സ്വാധീനമുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ബിജെപി;വിവി രാജേഷിനെ ഇറക്കി വട്ടിയൂര്‍കാവ് പിടിക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്ക് ഏറെ സ്വാധീനമുള്ള തിരുവനന്തപുരം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം കാഴ്ച്ചവെക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. കരുത്തരെ രംഗത്തിറക്കി സ്വാധീനമുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ ബിജെപി ലക്ഷ്യമിടുന്നു. ജനപ്രീയ മേയറായിരുന്ന വികെ പ്രശാന്തിനെ രംഗത്തിറക്കി വട്ടിയൂര്‍കാവ് മണ്ഡലം പിടിച്ച എല്‍ഡിഎഫിനെ നേരിടാന്‍ ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിവി രാജേഷിനെ ഇറക്കാനാണ് ബിജെപി തയാറെടുക്കുന്നത്. എല്‍ഡിഎഫ് മണ്ഡലത്തില്‍ വികെ പ്രശാന്തിനെ തന്നെ രംഗത്തിറക്കാനാണ് സാധ്യത.
ജ്യോതി വിജയകുമാറിന്റെയും വിഷ്ണുനാഥിന്റെയും എല്ലാം പേരുകള്‍ മണ്ഡലത്തില്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. 2011ല്‍ രൂപികരിച്ച വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ 2011ലും, തുടര്‍ന്ന് 2016ലും കെമുരളീധരനിലൂടെ കോണ്‍്ഗസ് മണ്ഡലം നിലനിര്‍ത്തി. എന്നാല്‍ 2014ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിനായിരുന്നു മണ്ഡലത്തില്‍ ലീഡ് ലഭിച്ചത്.

2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലടക്കം ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ വിജയിച്ചു. പിന്നീട് മുരളീധരന് രാജി വെച്ച് മത്സരിച്ച് എംപിയായതിനെ തുടര്‍ന്ന് വട്ടിയൂര്‍ കാവില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വികെ പ്രശാന്തിനെ രംഗത്തിറക്കി എല്‍ഡിഎഫ് അട്ടിമറി വിജയം കരസ്ഥമാക്കിയത്.
Recommended Video
മേയറായിരുന്ന പ്രശാന്ത് മത്സരിച്ചപ്പോള്‍ മണ്ഡലത്തിലെ 24 കോര്പ്പറേഷന് വാര്‍ഡില്‍ 23ലും ഇടതുപക്ഷം ലീഡി നേടി. 2016ലോ നിയമസഭാ തിരഞ്ഞെടുപ്പില്‍ 18 ബൂത്തുകളിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4 ബൂത്തുകളിലും ലീഡ് നേടിയ എല്‍ഡിഎഫ് 135 ബൂത്തുകളില്‍ ലീഡ് ഉറപ്പിച്ചു. മുരളീധരന് മത്സരിച്ചപ്പോള്‍ 82 ബൂത്തുകളിലും ലോകസഭയില്‍ തരൂരിലൂടെ 85 ബൂത്തുകളിലും മുന്നിലെത്തിയ യുഡിഎഫ് 24 ബൂത്തുകളിലൊതുങ്ങി. 2016ല്‍ കുമ്മനം രാജശേഖരന് 47 ബൂത്തുകളില്‍ ലീഡ് നേടിയത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 79 ആയി ഉയര്‍ത്തി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പില്‍ 1053 വോട്ടിന് പൂജപ്പുര വാര്‍ഡില്‍ വിജയിച്ചതിന്റെ തിളക്കുവുമായാണ് വിവി രാജേഷിനെ രംഗത്തിറക്കാന്‍ ബിജെപി തയാറെടുക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുമായും ജനങ്ങളുമായുമുള്ള ബന്ധം രാജേഷിന് തുണയാകുമെന്ന് ബിജെപി കണക്കു കൂട്ടുന്നു. വികെ പ്രശ്ന്ത് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് എല്‍ഡിഎഫ് കരുതുന്നു. കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കരുത്തുറ്റ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications