മോഷ്ടാവ് എത്തി: ഹീറോയായി അവതരിച്ച് ബ്രൂണോ; തക്കസമയത്ത് വളർത്തു നായയുടെ ഇടപെടൽ
മോഷ്ടാവ് എത്തി: ഹീറോയായി അവതരിച്ച് ബ്രൂണോ; തക്കസമയത്ത് വളർത്തു നായയുടെ ഇടപെടൽ
മലപ്പുറം: എടപ്പാളിൽ മോഷ്ടിക്കാൻ എത്തിയ മോഷ്ടാവിന് വിനയായത് വളർത്തു നായ. വീട് കുത്തിത്തുറക്കാൻ മതിലിനുളളിൽ കടന്നതായിരുന്നു മോഷ്ടാവ്. എന്നാൽ, വളർത്തു നായയായ ബ്രൂണോ തക്കസമയത്ത് അവസരോചിതമായ ഇടപെടൽ നടത്തി. വട്ടംകുളം കാന്തള്ളൂർ നെല്ലേക്കാട്ടാണ് സംഭവം നടന്നത്. മോഷ്ടിക്കാൻ എത്തിയ മോഷ്ടാവിനെ തുരത്തിയാണ് വളർത്തു നായ ഹീറോ ആയത്.
താമരപ്പിള്ളി സുരേന്ദ്രന്റെ വീട്ടിലായിരുന്നു മോഷ്ടിക്കാൻ മോഷ്ടാവ് എത്തിയത്. സുരേന്ദ്രൻ വിദേശത്ത് ആയതിനാൽ ഭാര്യ സിന്ധുവും രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

വീടിനോട് ചേർന്നുള്ള പഴയ വീട്ടിൽ സൂക്ഷിച്ചിരുന്ന ആയുധം ഉപയോഗിച്ച് അടുക്കള ഭാഗത്തെ ഗ്രില്ല് കുത്തി തുറന്നു. തുടർന്ന് വാതിലും തകർത്ത് മോഷ്ടാവ് അകത്ത് കടന്നു. ഈ സമയത്ത്, വീടിന് അകത്ത് കാൽ പെരുമാറ്റം കേട്ട് അകത്ത് കിടന്നിരുന്ന ബ്രൂണോ കുരച്ച് ഓടി എത്തുകയായിരുന്നു. ഇതോടെ മോഷ്ടാവ് കടന്നു കളഞ്ഞു. സിന്ധുവിന്റെ പരാതിയിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണ താമസിക്കുന്ന മുള്ളമ്പാറ റോഡിലെ വാടക വീട്ടിൽ മോഷണം. 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നോർത്ത് പറവൂരിലെ വീട്ടിലേക്ക് പോയ അദ്ദേഹം തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
മുൻഭാഗത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. അലമാരകളിലെ വസ്ത്രങ്ങളും മറ്റും വലിച്ചിട്ട നിലയിലായിരുന്നു. അടുക്കളെ ഭാഗത്തെ വാതിലും തുറന്നിട്ടിരുന്നു. ഡോഗ് സ്ക്വാഡും മലപ്പുറം യൂനിറ്റിലെ ഫോറൻസിക്, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജു, മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി.
അതേസമയം, വയനാട് അഞ്ചുകുന്നിലെ വർക്ക് ഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ബാലുശേരി സ്വദേശി അജയകുമാറാണ് പിടിയിലായത്. പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും, തട്ടിപ്പു കേസും നിലവിലുണ്ട്.
മോഷ്ടിച്ച ബൈക്കിലെത്തിൽ ആണ് ഇയാൾ ഇക്കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ മോഷ്ടിച്ചത്. വർക്ക് ഷോപ്പിൽ കയറി മേശ പരിശോധിച്ചപ്പോൾ പണം ലഭിക്കാതെ വന്നപ്പോൾ പ്രതി മൊബൈലും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മൊബൈൽ കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിൽ വിൽക്കാൻ ശ്രമിക്കവേ കൽപ്പറ്റ പൊലീസാണ് അജയകുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications