Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ത്ഥിയായത് ബിജെപിയാകുമെന്ന ഭീഷണി മുഴക്കി: നിലമ്പൂരില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി അന്‍വര്‍

നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിലമ്പൂര്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നു. യുഡിഎഫ് ബിജെപി വോട്ട് കച്ചവടം വ്യക്തമാക്കുന്നതാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് പിവി അന്‍വര്‍ എംഎല്‍എ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവി പ്രകാശിനെ വീണ്ടും ഡിസിസി അധ്യക്ഷനായി നിയമിച്ചതിലായിരുന്നു പരസ്യ പ്രതിഷേധവുമായി ആര്യാടന്‍ ഷൗക്കത്ത് രംഗത്ത് എത്തിയത്. പദവികള്‍ക്കു വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വെച്ച് മതാത്മക രാഷ്ടീയത്തിന്റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം. സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ല. ഇനിയം നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ടെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്‍റെ പ്രതികരണം.

ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്

ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്

ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്നാലെയാ​ണ് നിലമ്പൂരില്‍ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നെന്ന ആരോപണവുമായി പിവി അന്‍വര്‍ രംഗത്ത് എത്തുന്നത്. ബിജെപിയിൽ ചേരുമെന്ന ഭീഷണി മുഴക്കിയ ശേഷം സ്ഥാനാർത്ഥിയായി, സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വർഗ്ഗീയതയുടെ കൂടാരത്തിൽ കൊണ്ട്‌ കെട്ടിയെന്നും പി വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പദവികൾക്ക്‌ വേണ്ടി

പദവികൾക്ക്‌ വേണ്ടി

"പദവികൾക്ക്‌ വേണ്ടി മതേതര മൂല്യങ്ങൾ പണയം വച്ച്‌,മതാത്മക രാഷ്ട്രീയത്തിന്റെ മുന്നിൽ മുട്ടിൽ ഇഴയുന്നവർ".. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ്‌ സ്ഥാനാർത്ഥിയും നിലവിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വ്യക്തിയെകുറിച്ച്‌,അൽപ്പം മുൻപ്‌ കെ.പി.സി.സി അംഗവും കഴിഞ്ഞ തവണത്തെ യു.ഡി.എഫ്‌ സ്ഥാനാർത്ഥിയുമായിരുന്ന ആര്യാടൻ ഷൗക്കത്ത്‌ അദ്ദേഹത്തിന്റെ സ്വന്തം ഫേസ്‌ ബുക്ക്‌ പേജിൽ കുറിച്ച വാക്കുകളാണിത്‌.

ബിജെപിയുമായി

ബിജെപിയുമായി

തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെ യുഡിഎഫ്‌ സ്ഥാനാർത്ഥി ബിജെപിയുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു. മണ്ഡലത്തിലെ പ്രമുഖ ബിജെപി നേതാവിന്റെ വീട്ടിൽ വച്ച്‌ യുഡിഎഫ്‌ സ്ഥാനാർത്ഥിയും ബിജെപി നേതൃത്വവും രണ്ട്‌ തവണ നേരിട്ട്‌ ചർച്ചയും നടത്തിയിരുന്നു.

ഒരക്ഷരം മിണ്ടിയിട്ടില്ല

ഒരക്ഷരം മിണ്ടിയിട്ടില്ല

ഈ വിവരങ്ങൾ അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ,ബി.ജെ.പി ഉൾപ്പെടെയുള്ള ഒരു വർഗ്ഗീയ കക്ഷികളുടെയും വോട്ട്‌ എനിക്ക്‌ ആവശ്യമില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചതും,യുഡിഎഫ്‌ സ്ഥാനാർത്ഥിക്കും ഇങ്ങനെ പരസ്യമായി പറയാൻ തന്റേടമുണ്ടോ എന്ന് വെല്ലുവിളിച്ചതും. എന്നാൽ ഇന്ന് വരെ ഈ വിഷയത്തിൽ ഡിസിസി പ്രസിഡന്റ്‌ കൂടിയായ എതിർ സ്ഥാനാർത്ഥി ഒരക്ഷരം മിണ്ടിയിട്ടില്ല.

കാര്യമില്ല

കാര്യമില്ല

നിലമ്പൂരിൽ കൃത്യമായ വോട്ട്‌ കച്ചവടം യുഡിഎഫ്‌ സ്ഥാനാർത്ഥിയും ബിജെപിയും തമ്മിൽ നടത്തിയിട്ടുണ്ട്‌. അത്‌ ആര്യാടൻ ഷൗക്കത്തിന്റെ വാക്കുകളിൽ കൂടി ഇപ്പോൾ പുറത്ത്‌ വന്നിട്ടുണ്ട്‌. ഏതൊക്കെ വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്തിട്ടും കാര്യമില്ല. ഈ കൂട്ടുകെട്ടുകളെ നിലമ്പൂരിലെ ജനത പോളിംഗ്‌ ബൂത്തിലെത്തി,തകർത്ത്‌ തരിപ്പണമാക്കിയിട്ടുണ്ട്‌.

 മതേതര മുഖം

മതേതര മുഖം

ഈ നാടിനൊരു മതേതര മുഖമുണ്ട്‌. അത്‌ ഉടൻ തന്നെ നിലമ്പൂരിലെ യു.ഡി.എഫ്‌ സ്ഥാനാർത്ഥിക്ക്‌ ബോധ്യപ്പെടും. മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു ദേശീയ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിന്റെ ഡിസിസി പ്രസിഡന്റിന്റെ വർഗ്ഗീയതയുടെ കപടമുഖം ചർച്ച ചെയ്യപ്പെടണം. അതിന് വേണ്ടിയാണ് ഈ പോസ്റ്റ്‌. കാരണമായത്‌ കോൺഗ്രസ്‌ നേതാവിന്റെ പോസ്റ്റാണെന്നതും യാദൃശ്ചികം

Recommended Video

cmsvideo
    Actor Krishna Kumar Facebook post about election experience
    മറുപടി പറയേണ്ടത്

    മറുപടി പറയേണ്ടത്

    മറുപടി പറയേണ്ടത്‌ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്. കാരണം ഈ വർഗ്ഗീയ കൂട്ടുകെട്ടിനെ കുറിച്ച്‌ പരസ്യമായി പറഞ്ഞത്‌ പിവി അൻവർ മാത്രമല്ല. ഞാൻ പറഞ്ഞതിനെ സാധൂകരിക്കുന്ന ആരോപണങ്ങൾ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്‌ കെപിസിസി അംഗം കൂടിയായ ആര്യാടൻ ഷൗക്കത്താണ്. ബിജെപിയിൽ ചേരുമെന്ന ഭീഷണി മുഴക്കി സ്ഥാനാർത്ഥിയായി,സ്വന്തം അണികളെയും പ്രസ്ഥാനത്തെയും വർഗ്ഗീയതയുടെ കൂടാരത്തിൽ കൊണ്ട്‌ കെട്ടിയ ഇയാളെയൊക്കെ ജനം തിരിച്ചറിയുക തന്നെ ചെയ്യും..

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+