പൊളിച്ചെഴുതാന്‍ സുധാകരന്; വിടി ബല്‍റാം, ബിന്ദു കൃഷ്ണ; കെപിസിസിയിലേക്ക് പുതുമുഖങ്ങളും വനിതകളും
തിരുവനന്തപുരം: വിമര്‍ശനങ്ങളും എതിര് സ്വരങ്ങളും വലിയ തോതില്‍ ഉണ്ടായെങ്കിലും ഗ്രൂപ്പ് രഹിതമായി ഡിസിസി അധ്യക്ഷന്മാരുടെ നിയമനം നടത്താന്‍ കഴിഞ്ഞത് വലിയ വിജയമായിട്ടാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും കാണുന്നത്. പരാതികളുമായി എത്തിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടേയുള്ള നേതാക്കളെ വിഡി സതീശന് വീട്ടില്‍ ചെന്ന് കണ്ട് അനുനയിപ്പിക്കുകയും ചെയ്തു.
പാര്‍ട്ടി വിട്ട പാലക്കാട്ടെ പ്രമുഖ നേതാവ് എവി ഗോപിനാഥിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങങ്ങളും ശക്തമായി നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെയാണ് കെപിസിസി, ഡിസിസി പുനഃസംഘടനയിലേക്കും കോണ്‍ഗ്രസ് നേതൃത്വം കടക്കുന്നത്.

നേരത്തെ ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തോടെ തന്നെ കെപിസിസി ഭാരവാഹികളുടേയും പ്രഖ്യാപനം ഉണ്ടാവുമെന്നായിരുന്നു നേതാക്കള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഡിസിസി അധ്യക്ഷന്മാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ ശ്രദ്ധ പൂര്‍ണ്ണമായി അതിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് കെപിസിസി ഭാരവാഹികളുടെ ചര്‍ച്ചയും പ്രഖ്യാപനം മാറ്റിവെച്ചത്.
മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ കെപിസിസി-ഡിസിസി ഭാരവാഹികളിലേക്ക് കടക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. എന്നാല്‍ തര്‍ക്കവും അതൃപ്തിയും ഉടലെടുത്തതോടെ നേതാക്കള്‍ അതിന്റെ പിറകെ പോവുകയായിരുന്നു. ഒടുവില്‍ പ്രശ്നങ്ങള്‍ ഒരു വിധം അടങ്ങിയതോടെയാണ് ശേഷിക്കുന്ന പുനഃസംഘടനാ നടപടികളിലേക്ക് നേതൃത്വം കടക്കുന്നത്.

ഈ മാസം കൊണ്ട് തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആദ്യത്തോടെ തന്നെ പ്രഖ്യാപനം നടത്താനാണ് ആലോചിക്കുന്നത്. ഗ്രൂപ്പ് വീതം വെയ്പ് ഉണ്ടാവില്ലെങ്കിലും തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ നേതൃത്വം കൂടുതതല്‍ വിശ്വാസത്തിലെടുത്ത് ചര്‍ച്ചകള്‍ നടത്തും.

ഇരുനേതാക്കളുമായും സംസ്ഥാന നേതൃത്വം ഇന്ന് വിശദമായ ചർച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിന് ശേഷം 14 നോ 15 നോ വീണ്ടും ചര്‍ച്ച നടക്കും. ഇത്തവണ പുനഃസംഘടന നടക്കുമ്പോള്‍ ജംബോ കമ്മിറ്റികള്‍ ഉണ്ടാവില്ലെന്ന കാര്യം കെ സുധാകരന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ എഐസിസിയുടെ പൂര്‍ണ്ണ പിന്തുണയും അദ്ദേഹത്തിനുണ്ട്.

നിലവില്‍ 200 ന് മുകളില്‍ ഉള്ള കെപിസിസി ഭാരവാഹി ലിസ്റ്റ് നിർവാഹകസമിതിയംഗങ്ങൾ ഉൾപ്പെടെ 51 അംഗ സംവിധാനമായിക്കുമുണ്ടാകുക. ഇതില്‍ തന്നെ പ്രസിഡന്റിന് പുറമെ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരേയും ഹൈക്കമാന്‍ഡ് ഇതിനോടകം നിയമിച്ച് കഴിഞ്ഞു. ശേഷിക്കുന്ന ഭാരവാഹികളായി മൂന്ന് വൈസ് പ്രസിഡന്റുമാരും 15 ജനറൽ സെക്രട്ടറിമാരും ട്രഷററും കൂടി കെപിസിസിക്ക് മതിയെന്നാണ് രാഷ്ട്രീയ കാര്യസമിതി തീരുമാനിച്ചിരിക്കുന്നത്.

ഡിസിസി സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ഒഴിവാകുകയും ചെയ്തവര്‍ ഉള്‍പ്പടേയുള്ള പ്രമുഖര്‍ കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കപ്പെട്ടേക്കും. അതുപോലെ തന്നെ വനിതകള്‍ക്കും വലിയ പരിഗണന ലഭിച്ചേക്കും. ഡിസിസി അധ്യക്ഷന്മാരായി മുഴുവന്‍ പുരുഷന്മാര് വന്നപ്പോള്‍ തന്നെ കെപിസിസിയിലേക്ക് വനിതകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന കാര്യം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു.

പട്ടികവിഭാഗ സംവരണം ഉറപ്പാക്കുമ്പോള്‍ ആകെ സംഖ്യയുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായേക്കാം. എന്നാല്‍ അത് ഒരു തരത്തിലും 70 ന് മുകളില്‍ പോയേക്കില്ല. ചർച്ചയുടെ ഗതി അനുസരിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. സ്ഥിരം മുഖങ്ങളായ ഭാരവാഹികളെയും ഗുരുതര ആരോപണങ്ങൾ നേരിടുന്നവരേയും ഒഴിവക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ കെപിസിസി പുനഃസംഘടനയില്‍ ഒഴിവാക്കണമെന്ന അഭിപ്രായം ഒരുവിഭാഗം മുന്നോട്ട് വെക്കുന്നുണ്ടെങ്കില്‍ പരിഗണന ലഭിക്കാന്‍ ഇടയില്ല. കൊല്ലം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ ബിന്ദു കൃഷ്ണ, പലാക്കാടേക്ക് അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്ന വിടി ബല്‍റാം തുടങ്ങിയവരും കെപിസിസി പുനഃസംഘടനയില്‍ ഇടം പിടിച്ചേക്കും.

അതോടൊപ്പം തന്നെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി അച്ചടക്കസമിതി രൂപവത്കരണം സംബന്ധിച്ച ആലോചനകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവായ വിഎസ് വിജയരാഘവന്റെ പേരാണ് അച്ചടക്ക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാവും ഡിസിസി ഭാരവാഹികളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications