അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ കരാറുകൾ എന്തിന്; സർക്കാർ വാദങ്ങൾ തള്ളി ജോണ്‍ ബ്രിട്ടാസ് എംപി
ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) രാജ്യത്തിന് ഗുണകരമാണെന്ന സർക്കാരിന്റെ വാദങ്ങളെ തള്ളി ജോണ്‍ ബ്രിട്ടാസ് എംപി. തദ്ദേശീയ വ്യവസായങ്ങൾക്കും കർഷകർക്കും എംഎസ്എംഇകൾക്കും സഹായകരമാകേണ്ട ഈ കരാറുകൾ വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തടസ്സമില്ലാതെ ഒഴുകാൻ മാത്രമാണ് പലപ്പോഴും വഴിതുറക്കുന്നത്. സർക്കാർ അവകാശപ്പെടുന്ന 'പരസ്പര ലാഭകരമായ വ്യാപാരം' എന്നത് കണക്കുകളിൽ കാണാനില്ല. നിലവിലുള്ള കരാറുകൾ ഇന്ത്യയുടെ കയറ്റുമതി മേഖലയെ തളർത്തുകയും വ്യാപാര കമ്മി വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, വീണ്ടും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ കരാറുകളിലേക്ക് സർക്കാർ ധൃതിപ്പെട്ട് നീങ്ങുന്നത് ആരെ സഹായിക്കാനാണെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
' ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) രാജ്യത്തിന് ഗുണകരമാണെന്ന സർക്കാരിന്റെ വാദങ്ങൾ പാർലമെന്റിൽ സമർപ്പിക്കപ്പെട്ട കണക്കുകൾക്ക് മുന്നിൽ ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി പ്രകാരം വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി ഭീമമായി വർദ്ധിക്കുന്നത് നമ്മുടെ ആഭ്യന്തര ഉൽപ്പാദനത്തെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും (MSME) കാര്യമായി ബാധിക്കുന്നു.

ഇന്ത്യ 16 സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും പ്രധാന പങ്കാളികളുമായുള്ള ഔദ്യോഗിക കണക്കുകൾ നെഗറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2023-24ൽ -38.45 ബില്യൺ ഡോളർ ആയിരുന്നത് 2024-25 കാലയളവിൽ -45.18 ബില്യൺ ഡോളറായി വർദ്ധിച്ചു. താരിഫ് ഉദാരവൽക്കരണം ആഭ്യന്തര വ്യവസായങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.
2024-25 ലെ കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി:
• ഇന്തോനേഷ്യ: -17.39 ബില്യൺ ഡോളർ
• തായ്‌ലൻഡ്: -9.45 ബില്യൺ ഡോളർ
• സിംഗപ്പൂർ: -8.30 ബില്യൺ ഡോളർ
• മലേഷ്യ: -5.22 ബില്യൺ ഡോളർ
• ദക്ഷിണ കൊറിയ: -15.24 ബില്യൺ ഡോളർ
• ജപ്പാൻ: -12.66 ബില്യൺ ഡോളർ
പുതിയ കരാറുകളിലും സമാനമായ പ്രവണതയാണ് കാണുന്നത്. ഇന്ത്യ-യുഎഇ CEPA പ്രകാരം, 2025 ഏപ്രിൽ - ഡിസംബർ കാലയളവിൽ മാത്രം ഇന്ത്യ 2,26,788 കോടി രൂപയുടെ വ്യാപാര കമ്മി രേഖപ്പെടുത്തി. അതുപോലെ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള (EFTA) വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) പ്രകാരവും ഇറക്കുമതി കയറ്റുമതിയേക്കാൾ വളരെ കൂടുതലാണ്. 2024-25ൽ EFTA രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 1,88,864 കോടി രൂപയായപ്പോൾ, കയറ്റുമതി വെറും 16,624 കോടി രൂപ മാത്രമായിരുന്നു. ഏകദേശം 1.72 ലക്ഷം കോടി രൂപയുടെ കമ്മി. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള 9 മാസ കാലയളവിൽ മാത്രം ഏകദേശം 1.40 ലക്ഷം കോടി രൂപയുടെ വ്യാപാര കമ്മി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷമായി ഓസ്‌ട്രേലിയയുമായുള്ള ECTA കരാറിന് കീഴിലും ഇന്ത്യ വലിയ കമ്മി നേരിടുകയാണ്. 2021-22 ൽ 63,188 കോടി രൂപയായിരുന്നു കമ്മി. ഇത് 2022-23 - 96,447 കോടി രൂപ; 2023-24 - 68,114 കോടി രൂപ; 2024-25 58,620 കോടി രൂപ എന്നിങ്ങനെയാണ്.
തദ്ദേശീയ വ്യവസായങ്ങൾക്കും കർഷകർക്കും MSMEകൾക്കും സഹായകരമാകേണ്ട ഈ കരാറുകൾ, വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തടസ്സമില്ലാതെ ഒഴുകാൻ മാത്രമാണ് പലപ്പോഴും വഴിതുറക്കുന്നത്. സർക്കാർ അവകാശപ്പെടുന്ന 'പരസ്പര ലാഭകരമായ വ്യാപാരം' എന്നത് കണക്കുകളിൽ കാണാനില്ല. നിലവിലുള്ള കരാറുകൾ ഇന്ത്യയുടെ കയറ്റുമതി മേഖലയെ തളർത്തുകയും വ്യാപാര കമ്മി വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, വീണ്ടും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ കരാറുകളിലേക്ക് സർക്കാർ ധൃതിപ്പെട്ട് നീങ്ങുന്നത് ആരെ സഹായിക്കാനാണ് എന്ന ചോദ്യം പ്രസക്തമാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications