യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു; സംഭവം നടന്നത് യുവാവിന്റെ വീട്ടിൽ
കൊല്ലം: കൊല്ലം പുത്തൂർ വല്ലഭവൻകരയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ് എൻ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ലാലു മോൻ തൂങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വല്ലഭൻകരയിലെ ലാലു മോന്റെ വീട്ടിൽ വെച്ചാണ് സംഭവം. ലാലു മോൻ ശാരുവിന്റെ കഴുത്തിലും കയ്യിലും വെട്ടുകയായിരുന്നു. പിന്നാലെ ലാലു മോൻ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
ശാരുവിന്റെ നിലവിളികേട്ടാണ് അയൽവാസികൾ എത്തിയത്. അപ്പോൾ ചോര വാർന്ന് ഒലിച്ചുകിടക്കുന്ന നിലയിൽ ശാരുവിനെ കണ്ടു. ഗുരുതരമായി പരിക്കേറ്റ ശാരു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലാലു മോനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. വിവരം അറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

2022 ൽ ശാരുവിനെ റബർ തോട്ടത്തിൽ കെട്ടിയിട്ട സംഭവത്തിൽ യുവതി ഇയാൾക്ക് എതിരെ പരാതി നൽകിയിരുന്നു. ഈ കേസിൽ ജയിലിൽ ആയിരുന്നു ലാലു അടുത്തിടെയാണ് ജയിലിൽ നിന്ന് പുറത്ത് എത്തിയത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications