പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമോ? ആ പറഞ്ഞത് സുഖിച്ചുവെന്ന് മറുപടി, 'സഹോദര തുല്യൻ'
കോട്ടയം: പാലായിൽ താൻ മത്സരിക്കുമോ എന്നുള്ളത് പാർട്ടി തീരുമാനിക്കുമെന്ന നിലപാട് ആവർത്തിച്ച് ജോസ് കെ മാണി. മന്ത്രി റോഷി അഗസ്‌റ്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി രംഗത്ത് വന്നത്. അടുത്തിടെ ഇരുവരും ഒരുമിച്ച് പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ ഈ ചോദ്യം ഉയർന്നപ്പോൾ റോഷി അഗസ്‌റ്റിൻ നൽകിയ പെട്ടെന്നുള്ള മറുപടി ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
റോഷി പറഞ്ഞത് തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും അത് അച്ചടക്ക ലംഘനമല്ലെന്നും സഹോദരതുല്യമാണ് ബന്ധമാണെന്നുമാണ് ജോസ് കെ മാണി പറഞ്ഞത്.റോഷി മൈക് തട്ടിപ്പറിച്ചിട്ടില്ല, എന്റെ മുഖം അത് വ്യക്തമാക്കുന്നില്ലേ? എന്നും ജോസ് ചോദിച്ചു. റോഷിക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഇതിലൊന്നും ഒരു കിളിയും കൊത്താൻ പോകുന്നില്ലെന്നും ജോസ് കെ മാണി പറയുകയുണ്ടായി.

മത്സരിക്കുമോ ഇല്ലെന്നോ തീർത്ത് പറയാൻ അദ്ദേഹം തയ്യാറായില്ല. പാലായിൽ ഏറ്റവും കൂടുതൽ വിജയ സാധ്യത ജോസ് കെ മാണിക്ക് ആയതുകൊണ്ടാകില്ലേ റോഷി അഗസ്‌റ്റിൻ പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് പറഞ്ഞതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് താൻ പാലായിൽ മത്സരിച്ചാൽ ജയിക്കുമോ എന്നത് ജനങ്ങൾ തീരുമാനിക്കട്ടെ എന്നായിരുന്നു കേരള കോൺഗ്രസ് ചെയർമാന്റെ മറുപടി.
റോഷി അഗസ്‌റ്റിൻ പറത്തത് സദുദ്ദേശത്തോടെയാണ്. കേരള കോൺഗ്രസിൽ താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്ക് ഉണ്ടാകുമെങ്കിലും പക്ഷേ, അത് പാർട്ടി തീരുമാനിക്കേണ്ടതാണ്. വിവാദങ്ങളുടെ പിന്നാലെയല്ല വികസനങ്ങളുടെ പിന്നാലെയാണ് പോകേണ്ടത്. റോഷിക്ക് അഭിപ്രായം പറയാൻ എല്ലാ സ്വാതന്ത്ര്യമുണ്ട്. എന്നാൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു.
റോഷി അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും മത്സരിക്കണം എന്നല്ലേ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. മത്സരിക്കണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജാഥയുടെ ശോഭ കെടുത്താനായി മനപൂര്‍വം പാര്‍ട്ടിയിൽ പ്രശ്‌നമുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുകയാണെന്നും ജോസ് കെ മാണി ആരോപിക്കുകയുണ്ടായി.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരൊക്കെ ഏതൊക്കെ മണ്ഡലങ്ങളിൽ മത്സരിക്കുമെന്നുള്ള ചർച്ചകൾക്കും അപ്പുറമായിരുന്നു ഏതൊക്കെ പാർട്ടികൾ പ്രധാന മുന്നണികളിൽ വിടുമോ പുതിയ കൂടാരങ്ങൾ കണ്ടെത്തുമോ എന്നുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധാ കേന്ദ്രമായത് ആവട്ടെ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം ആയിരുന്നെന്ന് നിസംശയം പറയാം.
നിലവിലെ എൽഡിഎഫിന് ഒപ്പമുള്ള പാർട്ടി യുഡിഎഫിലേക്ക് കൂടുമാറുമെന്ന് ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്ന രീതിയിൽ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങളെയും ആസ്ഥാനത്താക്കി കൊണ്ടാണ് കേരള കോൺഗ്രസ് എൽഡിഎഫിന് ഒപ്പം ഉറച്ചു നിൽക്കാൻ തീരുമാനിച്ചത്.
അതിനിടെ മന്ത്രി റോഷി അഗസ്‌റ്റിനും ജോസ് കെ മാണിയും തന്നെ ഭിന്നതയുണ്ടെന്നാണ് ചില കേന്ദ്രങ്ങളുടെ ആരോപണം. റോഷി ഇടത് മുന്നണിക്കൊപ്പം തന്നെ കേരള കോൺഗ്രസ് എം തുടരണമെന്ന കടുത്ത നിലപാട് സ്വീകരിച്ച ആളാണെന്നും ജോസ് കെ മാണി അങ്ങനെ അല്ലെന്നുമാണ് ചിലരുടെ ആരോപണം. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ പ്രകടമായതെന്നുമാണ് ആക്ഷേപം.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
മാരാര്‍ പറഞ്ഞതല്ല സത്യം.. പിഷാരടി ജോജുവിനെ അപമാനിച്ചില്ല; സംഭവിച്ചത് വ്യക്തമാക്കി ഷോ ഡയറക്ടര്‍ -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി










Click it and Unblock the Notifications