നാട്ടുകാരെ വിരട്ടി, രക്ഷയൊരുക്കാന് അപകടകാരികളായ നായ്ക്കള്‍; അടിമുടി നിഗൂഢമായ ഡെല്‍റ്റ കെ9
കോട്ടയം: 'ഞാന്‍ മരിച്ചാലും ഒരു ഇതിഹാസമായി മരിക്കും', നായ പരിപാലന കേന്ദ്രത്തിന്റെ മറവില്‍ ലഹരി ഇടപാട് നടത്തിയ വിജയപുരം പഞ്ചായത്തില്‍ കൊശമറ്റം കോളനി തെക്കേത്തുണ്ടത്തില്‍ റോബിന് ജോര്‍ജ് തന്റെ ഹോസ്റ്റലിന് മുന്നിലെ ഭിത്തിയിലെ പെയ്ന്റിംഗിനൊപ്പം ചേര്‍ത്ത വെച്ച വാചകമാണിത്. ഡെല്‍റ്റ കെ9 എന്ന് പേരിട്ട നായ പരിപാലന കേന്ദ്രം അത്യന്തം ദുരൂഹത നിറഞ്ഞ കേന്ദ്രമാണ് നാട്ടുകാര്‍ക്ക് നേരത്തെ തന്നെ തോന്നിയിരുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് റോബിന് ഇവിടെ വാടകയ്ക്കായി എത്തിയത്. വന്യസ്വഭാവമുള്ളതടക്കം വിലപിടിപ്പുള്ള നായ്ക്കളെ പരിശീലിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കേന്ദ്രം എന്ന നിലക്കാണ് ഇയാള്‍ ഇവിടെ 'പ്രവര്‍ത്തനമാരംഭിച്ചത്'. അപകടകാരികളായ നായ്ക്കളുണ്ട് എന്നതിനാല്‍ തന്നെ പുരയിടത്തിലെ മതിലിന് മുകളിലായി ഷീറ്റ് കൊണ്ടും റോബിന് മറച്ചു. നായ്ക്കള്‍ പുറത്തേക്ക് പോകാതിരിക്കാന്‍ എന്നായിരുന്നു ഇതിന് റോബിന്റെ ന്യായം.

ഹോസ്റ്റലിന് മുന്നിലെ ഭിത്തിയില്‍ ആക്രമണകാരികളായ നായ്ക്കളായ അമേരിക്കന്‍ ബുള്ളിയും പിറ്റ്ബുള്ളും ബല്‍ജിയം മലിനോയിസിനൊപ്പം കാര്‍ഗോ പാന്റ്സ് ധരിച്ച് മദ്യം നുണയുന്ന തന്റെ തന്നെ ചിത്രവും റോബിന് പെയ്ന്റ് ചെയ്യിച്ചിരുന്നു. വിദേശത്തേക്കും മറ്റ് ദൂരയാത്രക്കും പോകുന്നവരുടെ നായ്ക്കളെ പരിചരിക്കാനും നായ്ക്കളെ പ്രത്യേകം പരിശീലിപ്പിക്കാനുമുള്ള ഇടം എന്ന നിലയിലാണ് ഡെല്‍റ്റ കെ9 തുടങ്ങിയത്.
പ്രതിദിനം ഒരു നായക്ക് 1000 രൂപ വീതം ഈടാക്കുന്ന ഇവിടെ സഹായത്തിനായി രണ്ട് യുവാക്കളുമുണ്ട്. നായ്ക്കള്‍ മാത്രമല്ല ഇവിടെയുള്ളത്. മുറ്റത്തെ ടാങ്കില്‍ അരാപൈമ, അലിഗേറ്റര്‍ ഗാര്, റെഡ് ടൈല്‍ ക്യാറ്റ് ഫിഷ് തുടങ്ങിയ ഇനങ്ങളും മറ്റൊരു ടാങ്കില്‍ ആമകളുമുണ്ട്. അതീവ വന്യത പ്രകടിപ്പിക്കുന്ന നായ്ക്കളെ കാക്കി കണ്ടാല്‍ കടിക്കാന്‍ വേണ്ടിയുള്ള പരിശീലനം നടത്തിയത് തന്റെ കഞ്ചാവ് ഇടപാടുകളില്‍ നിന്ന് രക്ഷ നേടാനായിരുന്നു.
കഞ്ചാവ് ഏജന്റെന്ന നിലയില്‍ പൊലീസ് എത്തിയപ്പോള്‍ സംശയം തോന്നിയ റോബിന് രക്ഷപ്പെട്ടത് ഈ തന്ത്രം ഉപയോഗിച്ചായിരുന്നു. റോബിന് ദുരൂഹത ഏറെയുള്ള വ്യക്തിയായിരുന്നു എന്ന് നാട്ടുകാര്‍ക്ക് നേരത്തെ തന്നെ തോന്നിയിരുന്നു. പലപ്പോഴും ഈ സംശയത്തിന്റെ പേരില്‍ നാട്ടുകാരും പ്രാദേശിക ജനപ്രതിനിധികളും റോബിനെ ചോദ്യം ചെയ്തിരുന്നെങ്കിലും എല്ലാവരേയും വിരട്ടി ഓടിക്കുകയായിരുന്നു.
ഒരിക്കല്‍ ഒരു കാര്‍ കൊണ്ടുവന്ന് ഒറ്റ ദിവസംകൊണ്ട് റോബിന് അത് പൊളിച്ച് കഷണമാക്കിയിട്ടുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയില്‍ പലപ്പോഴും ഇവിടെ ശബ്ദവും ബഹളുവമായിരിക്കും. പരിചയമില്ലാത്തവരൊക്കെ പലപ്പോഴും ഇവിടെ വന്ന് പോകുന്നത് നാട്ടുകാരും ശ്രദ്ധിക്കാറുണ്ടായിരുന്നു. 17.8 കിലോഗ്രാം കഞ്ചാവാണ് റോബിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. അതേസമയം നായപരിശീലന കേന്ദ്രത്തിലെ നായ്ക്കളെ മാറ്റാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications