വടകരയില്‍ എല്‍ഡിഎഫ് വിജയിക്കും: ബിജെപി യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമിച്ചെന്നും കെകെ ശൈലജ
കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി എല്‍ ഡി എഫ് സ്ഥാനാർത്ഥി കെകെ ശൈലജ. ബിജെപി യുഡിഎഫിന് വോട്ട് മറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എത്ര വോട്ടാണ് മറിച്ചതെന്ന് പറയാന്‍ സാധിക്കില്ല. ചിലയിടങ്ങളിലെങ്കിലും അത്തരം സംസാരങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടി അങ്ങനെ പറഞ്ഞിട്ടുള്ളതെന്നും കെകെ ശൈലജ വ്യക്തമാക്കുന്നു.
രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പ് വേളയില്‍ മുന്നോട്ട് പോയിട്ടുള്ളത്. ആരേയും ഞാന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാല്‍ എനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ഒരു തിരഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും ജയവും ഉണ്ടാകും. ആര് ജയിക്കും തോല്‍ക്കും എന്നതൊക്കെ വോട്ട് എണ്ണിക്കഴിഞ്ഞേ പറയാന്‍ സാധിക്കുകയുള്ളു. പക്ഷെ വടകരയില്‍ എല്‍ ഡി എഫ് ജയിക്കും. ആരായാലും വ്യക്തിപരമായ അധിക്ഷേപം അവസാനിപ്പിക്കണമെന്നും കെകെ ശൈലജ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.

മണ്ഡലത്തില്‍ ഏറെ ചർച്ചയായ 'കാഫിർ' സ്ക്രീൻ ഷോട്ടിനു പിന്നിൽ എല്‍ ഡി എഫ് അല്ലെന്നും കെകെ ശൈലജ വ്യക്തമാക്കി. ഇത്തരത്തിലുള്ള പല പ്രചരണങ്ങളും എതിരാളികള്‍ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ നടത്തിയിട്ടുണ്ട്. ജനം അതൊക്കെ വിശ്വാസത്തില്‍ എടുക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്. അങ്ങനെ വിശ്വാസത്തിലെടുത്താൽ എന്താ ചെയ്യുക. ഞാൻ കുറെയേറെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ആ സമയങ്ങളിലൊന്നും ഇത്തരത്തിലുള്ള വൃത്തികെട്ട അധിക്ഷേപം ചൊരിയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും ജനം മനസ്സിലാക്കിയിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമർശങ്ങളോട് ജനം പ്രതികരിക്കട്ടേയെന്നും ഇടത് സ്ഥാനാർത്ഥി പറഞ്ഞു.
അതേസമയം, വടകരയിലെ കാഫിർ പ്രയോഗത്തിന് പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനന്റെ മകനുള്‍പ്പെട്ട സംഘമാണെന്നാണ് ആർഎംപിയുടെ യുവജന വിഭാഗമായ റവല്യൂഷണറി യൂത്ത് അവകാശപ്പെടുന്നത്. 'സ്വന്തം മകനുള്‍പ്പെടുന്ന സൈബര്‍ ക്രിമിനലുകളുടെ ബുദ്ധിയില്‍ വിരിഞ്ഞ 'കാഫിര്‍' വര്‍ഗ്ഗീയ വിഷം ഭാര്യ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചാല്‍ ജനം കണ്ണടച്ച് വിശ്വസിക്കുമെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതി ദിവാസ്വപ്നം കണ്ടുറങ്ങിയ മോഹനന് വടകരയിലെ ജനതയെ ഇനിയും മനസ്സിലായിട്ടില്ല' എന്നാണ് റവല്യൂഷണറി യൂത്ത് പ്രസ്താവനയിലൂടെ അവകാശപ്പെട്ടത്.
51 വെട്ടിനാല് ചന്ദ്രശേഖരന്റ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ നടത്തിയ അരുംകൊലയുടെ അതേ ക്രിമിനല്‍ ബുദ്ധി തന്നെയാണ് മോഹനന്റെ വടകര മോഹസഫലീകരണത്തിനായി സ്വന്തം കുടുംബം ഒന്നടങ്കം വടകരയില്‍ അശ്ശീല-വര്‍ഗ്ഗീയ വിഷം തുപ്പാന്‍ ഇറങ്ങിയതിലൂടെ വ്യക്തമാകുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളുവെന്നും റവല്യൂഷണറി യൂത്ത് അഭിപ്രായപ്പെടുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications