സവര്‍ക്കറെ കുറിച്ച് ഗാന്ധി പറഞ്ഞത് വായിക്കൂ; രാഹുല്‍ ഗാന്ധിയോട് ദേവേന്ദ്ര ഫട്നാവിസ്
മുംബൈ: വീര സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ശക്തമാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തന്നെ രാഹുലിനെതിരെ രംഗത്തെത്തി. രാഹുലിന്റെ പരാമര്‍ശത്തെ അദ്ദേഹം തള്ളി. മഹാത്മാ ഗാന്ധി പോലും സവര്‍ക്കറെ വീരപുരുഷനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
രാഹുല്‍, കഴിഞ്ഞ ദിവസം നിങ്ങള്‍ എന്നോട് സവര്‍ക്കറുടെ കത്തിലെ അവസാന വരി വായിക്കാന്‍ പറഞ്ഞു. നിങ്ങള്‍ നമ്മുടെ മഹാത്മാ ഗാന്ധിയുടെ ഈ കത്ത് വായിച്ചിട്ടുണ്ട്. ഇതേ വരികളാണോ ഞാന്‍ വായിക്കേണ്ടതെന്നും ഫട്നാവിസ് ചോദിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി പറഞ്ഞത് വിഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തുവെന്നാണ്. അത് തെളിയിക്കുന്ന രേഖകള്‍ നേരത്തെ പുറത്തുവന്നതാണ്. എന്നാല്‍ ഫട്നാവിസ് ട്വീറ്റ് ചെയ്തത് 1920 മഹാത്മാ ഗാന്ധിയുടെ കത്താണ്. ബ്രിട്ടീഷുകാരോട് നിസ്സഹകരണ ഒരു പ്രതിഷേധ രീതിയാണെന്ന് പറയുന്നതാണ്.
ഇന്ദിരാ ഗാന്ധി നേരത്തെ വിഡി സവര്‍ക്കറെ സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂണുകളിലൊന്നാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യ വീര പോരാളികളില്‍ ഒരാളായിരുന്നു സവര്‍ക്കര്‍ എന്നും ഇന്ദിര പറഞ്ഞിരുന്നു. ഇതും ഫട്നാവിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപി ഈ വിഷയത്തില്‍ രാഹുലിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം.
മഹാരാഷ്ട്രയിലെ തന്നെ പല കോണ്‍ഗ്രസ് നേതാക്കളും സവര്‍ക്കറെ പലപ്പോഴും പുകഴ്ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശരത് പവാര്‍, ത്യാഗത്തിന്റെ മൂര്‍ത്തിമത്ഭാവം എന്നാണ് സവര്‍ക്കറെ വിശേഷിപ്പിച്ചത്. അതേസമയം കോണ്‍ഗ്രസ് രാഹുല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്.
ആദിവാസി നേതാവ് ബിര്‍സ മുണ്ടയുടെ ധീരതയെ ഉപയോഗിച്ചാണ് സവര്‍ക്കറുടെ മാപ്പപേക്ഷയെ രാഹുല്‍ പരിഹസിച്ചത്. കോണ്‍ഗ്രസ് സഖ്യ കക്ഷിയായ ശിവസേന പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഈ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഇത് സഖ്യത്തെ പിരിക്കാന്‍ കാരണമാകുമെന്ന് സഞ്ജയ് റാവത്തും പറഞ്ഞു.
കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള ബന്ധത്തിലുള്ള വിള്ളല്‍ വീണിരിക്കുകയാണ്. ഒരുപക്ഷേ മഹാരാഷ്ട്രയിലെ സഖ്യത്തില്‍ നിന്ന് വിട്ടുപോരേണ്ടി വരുമെന്നാണ് ഉദ്ധവ് പക്ഷം നല്കുന്ന സൂചന. അതേസമയം സഖ്യമാകുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാവാമെന്നും, അതാണ് ജനാധിപത്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വീര സവര്‍ക്കറോട് അതിയായ ബഹുമാനമുണ്ട്. അദ്ദേഹം രാജ്യസ്നേഹിയാണ്. ഈ വിഷയത്തില്‍ രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും താക്കറെ പറഞ്ഞു. സവര്‍ക്കറെ രാഹുല്‍ ടാര്‍ഗറ്റ് ചെയ്തതല്ല. ചരിത്രപരമായ സത്യം പറയുക മാത്രമാണ് ചെയ്തതെന്ന് ജയറാം രമേശ് പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications