ട്രെയിൻ യാത്രക്കാർക്ക് ഗുണം ചെയ്യും; ഷൊർണൂർ – നിലമ്പൂർ പാതയിൽ കൂടുതൽ സർവ്വീസുകളുമായി റെയിൽവേ
ട്രെയിൻ യാത്രക്കാർക്ക് ഗുണം ചെയ്യും; ഷൊർണൂർ – നിലമ്പൂർ പാതയിൽ കൂടുതൽ സർവ്വീസുകളുമായി റെയിൽവേ
മലപ്പുറം: ഷൊർണൂർ - നിലമ്പൂർ പാതയിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ അനുവദിക്കാൻ ഒരുങ്ങി റെയിൽവേ.ഈ മാസം തന്നെ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുകയും ഈ മാസം അവസാനത്തോടെ തന്നെ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങും എന്നും റെയിൽവെ അറിയിച്ചു.
എന്നാൽ, പുതിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് പാലക്കാട് - നിലമ്പൂർ സർവീസ് ആണ് ആദ്യം തുടങ്ങുക എന്നാണഅ പുറത്ത് വരുന്ന വിവരം.

സതേൺ റെയിൽവേയിലെ സേവന കൂട്ടായ്മ ആയ ട്രെയിൻ ടൈം പ്രതിനിധികൾ ആണ് പാലക്കാട് ഡിവിഷൻ അധികൃതർ പുതിയ തീരുമാനം സംബന്ധിച്ച ഉറപ്പു നൽകിയത്. അതേ സമയം, ജനുവരിയോടെ തന്നെ പാതയിലെ മുഴുവൻ ട്രെയിൻ സർവീസുകളും ആരംഭിക്കാനുള്ള മുന്നൊരുക്കൾ ആണ് നടക്കുന്നതെന്ന് ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
പുതിയ നിർദ്ദേശ പ്രകാരം സർവ്വീസുകളും സമയ ക്രമവും ഇങ്ങനെ; -

പാലക്കാട് - നിലമ്പൂർ ട്രെയിൻ രാവിലെ 5 .45 - ന് പാലക്കാട് നിന്ന് ആരംഭിച്ച് 7 - ന് ഷൊർണൂരിൽ എത്തും. 7 .35 - അങ്ങാടിപ്പുറം, 7.43 - പട്ടിക്കാട്, 7.52 - മേലാറ്റൂർ, 7.59 - തുവ്വൂർ, 8.06 -തൊടിയപ്പുലം, 8.15 - വാണിയമ്പലം, 8.45 - നിലമ്പൂർ എന്നിങ്ങനെയാണ് യാത്രാ ടൈംടേബിൾ. രാജ്യ റാണിക്ക് പുറമേ കോട്ടയം - നിലമ്പൂർ സ്പെഷൽ ട്രെയിൻ ആണ് നിലവിൽ ഈ പാതയിൽ യാത്രക്കാർക്ക് ആകെയുള്ള ആശ്വാസം. പുലർച്ചെ 5.15 - ന് കോട്ടയത്ത് നിന്ന് ആരംഭിച്ച് 10.10 - ന് ഷൊർണൂരിൽ എത്തും. തുടർന്ന് അവിടെ നിന്നും 10.54 - നാണ് അങ്ങാടിപ്പുറം ട്രെയിൻ എത്തുന്നത്.

11.45 - ന് നിലമ്പൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന് നിലമ്പൂരിനും ഷൊർണൂരിനും ഇടയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രം ആണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. വൈകിട്ട് 3.10 - ന് നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് മടക്ക യാത്ര തുടങ്ങും. 3.48 - നാണ് അങ്ങാടിപ്പുറത്ത് എത്തുക. 4.50 ന് ഷൊർണൂരും രാത്രി 10.15 - ന് കോട്ടയത്തും എത്തും. കോട്ടയം -നിലമ്പൂർ ട്രെയിനിന് കൂടുതൽ സ്റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിക്കണം എന്ന ആവശ്യം നിലവിൽ ശക്തം ആണ്.
അതേസമയം, മലബാറിൽ നിന്നും ഓടുന്ന 6 ട്രെയിനുകളിൽ കൂടി ജനറൽ കംപാർട്മെന്റ് കഴിഞ്ഞ മാസം റെയിൽവേ അനുവദിച്ചിരുന്നു. ഇത് യാത്രക്കാർക്ക് ഒരു സഹായം ആയിരിക്കുകയാണ്. സ്പെഷൽ ട്രെയിൻ എന്ന പേരും നമ്പറും മാറ്റി ട്രെയിനുകൾ പഴയ പടി ആക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി എന്ന് റെയിൽവെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 25 മുതൽ ഈ സൗകര്യം യാത്രക്കാർക്ക് ലഭ്യമായി തുടങ്ങി എന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.
Recommended Video

മംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്കും അവിടെന്ന് തിരിച്ചും ഉളള ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റിലും മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്നും തിരിച്ചും ഉളള ഏറനാട് എക്സ്പ്രസിലും 6 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കും അവിടെ നിന്ന് തിരിച്ചുളള പരശുറാം എക്സ്പ്രസിൽ 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 4 സെക്കൻഡ് ക്ലാസ് സിറ്റിങ് ചെയർ കാറുകളും ആണ് അനുവദിച്ചത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications