തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം: വ്യത്യസ്ത പ്രഖ്യാപനവുമായി മാണി സി കാപ്പന്‍, ആ പണം ജനത്തിന്
പാലാ: ശക്തമായ രാഷ്ട്രീയ മത്സരം നടക്കുന്ന പാലായില്‍ വ്യത്യസ്തമായ പ്രഖ്യാപനവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ഇത്തവണ തനിക്ക് കൊട്ടിക്കലാശം വേണ്ടെന്നാണ് മാണി സി കാപ്പന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പ്രിയ
പാലാക്കാരെ
ഏതൊരു
തെരഞ്ഞെടുപ്പിൻ്റെയും
പ്രചാരണഘട്ടത്തിലെ
അവസാന
നടപടി
എന്ന
നിലയിൽ
ആണ്
കൊട്ടിക്കലാശം
നടത്തുന്നത്.
പരസ്യ
പ്രചാരണങ്ങൾക്ക്
അന്ത്യം
കുറിക്കുക
എന്നിതിലുപരി
ഓരോ
സ്ഥാനാർത്ഥിയുടെ
ശക്തിയും
കരുത്തും
ജനസ്വാധീനവും
തെളിയിക്കപെടും
എന്ന്
വിശ്വസിക്കുന്ന
ഒരു
പ്രക്രിയ
കൂടി
ആണ്
കൊട്ടിക്കലാശം.
പതിവിനു വിപരീതമായി ഇത്തവണ എൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു.
കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തിൽ ആർഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം. ഈ തീരുമാനം നമ്മുടെ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം