച്ചതോടെ സിപിഐ മുഖപത്രമായ ജനയുഗം പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

രാജേന്ദ്രനും കൈയ്യേറി
മൂന്നാറില്‍ സിപിഎം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. മൂന്നാര്‍ ടൗണിലെ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ കൈയ്യേറി പാര്‍ട്ടി ഗ്രാമമാക്കിയെന്നാണ് ആരോപണം. പൊതുമരാമത്ത് വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ഭൂമിയാണ് കൈയ്യേറിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എംഎല്‍എ രാജേന്ദ്രനും ഭൂമി കൈയ്യേറിയതായി ആരോപണം ഉണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications