കള്ളുഷാപ്പിൽ വെച്ച് വാക്കേറ്റം: കോട്ടയത്ത് 40കാരൻ കുത്തേറ്റ് മരിച്ചു, ഒരാൾ അറസ്റ്റിൽ!!
കോട്ടയം: കോട്ടയത്ത് കള്ളുഷാപ്പിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മാന്നാനത്താണ് സംഭവം. അതിരമ്പുഴ മാന്നാനം നടുമ്പറമ്പിൽ സന്തോഷ് (40) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാന്നാനം സ്വദേശിയായ രതീഷ് (50)നെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പം തന്നെ ഉണ്ടായിരുന്ന വട്ടുകുളം സ്വദേശിയായ ബാബു സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മാന്നാനം- അതിരമ്പുഴ റോഡിലുള്ള കള്ളുഷാപ്പിലാണ് അക്രമം ഉണ്ടാകുന്നത്. പെയിന്റിംഗ് തൊഴിലാളിയായ സന്തോഷ് കള്ളുഷാപ്പിൽ വെച്ച് രണ്ടുപേരുമായി വാക്കേറ്റമുണ്ടായതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
യുപിയിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി: നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ
കുത്തേറ്റ ശേഷം ഷാപ്പിന് മുമ്പിൽ കിടന്ന സന്തോഷിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാർ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി ഒരാളെ കസ്റ്റഡിയിലെടുത്തത്. മരിച്ച സന്തോഷിന്റെ വയറ്റിൽ ആഴത്തിൽ കുത്തേറ്റിണ്ടുണ്ടെന്നാണ് വിവരം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ജയശ്രീയാണ് ഭാര്യ, അഞ്ജന, അരവിന്ദ് എന്നിവർ മക്കളാണ്.
സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം: വിജയ് പി നായർക്കെതിരെ പോലീസ് കേസെടുത്തു!!