പാലായില്‍ വീണ്ടും പോര്; ജോസിനും കൂട്ടര്‍ക്കും വഴങ്ങാതെ മാണി സി കാപ്പന്, പേരില്‍ പിന്നോട്ടില്ല
കോട്ടയം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പാലാ. സിറ്റിങ് സീറ്റായ മണ്ഡലം മുന്നണി മാറിയെത്തിയ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതോടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമായി. സീറ്റ് പോയതോടെ മാണി സി കാപ്പന് പാര്‍ട്ടിയും മുന്നണിയും വിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയി മത്സരിക്കുകയും ചെയ്തു.
വാശിയേറിയ മത്സരത്തിനൊടുവില്‍ ജോസ് കെ മാണിയെ മലര്‍ത്തിയടിച്ച് പാലായില്‍ നിന്നും മാണി സി കാപ്പന് വീണ്ടും വിജയിച്ചു. സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായപ്പോഴും പാലായില്‍ സംഭവിച്ച തോല്‍വി കേരള കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. തോല്‍വിക്ക് ശേഷവും പാലായില്‍ മാണി സി കാപ്പനും കേരള കോണ്‍ഗ്രസും തമ്മിലുള്ള പോര് തുടരുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

മാണി സി കാപ്പനും കേരള കോണ്‍ഗ്രസും തമ്മിലെ പാലായിലെ പോരിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പരസ്പരം മുന്നണി മാറിയപ്പോള്‍ അത് മൂര്‍ച്ഛിക്കുകയും ചെയ്ത്. രണ്ടാം വട്ടം എംഎല്‍എയായതിന് ശേഷം മണ്ഡലത്തിലെ കുടിവെള്ള പദ്ധതിയുടേ പേരിലാണ് മാണി സി കാപ്പന് കേരള കോണ്‍ഗ്രസ് എമ്മുമായുള്ള പോരാട്ടം തുടരുന്നത്.

പേരിനൊരു ശുദ്ധജല പദ്ധതിപോലും ഇല്ലാത്ത മണ്ഡലത്തില്‍ പദ്ധതിയുടെ പേരിനെ ചൊല്ലിയാണ് രാഷ്ട്രീയപ്പോര് ആരംഭിച്ചത്. മീനച്ചിൽ താലൂക്കിലെ മലയോര മേഖലകളിൽ ശുദ്ധജലം എത്തിക്കുന്ന ഒരു പദ്ധതി പാലാ മണ്ഡലത്തില്‍ പ്രഖ്യാപിച്ചിട്ട് കാലങ്ങള്‍ കഴിഞ്ഞു. പക്ഷെ ഭരണം പലതും മാറിയെങ്കിലും പദ്ധതി നടപ്പിലായില്ല.

ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് ആദ്യ തവണ എംഎല്‍എ ആയതിന് പിന്നാലെ തന്നെ മാണി സി കാപ്പന് ഈ പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ പദ്ധതിയുടെ പേരിനെ ചൊല്ലി എംഎല്‍എയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ വലിയ തര്‍ക്കം ആരംഭിക്കുകയായിരുന്നു.

പദ്ധതിയെ നീലൂര്‍ പദ്ധതിയെന്ന് കേരള കോണ്‍ഗ്രസ് എം വിളിക്കുമ്പോള്‍ രാമപുരം പദ്ധതിയെന്നാണ് എംഎല്‍എ വിളിക്കുന്നത്. നീലൂര്‍ പദ്ധതിയെന്ന പേരുമായി മുന്നോട്ട് പോവാന്‍ കേരള കോണ്‍ഗ്രസ് ശക്തമായ ഇടപെടല്‍ നടത്തുമ്പോഴും അതിന് ഒരു തരത്തിലും വഴങ്ങില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്.

എന്നാല്‍ പദ്ധതിക്ക് പേരിടുന്നത് ടെന്‍ഡര്‍ വിളിക്കുമ്പോള്‍ മാത്രമായിരിക്കുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന് വ്യക്തമാക്കുന്നത്. നേരത്തെ നീലൂര്‍ പദ്ധതിയുടെ പേര് രാമപുരമെന്നാക്കി മാറ്റിയത് കഴിഞ്ഞ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തായിരുന്നു.

പദ്ധതി സംബന്ധിച്ചുള്ള ആലോചനാ യോഗം ഇന്നലെ മാണി സി കാപ്പന് എംഎല്‍എ വിളിച്ച് ചേര്‍ത്തെങ്കിലും കേരള കോണ്‍ഗ്രസ് എം അടക്കമുള്ള എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. 1987ൽ എൻ.എം. ജോസഫ് മന്ത്രിയായിരുന്ന കാലത്താണ് നീലൂർ പദ്ധതി ആവിഷ്കരിച്ചത്. മലങ്കര റിസർവോയറിൽ നിന്നു വെള്ളം പൈപ്പ് വഴി എത്തിക്കുന്നതായിരുന്നു പദ്ധതി.

ലോകബാങ്ക് സഹായത്തോടെ 3 കോടി രൂപക്ക് പദ്ധതി തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ചുവപ്പ് നാടയില്‍ കുടുങ്ങി പദ്ധതി നീണ്ടുപോയി. പിന്നീട് കെമാണി ധനമന്ത്രിയായിരിക്കെ 2012-13 കാലഘട്ടത്തില്‍ പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിച്ചു. കടനാട്, രാമപുരം പഞ്ചായത്തുകൾ മുഴുവനായും കരൂർ, മേലുകാവ് പഞ്ചയാത്തുകളുടെ ചില ഭാഗങ്ങളിലുമാണ് പദ്ധതിയിലൂടെ ജലം എത്തിക്കാന്‍ പദ്ധതിയിടുന്നത്.
കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications