മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതിയെ പിടികൂടിയതുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം അധികൃതര്‍. ഒരു പ്രതിയെയും ആശ്രമത്തില്‍ ഒളിപ്പിച്ചിട്ടില്ലെന്നും അവിടെ സേവനത്തിനുവന്ന ഒരാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞപ്പോള്‍ അവര്‍ക്കു കൈമാറുകയാണ് ചെയ്തതെന്നും ആശ്രമം അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സന്ദര്‍ശകരായി എത്തുന്ന വ്യക്തികളെ സ്നേഹപൂര്‍വം സ്വീകരിക്കുന്നതാണ് വര്‍ഷങ്ങളായി ആശ്രമത്തിലെ രീതി. മഠാധിപതി ചിദാനന്ദപുരി സ്വാമികളെ ഒരു സന്ദര്ശകന് സമീപിക്കുകയും ആശ്രമത്തില്‍ സേവനം ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, മുന്‍പരിചയമില്ലാത്ത വ്യക്തികള്‍ക്ക് എന്തെങ്കിലും ചുമതലകള്‍ ഏല്‍പ്പിക്കാറില്ലെന്നും ഏതാനും ദിവസം ആശ്രമത്തില്‍ കഴിഞ്ഞാലേ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കഴിയൂ എന്നും ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. തുടര്‍ന്നാണ് പ്രസ്തുത വ്യക്തി ആശ്രമത്തില്‍ തങ്ങിയത്. കുറച്ചുദിവസം കഴിഞ്ഞ് ആശ്രമത്തിലെത്തിയ പൊലീസ് ഒരു ഫോട്ടൊ കാണിച്ച് അതില്‍ കാണുന്ന വ്യക്തി ആശ്രമത്തില്‍ ഉണ്ടോ എന്നു ചോദിച്ചു. ആളെ ബോധ്യപ്പെട്ട ആശ്രമം അധികൃതര്‍ അയാളെ കൈമാറുകയും ചെയ്തു. ഈ നടപടിയില്‍ പൊലീസ് തൃപ്തരായിരുന്നു. പിന്നീട് അയാള്‍ക്ക് എന്തു സംഭവിച്ചു എന്നു പോലും ആശ്രമത്തിന്റെ വിഷയം അല്ലാത്തതിനാല്‍ അന്വേഷിച്ചിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പ്രസിഡന്റ് എം.കെ രജീന്ദ്രനാഥ്, സെക്രട്ടറി കെ. രവിശങ്കര്‍ എന്നിവര്‍ അറിയിച്ചു.

ചിദാനന്ദപുരി സ്വാമികള്‍ സംഘപരിവാര്‍ പക്ഷപാതിയാണെന്ന ആരോപണം ശരിയല്ല. ഹൈന്ദവവിഷയങ്ങളില്‍ അവഗാഹമുള്ള ആചാര്യനാണ് അദ്ദേഹം. അതിനാല്‍ത്തന്നെ അത്തരത്തിലുള്ള പല പരിപാടികളിലും പങ്കെടുക്കാറുമുണ്ട്. അതില്‍ പരിവാര്‍ സംഘടനകളുടെയും അല്ലാത്തവരുമെല്ലാം വരും. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സ്വാമി വിദ്വേഷപ്രസംഗം നടത്തുന്നു എന്നതും വാസ്തവിരുദ്ധമാണ്. രാഷ്ട്രീയം സ്വാമിയുടെ വിഷയമല്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള ജനതയെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സനാതനധര്‍മ വിശ്വാസികളെ ധര്‍മപാതയില്‍ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ അലോസരപ്പെടുത്തുന്നുവെങ്കില്‍ അത് അവരുടെ കുഴപ്പമാണ്.
ശബരിമല വിഷയത്തില്‍ സുപ്രിം കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്തൊക്കെ എന്നു വിശദമാക്കുന്ന ഭാഗം മാത്രം കട്ട് ചെയ്തെടുത്ത് ചിലര്‍ സ്വാമിജിയുടെ നിലപാടെന്നു പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതു മുഖവിലക്കെടുക്കരുതെന്നും ആശ്രമം ഭാരവാഹികള്‍ അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications