വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച ജയദീപ് വീണ്ടും സര്‍വീസില്‍; ഇനി ഗുരുവായൂരില്‍
കോട്ടയം: കഴിഞ്ഞ വര്‍ഷത്തെ മഴയ്ക്കിടെ പൂഞ്ഞാറില്‍ കെ എസ് ആര് ടി സി ബസ് വെള്ളക്കെട്ടിലേക്ക് ഇറക്കിയ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ സര്‍വീസില്‍ തിരിച്ചെടുത്തു. അച്ചടക്ക നടപടി നിലനിര്‍ത്തി കൊണ്ട് ഗുരുവായൂര്‍ ഡിപ്പൊയിലേക്ക് ജയദീപിനെ മാറ്റിയാണ് പുനര്‍നിയമനം. 2021 ഒക്ടോബറിലാണ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഇയാള്‍ ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായത്. ബസിന്റെ പകുതിയോളം വെള്ളത്തില്‍ മുങ്ങിയിട്ടും ഇയാള്‍ ബസ് മുന്നോട്് ഓടിച്ച് പോകുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ട് ജയദീപിനെതിരെ നടപടി എടുത്തത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസും എടുത്തിരുന്നു. കെ എസ് ആര് ടി സി നല്കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജയദീപിനെതിരെ എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനായിരുന്നു കേസ്.

ജയദീപ് സെബാസ്റ്റ്യന്‍ ബസ് വെള്ളക്കെട്ടില്‍ ഇറക്കിയതിലൂടെ കെ എസ് ആര് ടി സിക്ക് 533000 രൂപ നഷ്ടം വരുത്തി എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത് കേസില്‍ പറഞ്ഞിരുന്നത്. ബസിന് മനപ്പൂര്‍വ്വം കേടുപാട് വരുത്താന്‍ ജയദീപ് ഉദ്ദേശിച്ചിരുന്നുവെന്നും ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെ വെല്ലുവിളിച്ച് ജയദീപ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.
മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍
എന്നാല്‍ തന്റെ നടപടി ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി എന്നായിരുന്നു ജയദീപ് സെബാസ്റ്റ്യന്റെ ന്യായീകരണം. കണ്ടക്ടറും യാത്രക്കാരും പറഞ്ഞതോടെയാണ് വാഹനമോടിച്ച് മുന്നോട്ടു പോയത് എന്നാണ് ജയദീപ് പറഞ്ഞത്. കെ എസ് ആര് ടി സി നശിക്കാന്‍ പോകുന്ന പ്രസ്ഥാനമാണെന്നും ഒരുകാലത്തും അത് രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ജയദീപ് പറഞ്ഞിരുന്നു. താന്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ലെന്നും ത്രില്ലിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് എന്നും സഹായിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ ജയദീപ് സെബാസ്റ്റ്യന്‍ പ്രത്യക്ഷപ്പെട്ടത്. കെ എസ് ആര് ടി സി അച്ചടക്ക നടപടി എടുത്തതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പും ജയദീപ് സെബാസ്റ്റ്യനെതിരെ നടപടി സ്വീകരിച്ചിരുന്നു. ജയദീപിന്റെ ലൈസന്‍സ് തല്‍ക്കാലത്തേക്ക് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്ത് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ജയദീപിനെ ജോലിയില്‍ തിരിച്ചെടുത്തിരിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications