Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിനെ ഞെട്ടിച്ച മാക് അലി; പിന്നീട് ലീഗിന്റെ അഞ്ചാം മന്ത്രിയുമായി, ഇനി തിരഞ്ഞെടുപ്പിനില്ല

മലപ്പുറം: സിനിമാ നിര്‍മാതാവ്, ഇടതു സഹയാത്രികനായെത്തി മുസ്ലിം ലീഗിനെ വിറപ്പിച്ച നേതാവ്, പിന്നീട് മുസ്ലിം ലീഗിന്റെ ടിക്കറ്റിലും വെന്നിക്കൊടി പറത്തിയ ജനകീയന്‍, 2012ല്‍ ലീഗിന്റെ അഞ്ചാം മന്ത്രിയുമായി... മങ്കട, പെരിന്തല്‍മണ്ണ എംഎല്‍എയായി തിളങ്ങിയ മഞ്ഞളാംകുഴി അലി വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. 25 വര്‍ഷമായി തുടരുന്ന സജീവ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കും. എന്നാല്‍ അലി മല്‍സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുസ്ലിം ലീഗ് നേതൃത്വത്തിന്റേതാണ്.

m

മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമാമാണ് മങ്കട. 1996ല്‍ ഇടതു സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും കെപിഎ മജീദിനോട് അലി തോറ്റു. എന്നാല്‍ 2001ല്‍ വീണ്ടും മല്‍സരിച്ച് മണ്ഡലം പിടിച്ചു. അത്തവണ മജീദ് തോറ്റു. 2006ലും മങ്കടയില്‍ നിന്ന് ജയിച്ചു. 2011 ആകുമ്പോഴേക്കും അലി മുസ്ലിം ലീഗിലെത്തി. അതേ മങ്കടയില്‍ മല്‍സരിച്ച് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചു. നാല് വര്‍ഷം മുസ്ലിം ലീഗിന്റെ മന്ത്രിയുമായി. മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയായിട്ടാണ് അലി എത്തിയത്. ഏറെ വിവാദം സൃഷ്ടിച്ചു അഞ്ചാം മന്ത്രി പദവി. 2016ല്‍ മുസ്ലിം ലീഗ് അലിയെ നിയോഗിച്ചത് സിപിഎം കുത്തകയായ പെരിന്തല്‍മണ്ണ പിടിക്കാന്‍. ദൗത്യം ഭംഗിയായി നിര്‍വഹിച്ച് മങ്കടയും പെരിന്തല്‍മണ്ണയും ലീഗിന് സ്വന്തമാക്കി കൊടുത്തു അദ്ദേഹം. മങ്കടയില്‍ ടി ഹമ്മദ് കബീറാണ് മല്‍സരിച്ചതും ജയിച്ചതും.

പെരന്തല്‍മണ്ണയിലോ മങ്കടയിലോ അലി സ്ഥാനാര്‍ഥിയായി ഇത്തവണയുമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇനി മല്‍സരിക്കാനില്ലെന്ന് അലി അറിയിച്ചു. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 70 ശതമാനം യുവാക്കളെയാണ് മല്‍സരിപ്പിച്ചത്. അതിന് കാരണം മഞ്ഞളാംകുഴി അലി ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും യുവാക്കളെ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ അലി ഇല്ലെങ്കില്‍ പെരിന്തല്‍മണ്ണ നഷ്ടമാകുമോ എന്ന ആശങ്ക മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിനുണ്ട്. മല്‍സരിക്കാനില്ലെന്ന് അഹമ്മദ് കബീറും നേതൃത്വത്തെ അറിയിച്ചു എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+