മലപ്പുറത്ത് 2006 ആവര്‍ത്തിക്കും: ഏഴിലേറെ മണ്ഡലങ്ങള്‍ പിടിക്കും, ലീഗിന് തിരിച്ചടിയുണ്ടാവും: സിപിഎം
മലപ്പുറം: സംസ്ഥാനത്ത് എത്ര വലിയ പ്രതികൂല തരംഗം ഉണ്ടായാലും യുഡിഎഫിനൊപ്പം നില്ക്കുന്ന പൊന്നാപുരം കോട്ടയാണ് മലപ്പറും. അതില്‍ ചില വിള്ളലുകള്‍ വീഴ്ത്താന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെങ്കിലും കോട്ട കീഴടക്കാന്‍ ഇടതുപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആകെ 16 നിയമസഭ മണ്ഡലങ്ങള്‍ ഉള്ളത്ത മലപ്പുറത്ത് കഴിഞ്ഞ തവണ 12 ലും വിജയിച്ചത് യുഡിഎഫ് ആയിരുന്നു. അതില്‍ തന്നെ 11 ലും മുസ്ലിം ലീഗ്. മറുവശത്താവട്ടെ പൊന്നാനി, തവനൂര്‍,താനൂര്‍, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണിയും പിടിച്ചു. ഇത്തവണ കൂടുതല്‍ മണ്ഡലങ്ങള്‍ പിടിക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ തവനൂരില്‍ ജലീലിന്റെ ഉള്‍പ്പടെ തോല്‍വി ഉറപ്പാക്കുമെന്നാണ് യുഡിഎഫിന്റെ നിലപാട്.

സ്വതന്ത്ര പരീക്ഷണം
സ്വതന്ത്ര പരീക്ഷണമാണ് മലപ്പുറത്തെ എല്‍ഡിഎഫിന്റെ തുറുപ്പ് ചീട്ട്. നാലാം തവണ മത്സരിക്കുന്ന മന്ത്രി ജലീല്‍ ഉള്‍പ്പടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ എല്ലാം മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തില്‍. കഴിഞ്ഞ തവണ വിജയിച്ച നാല് സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചതാവട്ടെ പൊന്നാനിയില്‍ മാത്രവും. മറ്റ് മൂന്ന് പേരും വിജയിച്ചത് സ്വതന്ത്രരായി.

2006 ആവര്‍ത്തിക്കും
2006 ആവര്‍ത്തിക്കുമെന്നാണ് ഈ പ്രചരണ ഘട്ടത്തില്‍ മലപ്പുറത്ത് സിപിഎം ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യം. അന്ന് ആകെയുണ്ടായിരുന്ന 13 മണ്ഡലങ്ങളില്‍ ആറ് മണ്ഡലങ്ങളും പിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങി ലീഗ് നിരയിലെ പ്രമുഖര്‍ എല്ലാം പരാജയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്.

കഴിഞ്ഞ തവണ
2011 ല്‍ ആറില്‍ നിന്ന് രണ്ടിലേക്ക് ഒതുങ്ങിയെങ്കിലും 2016 അത് എല്‍ഡിഎഫ് നാലാക്കി ഉയര്‍ത്തി. ഇത്തവണ ഏറ്റവും കുറഞ്ഞത് ഏഴ് സീറ്റെങ്കിലും പിടിക്കുക എന്നുള്ളതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലീഗിന് വ്യക്തമായ മേധാവിത്വമുള്ള ചില മണ്ഡലങ്ങളില്‍ ഒഴികെ ശക്തമായ മത്സരത്തിനാണ് ഇത്തവണ മലപ്പുറം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

തവനൂരിലെ മത്സരം
ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരം നടക്കുന്ന ഒരു മണ്ഡലം മന്ത്രി കെടി ജലീല്‍ മത്സരിക്കുന്ന തവനൂരാണ്. ഫിറോസ് കുന്നംപറമ്പിലിനെ ഇറക്കിയാണ് ഇടത് ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മണ്ഡലം പിടിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ രണ്ട് തവണ മണ്ഡലത്തില്‍ വിജയിച്ച കെടി ജലീല്‍ ഉണ്ടാക്കിയെടുത്ത ജനകീയ അടിത്തറയിലാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം.

പൊന്നാനി
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും ഇടതുമുന്നണി സുരക്ഷിത കേന്ദ്രമായി വിലയിരുത്തുന്ന മണ്ഡലമാണ് പൊന്നാനി. ഇടത് സിറ്റിങ് സീറ്റില്‍ മറ്റൊരു പ്രധാന മത്സരം നടക്കുന്നത് നിലമ്പൂരാണ്. കഴിഞ്ഞ തവണ പിവി അന്‍വറിനെ സ്വതന്ത്രനായി ഇറക്കിയായിരുന്നു കോണ്‍ഗ്രസ് കോട്ട എല്‍ഡിഎഫ് പൊളിച്ചത്.

നിലമ്പൂര്‍
ഇത്തവണയും ഇടതുമുന്നണി പിവി അന്‍വറിനെ തന്നെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ആര്യാടന് ഷൗക്കത്തിനെതിരെ നേടിയ 11504 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് അന്‍വറിന്റെ അവകാശവാദം. എന്നാല്‍ വിവി പ്രകാശിനെ രംഗത്ത് ഇറക്കിയതിലൂടെ മണ്ഡലം പിടിക്കാമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫ്.

താനൂര്‍ ആവര്‍ത്തിക്കുമോ
മുസ്ലീം ലീഗിന്റെ കോട്ടയായിരുന്ന താനൂര്‍ ഇടതുസ്വതന്ത്രന് വി. അബ്ദുറഹിമാന് കഴിഞ്ഞ തവണ പിടിച്ചെടുക്കുകായിരുന്നു. ഇത്തവണയും അബ്ദുറഹ്മാന് തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥി. മണ്ഡലം തിരികെ പിടിക്കല്‍ അഭിമാന പ്രശ്നമായി കണ്ട മുസ്ലിം ലീഗ് പികെ ഫിറോസിനെയാണ് സ്ഥാനാര്‍ത്ഥിയിക്കിയിരിക്കുന്നത്.

തിരൂരും മങ്കടയും
മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുരിലും ഇത്തവണ മത്സരം ശക്തമാണ്. ഇടതിന് വേണ്ടി ഗഫൂര്‍ പി ലില്ലീസും മുസ്ലിം ലീഗിന് വേണ്ടി കുറുക്കോളി മൊയ്തീനും മത്സരിക്കുന്നു. കാലിക്കറ്റ് മുന്‍ വൈസ് ചാന്‍സലര്‍ എം.അബ്ദുള്‍ സലാമാണ് ബിജെപിക്കായി മത്സരിക്കുന്നത്. ടികെ റഷീദലി വീണ്ടും സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മങ്കടയില്‍ ഇടത് പ്രതീക്ഷകള്‍ ഏറിയിട്ടുണ്ട്. മഞ്ഞളാംകുഴി അലിയാണ് ലീഗ് സ്ഥാനാര്‍ത്ഥി.

തിരൂരങ്ങാടി
മുസ്ലിം ലീഗ് ഉറച്ച മണ്ഡലമായി കണ്ടിരുന്ന മണ്ഡലമാണ് തിരൂരങ്ങാടിയെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ സാധ്യതകള്‍ മാറി മറഞ്ഞു. കെപിഎ മജീദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുസ്ലിം ലീഗില്‍ നിന്ന് പരസ്യ പ്രതിഷേധം ഉയര്‍ന്നു. അവസരം മുതലെടുക്കാനായി ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ഇത്തവണ വീണ്ടും നിയാസ് പുളിക്കലകത്തിനെ രംഗത്തിറക്കാന്‍ ഇടതുമുന്നണി തീരുമാനിക്കുന്നത് ഇങ്ങനെയാണ്.
Recommended Video

പെരിന്തല്‍മണ്ണ
ജില്ലയില്‍ ശക്തമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം പെരിന്തല്‍മണ്ണയാണ്. കഴിഞ്ഞ തവണ കേവലം 579 വോട്ടുകള്‍ക്കായിരുന്നു മഞ്ഞളാംകുഴി അലി മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. അലി മങ്കടയിലേക്ക് മാറിയതോടെ നജീപ് കാന്തപുരത്തേയാണ് മണ്ഡലം നിലനിര്‍ത്താന്‍ ലീഗ് രംഗത്ത് ഇറക്കിയിരിക്കുന്നത്. കെഎപിഎം മുസ്തഫ ഇടത് സ്വതന്ത്രനായും മത്സരിക്കുന്നു.
ഷമ ശികന്ദറിന്റെ പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications