Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്‍ദനമേറ്റ വിസ്മയ കാറില്‍ നിന്ന് ചാടി, പിന്നീട് നടന്നത്... കിരണിന് കത്രിക പൂട്ടായി ആള്‍ഡ്രിന്റെ മൊഴി

കൊല്ലം: നിലമേലിലെ വിസ്മയയുടെ മരണത്തിന്റെ ദുരൂഹതയുടെ ചുരുളഴിക്കാനുള്ള പോലീസ് നീക്കത്തില്‍ തെളിഞ്ഞത് ഭര്‍ത്താവ് കിരണിന്റെ മറ്റൊരു മുഖം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിസ്മയക്ക് കിരണില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നുവത്രെ. അഞ്ച് തവണയാണ് വിസ്മയയെ മര്‍ദ്ദിച്ചതെന്ന് കിരണ്‍ പോലീസിനോട് പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. കിരണിന്റെ ശാസ്താംനടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസിന് ചിറ്റുമല സ്വദേശി ആള്‍ഡ്രിന്‍ നല്‍കിയ മൊഴി വളരെ നിര്‍ണയാകമാണ്. മര്‍ദ്ദനമേറ്റ വിസ്മയ കാറില്‍ നിന്ന് പുറത്തേക്ക് ചാടി അഭയം പ്രപിച്ചത് ഇദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍...

Recommended Video

cmsvideo
    Police take Kiran for evidence collection; relatives to be interrogated | Oneindia Malayalam
    1

    വിസ്മയക്ക് റോഡിലും വീട്ടിലും കാറിലും വച്ച് മര്‍ദ്ദനമേറ്റു എന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. പ്രതി കിരണുമായി തെളിവെടുപ്പ് തുടരുന്നതിനിടെ പോലീസിന് കിട്ടുന്നത് വിസ്മയുടെ ജീവിതത്തിലെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കാറില്‍ വച്ച് മര്‍ദ്ദനമേറ്റ സമയം ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുന്ന സാഹചര്യവുമുണ്ടായി.

    2

    കൊല്ലത്തു നിന്ന് ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രക്കിടെ കാറില്‍ വച്ച് വിസ്മയക്ക് മര്‍ദ്ദനമേറ്റുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച പുതിയ വിവരം. വിസ്മയ അവശനിലയിലായതോടെ ഇനിയും മര്‍ദ്ദനമേല്‍ക്കരുത് എന്ന് കരുതി ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി. വേഗത കുറഞ്ഞ വേളയിലാണ് കാറില്‍ നിന്ന് ചാടിയത്.

    3

    ചിറ്റുമല സ്വദേശിയായ ഹോം ഗാര്‍ഡ് ആള്‍ഡ്രിന്റെ വീട്ടിലാണ് അന്ന് വിസ്മയ അഭയം ചോദിച്ചെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഈ സംഭവം. ആളുകള്‍ കൂടിയതോടെ വിസ്മയയെ കൂട്ടാതെ കിരണ്‍ വേഗം കടന്നുകളയുകയായിരുന്നുവെന്ന് ആള്‍ഡ്രിന്‍ മൊഴി നല്‍കി. കിരണിന്റെ ഇവിടെ എത്തിച്ച് തെളിവെടുത്തു.

    4

    കിരണിന്റെ വീട്ടില്‍ വച്ചും വിസ്മയയുടെ വീട്ടില്‍ വച്ചും വിസ്മയക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. കൂടാതെ വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുര്‍വേദ കോളജില്‍ വച്ചും മര്‍ദ്ദനമേറ്റുവെന്ന് പോലീസിന് വിവരം ലഭിച്ചു. അതിനിടെയാണ് കാറില്‍ വച്ചുള്ള മര്‍ദ്ദനത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്. വിസ്മയയുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുള്ള മൊഴിയും പ്രതിക്കെതിരാണ്.

    5

    തെളിവെടുപ്പിനിടെ കിരണ്‍ നിര്‍വികാരനായിട്ടാണ് പ്രതികരിക്കുന്നത്. വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ കിരണിന്റെ വീട്ടിലെ ശുചിമുറി പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു. ആത്മഹത്യയാണ് മരണ കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലേക്ക് നയിച്ച കാര്യകാരണങ്ങള്‍ ഓരോന്നും ഇഴകീറി പരിശോധിക്കുകയാണ് പോലീസ്.

    6

    ഇത്രയും മാധ്യമശ്രദ്ധ കിട്ടിയ കേസായതിനാല്‍ കിരണ്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് നിര്‍ബന്ധത്തിലാണ് അന്വേഷണ സംഘം. എല്ലാ തെളിവുകളും ശേഖരിക്കുകയാണ് പോലീസ് ചെയ്യുന്നത്. വിസ്മയയുടെ ജീവിതത്തില്‍ നേരിട്ടും അല്ലാതെയും ഭാഗമായ എല്ലാവരില്‍ നിന്നും മൊഴിയെടുക്കുകയാണ് പോലീസ്. കിരണിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനും തീരുമാനിച്ചു.

    7

    90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണ സംഘത്തിന് മാനക്കേടാകും. അതുകൊണ്ടുതന്നെ പഴുതടച്ച അന്വേഷണവും തെളിവ് ശേഖരണവുമാണ് നടക്കുന്നത്. കിരണിന്റെയും വീട്ടുകാരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിനും പോലീസിന് പദ്ധതിയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+