ഏറ്റുമാനൂർ ബിജെപിക്ക് തന്നെ: പ്രചാരണം തുടങ്ങി സ്ഥാനാർത്ഥി, ബിഡിജെഎസ് സ്ഥാനാർത്ഥി പിന്മാറും?
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുമ്പോഴും ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയെ ചൊല്ലി എൻഡിഎയിൽ തർക്കം നിലനിന്നിരുന്നു. ഒരേ സീറ്റിലേക്ക് ബിജെപിയും ബിഡിജെഎസും പത്രിക സമര്‍പ്പിച്ചതാണ് ആശങ്കയ്ക്കിടയാക്കിയത്. സീറ്റ് വിഭജനത്തിലെ ധാരണ പ്രകാരം ഏറ്റുമാനൂരും പൂഞ്ഞാറും ബിഡിജെഎസിനാണ് നൽകിയിരുന്നത്. എന്നാൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഈ മണ്ഡലത്തിൽ ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാച്ചിരുന്നു. ഇതോടെയാണ് തർക്കം ആരംഭിക്കുന്നത്. ഉടുമ്പന്‍ചോലയിലും കൊടുങ്ങല്ലൂരിലും ഇതേ രീതിയിൽ എൻഡിഎയ്ക്ക് രണ്ട് സ്ഥാനാർത്ഥികളുണ്ടായിരുന്നു.

രണ്ട് സ്ഥാനാർത്ഥികൾ
ഏറ്റുമാനൂരിൽ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി എന്‍ ശ്രീനിവാസന്‍ നായരും ബിജെപിയുടെ ടിന്‍ എന്‍ ഗോപകുമാറുമാണ് പത്രിക സമർപ്പിച്ചത്. ഏറ്റുമാനൂരില്‍ ബിജെപി തന്നെ മത്സരിക്കുമെന്നാണ് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ടി എന്‍ ഹരികുമാര്‍ പ്രതികരിച്ചത്. ഇവിടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിലും ആശയക്കുഴപ്പം
ഏറ്റുമാനൂരിന് പുറമേ ബിഡിജെഎസിന് നൽകിയിരുന്ന പൂഞ്ഞാറിലും ബിജെപി സ്ഥാനാര്‍ത്ഥി പത്രിക സമർപ്പിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവാണ് പൂഞ്ഞാറില്‍ മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമര്‍പ്പിച്ചത്.
അതേസമയം രണ്ട് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചതില്‍ ആശയക്കുഴപ്പമില്ലെന്നാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. പൂഞ്ഞാറിലും ഏറ്റുമാനൂരിലും പത്രിക നല്‍കിയത് ബിജെപി നേതൃത്വവുമായി ആലോചിച്ചാണെന്നും തുഷാര്‍ വ്യക്തമാക്കി.

ബിജെപി സ്ഥാനാർത്ഥിയ്ക്ക്
നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ ഏറ്റുമാനൂരിൽ എൻഡിഎയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കത്തിന് പരിഹാരമാവുന്നു. ബിഡിജെഎസ് സ്ഥാനാർത്ഥി പിന്മാറുമെന്നും ബിജെപി സ്ഥാനാർത്ഥി മത്സരിക്കുമെന്നുമാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയത്. ഇതിനിടെ നാമനിർദേശ സമർപ്പിച്ച ബിജെപി സ്ഥാനാർത്ഥി എൻ ഹരികുമാർ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു. എൻഡിഎയിൽ ഏറ്റുമാനൂർ ബിഡിജെഎസിന് നൽകാനായിരുന്നു ധാരണയായത്. എന്നാൽ ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ദുർബലനാണെന്ന് ആരോപണമുയർന്നതാണ് സ്ഥാനാർത്ഥിയെ മാറ്റേണ്ടിവന്നത്.

എതിർപ്പ് രൂക്ഷം
സിപിഎമ്മിന് വേണ്ടിയാണ് ബിഡിജെഎസ് ഏറ്റുമാനൂരിൽ ദുർബല സ്ഥാനാർത്ഥിയെ ഇറക്കിയതെന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ച് ഉന്നയിച്ച ആരോപണം. ബിജെപിയിൽ നിന്നുള്ള എതിർപ്പ് രൂക്ഷമായതോടെ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ച് മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സ്ഥാനാർത്ഥിയും ദുർബലനാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി സ്വന്തം നിലയ്ക്ക് പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications