മലപ്പുറത്ത് മഴകുറഞ്ഞു: വെള്ളം ഇറങ്ങിത്തുടങ്ങി, ജനങ്ങളുടെ ദുരിതത്തിന് കുറവില്ല!
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നലെയും ഇന്നും മഴയില്‍കുറവുണ്ടായത് ചെറിയതോതില്‍ ആശ്വാസം പകര്‍ന്നു. എന്നാല്‍ ചെറിയതോതിലേ വെളളം ഇറങ്ങിത്തുടങ്ങിയിട്ടൂളളൂ. ഇന്നുകൂടി പൂര്‍ണമായും മഴ ഒഴിഞ്ഞു നിന്നാല്‍ ജില്ലയ്ക്ക് ഒരുപരിധി വരെ ആശ്വാസമാവും. 2008.08 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. ഇന്നലെ 73.86 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
മലപ്പുറംകോട്ടപ്പടിയില്‍
വെളളം
കയറി
നിരവധിപേര്‍
വീടുകളില്‍
കുടുങ്ങി.
ഒരാള്‍പൊക്കത്തില്‍
വെളളമുയര്‍ന്ന
ഇവിടെ
നാട്ടുകാര്‍
വലിയതോണികളെത്തിച്ച്
പ്രദേശവാസികളെ
വീട്ടില്‍
നിന്ന്
ഒഴിപ്പിച്ചു.
മലപ്പുറം
നഗരത്തിന്റെ
വിവിധ
ഭാഗങ്ങളില്‍
വെളളം
നിറഞ്ഞ്
ഗതാഗതം
ഏറെക്കുറെ
നിലച്ചു.
എങ്കിലും
ബൈപാസ്
റോഡുകളെയും
മറ്റും
ആശ്രയിച്ച്
ഏതാനും
ഭാഗങ്ങളില്‍
ബസുകള്‍
ഓടി.
എന്നാല്‍
ഇന്നു
ഉച്ചയോടെ
കോട്ടപ്പടി-വടക്കേമണ്ണവരെയുള്ള
റോഡ്
ഗതാഗത
യോഗ്യമായി.
ഇവിടെ
വെളളം
പൂര്‍ണമായി
ഇറങ്ങി.
കുറ്റിപ്പുറത്തും പളളിപ്പുറത്തും ട്രാക്കില്‍ വെളളം കയറിയതോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഏതാനും നഗരങ്ങള്‍ ഒഴികെ മിക്കയിടത്തും ജനജീവിതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലായിരുന്നു ഇന്നലെയും . അതേ സമയം ഭാരതപ്പുഴയിലെയും മറ്റു പുഴകളിലേയും വെളളം കരകവിഞ്ഞൊഴുകുന്നത് തീരപ്രദേശങ്ങളിലുളള കുടുംബങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഭാരതപ്പുഴയും തൂതപ്പുഴയും നിറഞ്ഞ് വളാഞ്ചേരി പ്രദേശത്ത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇരിമ്പിളിയം പഞ്ചായത്തില്‍ 300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
ചൊവ്വാഴ്ച
വൈകിട്ട്
മുതലാണ്
പുഴകള്‍
നിറഞ്ഞ്
ജനവാസകേന്ദ്രങ്ങളിലേക്ക്
വെള്ളം
കയറിത്തുടങ്ങിയത്.
ഭാരതപ്പുഴയുടെയും
തൂതപ്പുഴയുടെയും
തീരത്തുള്ള
ഇരിമ്പിളിയം
പഞ്ചായത്തിലാണ്
മഴക്കെടുതി
രൂക്ഷം.
കൊടുമുടി,
പുറമണ്ണൂര്‍,മോസ്‌കോ,
ഇരിമ്പിളിയം
അങ്ങാടി,
വെണ്ടല്ലൂര്‍,കോട്ടപ്പുറം
,നെല്ലാനിപ്പൊറ്റ
എന്നിവിടങ്ങളിലായി
നൂറോളം
വീടുകളില്‍
വെള്ളം
കയറി.റോഡുകളില്‍
വെള്ളം
കയറിയതിനാല്‍
ഈ
പ്രദേശങ്ങള്‍
പൂര്‍ണ്ണമായും
ഒറ്റപ്പെട്ടു.
തൂതപ്പുഴയുടെ
തീരത്തുള്ള
മോസ്‌ക്കോയിലെ
സ്രാമ്പിത്തൊടി
തുരുത്തില്‍
കുടുങ്ങിക്കിടന്ന
ആറു
കുടുംബങ്ങളെതോണിയില്‍
നാട്ടുകാരും
ഫയര്‍
റെസ്‌ക്യു
ടീമുംചേര്‍ന്ന്
രക്ഷപ്പെടുത്തി.
പുറമണ്ണൂരില്‍ മണ്ണിടിഞ്ഞ് വീണുറോഡ് ഗതാഗതം തടസ്സപ്പെട്ടു. കൊടുമുടി എ.എം.എല്‍.പി. സ്‌കൂളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പില്‍ മുന്നൂറോളംപേരെയാണ് താമസിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറാന്‍ സാദ്ധ്യതയുള്ളതിനാല്‍ കൂടുതല്‍ കുടുംബങ്ങളെ ഇവിടേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഭക്ഷണവും വൈദ്യ സഹായവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വളാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
വൈക്കത്തൂര്‍,
മൂച്ചിക്കല്‍
ദ്വീപ്,
കാട്ടിപ്പരുത്തി,
കിഴക്കേക്കര
എന്നിവിടങ്ങളില്‍
വീടുകളില്‍
വെള്ളം
കയറി.
വൈക്കത്തൂരില്‍റോഡില്‍
വെള്ളം
കയറിയതിനാല്‍
ചെറുവാഹനങ്ങള്‍
ഇതുവഴി
കടത്തിവിടുന്നില്ല.
വളാഞ്ചേരി
കൊപ്പം
പാതയിലെ
കൊട്ടാരം
പാടത്ത്‌റോഡില്‍
വെള്ളം
കയറിയതിനാല്‍
വ്യാഴാഴ്ച
വൈകിട്ട്
മുതല്‍
ബസ്
സര്‍വ്വീസ്
അടക്കം
നിറുത്തിവച്ചു.
കുറ്റിപ്പുറം
പഞ്ചായത്തില്‍
കുറ്റിപ്പുറം,
പേരശ്ശന്നൂര്‍
ജി.എച്ച്.എസ്.എസുകളിലായി
രണ്ട്
ദുരിതാശ്വാസ
ക്യാമ്പുകള്‍
തുറന്നിട്ടുണ്ട്.
വെളളിയാഴ്ചയോടെ
വൈക്കത്തൂര്‍
യു.പി.
സ്‌കൂളിലും
ക്യാമ്പ്
തുറന്നു.
നാട്ടുകാര്‍
ഊര്‍ജ്ജിതമായി
രക്ഷാപ്രവര്‍ത്തനം
നടത്തിയത്
വളാഞ്ചേരിക്ക്
ഏറെ
അനുഗ്രഹമായി.
പ്രദേശത്തെ
യുവാക്കളുടെനേതൃത്വത്തില്‍
താത്കാലികമായി
രൂപവത്കരിച്ച
റെസ്‌ക്യൂഫോഴ്‌സ്
സംഘം
കാര്യക്ഷമമായ
പ്രവര്‍ത്തനം
നടത്തി.
പട്ടാമ്പിയില്‍
ട്രെയിന്‍
ഗതാഗതം
തടസപ്പെട്ട്
വളാഞ്ചേരിയിലെത്തിയ
ആയിരക്കണക്കിന്
ആളുകളെ
നാട്ടുകാരും
റെസ്‌ക്യൂഫോഴ്‌സും
ചേര്‍ന്ന്
വാഹനങ്ങള്‍
സംഘടിപ്പിച്ച്
കയറ്റിയയച്ചു
കൊപ്പം
വളാഞ്ചേരിറോഡില്‍
കൊട്ടാരം
പാടത്ത്
കരുണ
ആശുപത്രിക്ക്
മുന്നില്‍
30
കന്നുകാലികളുമായി
വാഹനം
കുടുങ്ങി.
വാഹനം
എടുക്കാനാവാഞ്ഞതിനാല്‍
ഓരോ
കാലികളെയായി
പുറത്തിറക്കി
സുരക്ഷിത
സ്ഥാനത്തെത്തിച്ചു.
മത്സ്യതൊഴിലാളികളെ
രക്ഷപ്പെടുത്തി
പൊന്നാനി
:
തുറമുഖത്ത്
നിന്ന്
മത്സ്യബന്ധനത്തിന്‌പോയി
കടലില്‍
അകപ്പെട്ട
മത്സ്യത്തൊഴിലാളികളെ
രക്ഷപ്പെടുത്തി.കോസ്റ്റല്‍
ഗാര്‍ഡിന്റെ
ആര്യമാന്‍
കപ്പലില്‍
ഇവരെ
എറണാകുളത്തെത്തിച്ചു.
13ന്
രാവിലെയാണ്
ഇവര്‍
മത്സ്യബന്ധനത്തിനായി
കടലില്‍പോയത്.
ആഗസ്റ്റ്
14ന്
രാത്രി
ഫിഷിംഗ്‌ബോട്ടിന്റെ
ഗിയര്‍ബോക്‌സ്
തകരാറിലായി
കടലില്‍
അകപ്പെട്ടു.
പൊന്നാനി
സ്വദേശി
നാസറിന്റെ
ഉടമസ്ഥതയിലുള്ള
അല്‍
ജുബൈരിയ
ഫിഷിംഗ്‌ബോട്ടാണ്
അപകടത്തില്‍
പെട്ടത്.ബോട്ടിലെ
സ്രാങ്കായ
നജീബ്
,
ഹബീബ്,
ഹുസൈന്‍,
സമീര്‍,
റാഫിക്,
ഹാരിസ്,
ഹാബിദ്
എന്നീ
ഏഴ്‌പേരാണ്‌ബോട്ടിലുണ്ടായിരുന്നത്.
രാത്രി
മറ്റൊരുബോട്ടില്‍
കെട്ടിവലിച്ചു
കൊണ്ടുവരാന്‍
ശ്രമിച്ചെങ്കിലും
നടന്നില്ല.
പകലും
ശ്രമം
തുടര്‍ന്നെങ്കിലും
പരാജയപ്പെട്ടു.
തുടര്‍ന്ന്‌കോസ്റ്റല്‍
ഗാര്‍ഡിന്റെ
കപ്പല്‍
വഴി
കരയിലെത്തിച്ചു.
താനൂര്‍: മഴ ശക്തമായതിനെ തുടര്‍ന്ന് ചിറക്കല്‍ പുന്നൂക്ക് ഭാഗത്തുനിന്നും അമ്പതോളം കുടുംബങ്ങളെ സ്‌കൂള്‍പടി ജി.എല്‍.പി സ്‌കൂളിലേക്ക് മാറ്റി. കാരാട് മുനമ്പത്ത് നിന്നുള്ള പന്ത്രണ്ടോളം കുടുംബങ്ങളെദേവദാര്‍ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. പുഴയില്‍ വെളളം കയറിയതിനെ തുടര്‍ന്നാണ് ഈ കുടുംബങ്ങളെ മാറ്രിയത്. വില്ലേജ് അധികൃതര്‍, വി.അബ്ദുറഹിമാന്‍ എം.എല്‍.എ, വിവിധ രാഷ്ര്ടീയ പാര്‍ട്ടിനേതാക്കള്‍, വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച്‌വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. രണ്ട് ക്യാമ്പുകളിലുമായി മുന്നൂറ്റമ്പതോളം ആളുകളുണ്ട്. വാഹനഗതാഗതം ഇവിടെ സുഗമമാണ്. തിരൂരിലേക്കും കുറ്റിപ്പുറത്തേക്കുമുളള വാഹനഗതാഗതം സ്തംഭിച്ചിട്ടുണ്ടെ ങ്കിലും തേഞ്ഞിപ്പലം, കടലുണ്ടി, വളളിക്കുന്ന് ഭാഗങ്ങളിലേക്ക് ഗതാഗതം സുഗമമാണ്.
ഭാരതപ്പുഴയില്‍ വെളളം കരകവിഞ്ഞതോടെ ടൗണിലേക്കും വെളളമെത്തി. തീരത്തുളള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 40ലേറെ കുടുംബങ്ങളെ കുറ്റിപ്പുറം ഗവ. എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പാഴൂര്‍, കൊളക്കാട് തുടങ്ങി നിരവധി ഭാഗങ്ങളില്‍ ജനങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. വൈദ്യുതിയില്ലാത്തതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചില്ല. വ്യാഴം, വെളളി ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പട്ടാമ്പിക്കടുത്ത് പളളിപ്പുറത്തും കുറ്റിപ്പുറത്തും ട്രാക്കില്‍ വെളളം കയറി. ഇതോടെകോഴിക്കോട് ഷൊര്‍ണ്ണൂര്‍ പാത ഭാഗികമായി അടച്ചു. തൃശൂര്‍കോഴിക്കോട് ദേശീയപാതയില്‍ വ്യാഴാഴ്ച പൂര്‍ണ്ണമായും ഗതാഗതം സ്തംഭിച്ചിരുന്നു . ഇന്നലെ ദീര്‍ഘദൂര സ്വകാര്യബസുകള്‍ പെരുമ്പിലാവ് ചാലിശ്ശേരി വഴി സര്‍വീസ് നടത്തി. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തി. പ്രാദേശിക റൂട്ടുകളില്‍ ബസുകള്‍ ഓടിയില്ല. മിനി പമ്പ, നിള ടൂറിസം പദ്ധതി പ്രദേശങ്ങളില്‍ ഭാരതപ്പുഴ കരകവിഞ്ഞൊഴുകകി. തിരൂര്‍റോഡില്‍ ഇരു വശങ്ങളിലും ഭാരതപ്പുഴയില്‍ നിന്നും വെളളം കയറിയിട്ടുണ്ട്.
സംസ്ഥാനത്തെ മഴക്കെടുതിയില്‍ മഴവെള്ള ഭീഷണിയെ തുടര്‍ന്ന് മുന്നൂറു കുടുംബങ്ങളിലായി രണ്ടായിരത്തോളംപേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പരപ്പനങ്ങാടി മുനിസിപ്പല്‍ പരിധിയിലെ നെടുവ വില്ലേജിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മുന്നൂറോളം കുടുംബങ്ങളിലായി രണ്ടായിരത്തോളംപേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. നെടുവ ഗവ :ഹൈസ്‌കൂള്‍ , ആനപ്പടി ജി.എല്‍.പി സ്‌കൂള്‍ ,ഉള്ളണം എ.എം. യു. പി സ്‌കൂള്‍ , പരപ്പനങ്ങാടി ടൗണ്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത് .റവന്യൂ വകുപ്പ് ,ആരോഗ്യ വകുപ്പ് ,ഭക്ഷ്യ സിവില്‍ സപ്ലൈ വകുപ്പ് ,പൊലീസ് എക്‌സൈസ് വകുപ്പ് എന്നിവര്‍ക്ക് പുറമെ മുനിസിപ്പാലിറ്റി അധികൃതരും ജനപ്രതിനിധികളും ക്യാമ്പില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നുണ്ട് .ചെട്ടിപ്പടി നെടുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെഡോക്ടര്‍മാരുടെസേവനവും ക്യാമ്പില്‍ ലഭ്യമാക്കുന്നുണ്ട്.
കടലുണ്ടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി വലിയ നാശനഷ്ടം. നിരവധി വീടുകളുംറോഡുകളും വെള്ളത്തില്‍ മുങ്ങി. 400 ഓളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. താലൂക്കില്‍ 22ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരൂരങ്ങാടി, നന്നമ്പ്ര, എ,ആര്‍ നഗര്‍ , എടരിക്കോട്,വേങ്ങര, പറപ്പൂര്‍. നെടുവ വില്ലേജുകളിലാണ് നാശനഷ്ടം കൂടുതലും , താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളും കടലുണ്ടിപ്പുഴയുടെ ഓരങ്ങളിലെ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളത്തിലാണ്. തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലെ ക്യാമ്പില്‍ 136 ഓളം പേര്‍ താമസിക്കുന്നുണ്ട്. നിരവധിപേര്‍ ബന്ധുവീടുകളില്‍ അഭയംതേടി. ഇവര്‍ക്കുള്ള ഭക്ഷണവും വസ്ത്രങ്ങളും നഗരസഭയും സന്നദ്ധ സംഘടനകളുംചേര്‍ന്ന് എത്തിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് , അയ്ത്തിയേക്കല്‍ , പുളിഞ്ഞിലപ്പാടം, കണ്ണാടിത്തടം, അട്ടക്കുളങ്ങര എന്നിവിടങ്ങളിലായി 160 ത്തില്‍ പരം പേരെ മാറ്റിത്താമസിപ്പിച്ചു. രണ്ടാം ഡിവിഷനില്‍ മുപ്പതോളം കുടുംബങ്ങളെയും 35ാം ഡിവിഷനില്‍ ഏഴു കുടുംബങ്ങളെയും ഏഴാം ഡിവിഷനില്‍ 20 കുടുംബങ്ങളെയും അഞ്ചാം ഡിവിഷനില്‍ 20 കുടുംബങ്ങളെയും നന്നമ്പ്രയില്‍ ഒന്നാം വാര്‍ഡ് കൊടിഞ്ഞി കാളാംതിരുത്തിയില്‍ 50 കുടുംബങ്ങളെയും രണ്ടാം വാര്‍ഡില്‍ 14 കുടുംബങ്ങളെയും 11,12 വാര്‍ഡുകളില്‍ 75 കുടുംബങ്ങളെയും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. അതുപോലെ തിരൂരങ്ങാടി നഗരസഭയിലെ കക്കാട്‌കോളക്കാതൊടുവില്‍ നിന്ന് 25 കുടുംബങ്ങളെയും വടക്കെക്കാട് നിന്ന് 15 കുടുംബങ്ങളെയും കരുമ്പില്‍കാച്ചടിയില്‍ നിന്ന് 35 കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചു.
പുഴയുടെ സൈഡ് ഭിത്തി തകര്‍ന്ന് തിരുരങ്ങാടി നഗരസഭയിലെ വടക്കെ മമ്പുറം, പള്ളിപ്പടി. ചീര്‍പ്പിങ്ങല്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിലായി. തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. .ചെമ്മാട് ദാറുല്‍ ഹുദാ. മമ്പുറം മഖാം .ചെറുമുക്ക് തിരൂരങ്ങാടിറോഡ് ,ചെമ്മാട് കൊടിഞ്ഞിറോഡ്. ചെമ്മാട് മുന്നിയൂര്‍റോഡ്. ചെമ്മാട് പരപ്പനങ്ങാടിറോഡ് എന്നിവ പൂര്‍ണ്ണമായും വെള്ളത്തിലാണ് .അത്‌പോലേ ചെമ്മാട്ടെ രണ്ട് പെട്രോള്‍ പമ്പുകളും വെളളത്തിലായി. വെളളം കയറാത്ത ഏക പമ്പിലാവട്ടെ വലിയ തിരക്കും അനുഭവപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.