സംഗീത സംവിധായകൻ ജെയ്സൺ ജെ നായർക്ക് നേരെ ആക്രമണം: വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചെന്ന്
കടുത്തുരുത്തി: സംഗീത സംവിധായകൻ ജയ്സൺ ജെ നായകെ അപായപ്പെടുത്താൻ ശ്രമം. ചൊവ്വാഴ്ച രാത്രി 7.45ഓടെ കല്ലറ വെച്ചൂർ റോഡിൽ ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. വാൾ കൊണ്ട് ആക്രമിക്കാനായിരുന്നു ശ്രമമെന്നാണ് ജെയ്സൻ നൽകുന്ന വിവരം. 18 വയസ്സിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് പേരാണ് ആക്രമിച്ചതെന്നും അദ്ദേഹം പറയുന്നു. ഇതോടെ ജെയ്സൺ ജെ നായർക്ക് കഴുത്തിന് അടിയേൽക്കുകയായിരുന്നു. ആനച്ചന്തം, എബി, മിഷൻ 90 ഡേയ്സ്, ഇത്രമാത്രം, കഥ പറഞ്ഞ കഥ എന്നീ സിനിമകൾക്ക് വേണ്ടി സംഗീതമൊരുത്തിയ ജെയ്സൺ ജെ നായർ നിരവധി ആൽബങ്ങൾക്കും സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

50 രൂപ ആവശ്യപ്പെട്ടിട്ട് നൽകിയില്ല എന്ന കാരണം പറഞ്ഞായിരുന്നു 18 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് പേർ വടിവാടുകൾ അടക്കമുള്ള ആയുധങ്ങളുമായി ജയ്സൺ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ആക്രമണം നടത്തിയത്. വയലാർ ശരത്ചന്ദ്രവർമ്മയുടെ വീട്ടിൽ നിന്ന് ഏറ്റുമാനൂരിലേക്ക് വരുന്ന വഴി ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

ഇടയാളം- കല്ലറ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഫോണിൽ കോൾ വന്നതോടെ കാർ നിർത്തി പുറത്തിറങ്ങിയതോടെ ഇതിനിടെ ബൈക്കിലെത്തിയ ഒരു സംഘമാണ് ജയ്സണെ സമീപിച്ചത്. ഇവിടെ വളവാണെന്നും വാഹനം മാറ്റി പാർക്ക് ചെയ്യണമെന്നും ഇവർ നിർദേശിച്ചിരുന്നു. ഇതോടെ കാർ മാറ്റിനിർത്തി ജയ്സൺ ഫോണിൽ സംസാരം തുടരുകയായിരുന്നു. ഇതിനിടെ വീണ്ടുമെത്തിയ സംഘത്തിലെ ഒരാൾ ജയ്സണോട് 50 രൂപ ആവശ്യപ്പെടുകയായിരുന്നു. നടന്ന സംഭവങ്ങൾ ചൂണ്ടിക്കാണിച്ച് ജയ്സൺ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരുന്നു.

എന്തിനാണ് പണമെന്ന് ചോദിച്ച ജയ്സൺ തന്റെ കയ്യിൽ 50 രൂപയില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതോടെ ഇവരിൽ ഒരാൾ ജയ്സണന്റെ കഴുത്തിന് പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഇതേ സംഘത്തിലെ രണ്ടാമനാണ് വടിവാളെടുത്ത് ജയ്സണ് നേരെ വീശിയത്. ഇതേ സംഘത്തിൽപ്പെട്ട ഒരാൾ തന്നെയാണ് ഈ ശ്രമം പ്രതിരോധിച്ചത്. ഇതിനിടെ കാറെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ജെയ്സൺ പറയുന്നു.

തങ്ങൾ കഞ്ചാബ് മാഫിയയുടെ ഭീഷണിയിലാണ് ജീവിക്കുന്നതെന്ന് ഈ പ്രദേശത്തെ ജനങ്ങൾ പറഞ്ഞതെന്ന് വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ലഹരിമരുന്നുകൾക്കും കഞ്ചാവിനും അടിമകളായി അമ്പത് രൂപയ്ക്ക് വേണ്ടി ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ വരെ തുനിയുന്ന തരത്തിൽ വളർന്ന ഇത്തരം സംഘങ്ങളെ നിലയ്ക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.

സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിച്ചതല്ലാതെ ജെയ്സൺ ജെ നായർ ഈ സംഭവം പോലീസിൽ പരാതി നൽകാൻ തയ്യാറായില്ലെന്ന് വൈക്കം ഡിവൈഎസ്പി ജെ തോമസ് പറഞ്ഞു. വൈക്കം പോലീസ് സ്റ്റേഷൻ പരിധിയി ചൊവ്വാഴ്ചയായിരുന്നു ഈ സംഭവം. ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസുകാർ പറയുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്ന ഉടനെതന്നെ പോലീസിൽ വിവരമറിയിക്കാൻ വൈകുന്നത് പ്രതികൾ രക്ഷപ്പെടുന്നതിന് സഹായിക്കുമെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം സംഭവമറിഞ്ഞതോടെ ജെയ്സണെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയതായി ഡിവൈഎസ്പി വ്യക്തമാക്കി.
ഓണത്തിന് ഒരുക്കം; നാടൻകുട്ടിയായി സാധിക
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications