തോൽവിക്ക് പിന്നാലെ നിരന്തരം തെറി കോളുകൾ; ഒടുവിൽ പി.സി ജോർജിന്റെ മാസ് മറുപടി
അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്ന അത്തരം ഫോൺ കോളുകളുടെ ഓഡിയോ ക്ലിപ്പുകൾ പിറ്റേ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു
പൂഞ്ഞാർ: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളം ചർച്ച ചെയ്ത പരാജയങ്ങളിലൊന്നായിരുന്നു പി.സി ജോർജിന്റേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കെതിരെയും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജോർജിന് എന്നാൽ ഇത്തവണ പൂഞ്ഞാറിൽ അടിപതറി. പരാജയത്തിന് പിന്നാലെ നിരവധി ഫോൺ കോളുകളാണ് മുൻ എംഎൽഎയെ തോടിയെത്തിയത്. അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്ന അത്തരം ഫോൺ കോളുകളുടെ ഓഡിയോ ക്ലിപ്പുകൾ പിറ്റേ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തെക്കുറിച്ച് ഇപ്പോൾ പി.സി ജോർജ് തന്നെ പറഞ്ഞിരിക്കുകയാണ്.

രണ്ടാം തിയ്യതി ഫലം വന്നതിന് പിന്നാലെ ചിലര്‍ നിരന്തരം വിളിച്ച് തെറിവിളിക്കുകയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒടുവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചതോടെ തനിക്ക് മറുപടി നൽകേണ്ടി വന്നുവെന്നും അതോടെ ശല്യം അവസാനിച്ചുവെന്നും പി.സി ജോർജ് പറഞ്ഞു. കൊടുക്കേണ്ട ഒക്കെ കൊടുത്തപ്പോള്‍ നന്നായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രണ്ടാം തിയ്യതി ഉച്ചക്ക് തോറ്റു. തോറ്റാല്‍ ജയിച്ചൂവെന്ന് പറയാന്‍ കഴിയുമോ. ഞാന്‍ അത് അംഗീകരിച്ചു കഴിഞ്ഞതാ. ഞാന്‍ വളരെ സന്തോഷമായി ചിരിച്ചുകൊണ്ട് എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ഒരു ഫോണ്‍ വന്നു. എടുത്തതെ തെറിയാ. ഞാന്‍ മാറ്റി വെച്ചു. കുഴപ്പമില്ല. ചുമ്മാ പറഞ്ഞോട്ടെ. ലൈറ്റ് ഓഫായപ്പോള്‍ ഞാന്‍ കരുതി തെറി നിന്നുവെന്നാണ്. വീണ്ടും ഫോണ്‍ എടുത്തു. പിന്നേം ബെല്ല് അടിക്കും ഫോണ്‍ എടുക്കുമ്പോള്‍ തെറി. വൈകുന്നേരം എട്ട് മണിവരെ അത് തുടര്‍ന്നു. മിണ്ടാന്‍ പോയില്ല. ഞാന്‍ ഓഫ് ചെയ്തു. മൂന്നാം തിയ്യതിയും ഇത് തുടര്‍ന്നു. ഞാന്‍ അങ്ങോട്ട് ഇട്ടേച്ചു. പകല്‍ മുഴുവന്‍ ഇത് തന്നെ. നാലാം തിയ്യതി വീണ്ടും ഓഫ് ചെയ്തു."
എന്നാൽ നാലാം തീയതി ഉച്ചയായപ്പോൾ താൻ മറുപടി കൊടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ' എടാ ചന്തേ, ചന്തക്ക് മുതു ചന്തയാ ഞാന്‍' എന്ന് പറഞ്ഞു. പിന്നെ ഒരു ശല്യവും ഇല്ല വിളിയും ഇല്ല. അത് അന്നേ കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ തനിക്ക് സ്വസ്ഥത കിട്ടിയേനെ. താന്‍ ക്ഷമിച്ചപ്പോള്‍ എന്റെ തലയില്‍ കയറി നിരങ്ങുകയായിരുന്നുവെന്നും ജോർജ് കൂട്ടിച്ചേർത്തു. താൻ മാന്യനായതുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും അവൻ കഞ്ചാവ് ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും പി.സി ജോർജ്.
പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications