ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പ്രചോദനം പഴയ ലക്കിടിയിലുണ്ട്; അന്നത്തെ ഡാന്‍സ് പള്ളിപ്പെരുന്നാളില്‍
പാലക്കാട്: സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ ചര്‍ച്ചാ വിഷയം നടന് കുഞ്ചാക്കോ ബോബന്റെ വൈറല്‍ ഡാന്‍സാണ്. ഉത്സവ പറമ്പില്‍ നൃത്തചുവടുകള്‍ വെക്കുന്ന ചാക്കോച്ചനെ സാധാരണക്കാര്‍ക്കിടയില്‍ കാണുന്നയാളെ പോലെ തന്നെയാണെന്ന് ഗാനം കണ്ടവരെല്ലാം പറഞ്ഞു.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ മാനറിസങ്ങള്‍ വൈറലായത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ജീവിതത്തിലെ ഒരു ഡാന്‍സില്‍ നിന്ന് കടമെടുത്തതാണ്. ആരാണ് ഇയാള്‍ എന്ന് കുറച്ച് ദിവസമായി ആരാധകരും സോഷ്യല്‍ മീഡിയയും തേടി കൊണ്ടിരിക്കുകയാണ്.

പാലക്കാട്ടെ പഴയ ലക്കിടിയിലുണ്ട് ആ വൈറല്‍ ഡാന്‍സിന് പിന്നിലെ പ്രചോദനം മുഹമ്മദ് അലി. തൃശൂരിലെ ഒരു പള്ളി പെരുന്നാളിനാണ് മുഹമ്മദ് അലി ഈ വൈറല്‍ ഡാന്‍സ് കളിച്ചത്. അന്ന് ചുറ്റും നില്‍ക്കുന്നവരെ ഒന്നും മൈന്‍ഡ് ചെയ്യാതെ തന്റേതായ ശൈലിയില്‍ അദ്ദേഹം ഡാന്‍സ് ചെയ്യുകയായിരുന്നു. അത് എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തു. തനിക്ക് നൃത്തം ചെയ്യാന്‍ അറിയില്ല, പക്ഷേ വലിയ മോഹമാണ് നൃത്തം ചെയ്യാന്‍. ഈ രംഗം സിനിമയില്‍ എടുക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും മുഹമ്മദലി പറഞ്ഞു.

ചാക്കോച്ചന്റെ വൈറല്‍ ഡാന്‍സിന് പിന്നിലുള്ളയാള്‍ മുഹമ്മദലിയാണെന്ന് തിരിച്ചറിഞ്ഞവര്‍ അദ്ദേഹത്തെ വിളിച്ച് സന്തോഷം അറിയിക്കുകയാണ്. കോയമ്പത്തൂരില്‍ ഹോട്ടല്‍ ജീവനക്കാരനാണ് മുഹമ്മദലി. കാളി റോഡിലെ നേര്‍ച്ചയ്ക്ക് പോയപ്പോള്‍ അവിടെ വെച്ച് രണ്ട് സ്റ്റെപ്പ് ഇട്ടതാണെന്ന് മുഹമ്മദലി പറയുന്നു. അവിടെ ഭയങ്കര തിരക്കായിരുന്നു. അതിനിടയില്‍ അഡ്ജസ്റ്റ് ചെയ്താണ് ഡാന്‍സ് കളിച്ചത്. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന ആരോ എടുത്തതാണതെന്നും മുഹമ്മദലി പറയുന്നു. നാട്ടുകാര്‍ ആ വൈറല്‍ ഡാന്‍സ് ഇപ്പോഴും ഓര്ത്തുവെക്കുന്നുണ്ടെന്ന് മുഹമ്മദലിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

ആരാണ് ആ വീഡിയോ എടുത്തതെന്ന് തനിക്കറിയില്ല. എന്റെ നാട്ടുകാരൊന്നും പരിസരത്തില്ലെന്ന് ഉറപ്പ് വരുത്തിയാണ് കളിച്ചത്. അവര്‍ കണ്ടാല്‍ വലിയ ചമ്മലായിരിക്കുമെന്നും മുഹമ്മദലി പറഞ്ഞു. അതേസമയം കുഞ്ചാക്കോ ബോബന്റെ പാട്ടും ഡാന്‍സും പുറത്ത് വന്നതിന് ശേഷം തനിക്ക് ഫോണ്‍കോളുകളുടെ ബഹളമാണ്. വലിയ സന്തോഷമാണ് തോന്നിയത്. മകള്‍ വിളിച്ചു ഞാന്സ് വൈറലായെന്ന്. മകനും കുടുംബത്തിലുള്ളവരുമൊക്കെ വലിയ സന്തോഷത്തിലാണ്. എനിക്ക് ഡാന്‍സൊന്നും അറിയില്ല. എന്റെ സന്തോഷത്തിന് വേണ്ടി മാത്രം കളിച്ച ഡാന്‍സാണ് അതെന്നും മുഹമ്മദലി വ്യക്തമാക്കി.

ജനപ്രിയമായ ഡാന്‍സിനെ കുറിച്ച് കുഞ്ചാക്കോ ബോബനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംവിധായകന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. അത് ആദ്യമേ മനസ്സില്‍ വെച്ചിരുന്നു. കൊറിയോഗ്രാഫറെ വെച്ച് ചെയ്യാമെന്നും പറഞ്ഞിരുന്നു. ഞാന്‍ ശ്രമിക്കാം, പറ്റിയില്ലെങ്കില്‍ കൊറിയോഗ്രാഫറുടെ സഹായം തേടാമെന്നും പറഞ്ഞു. രണ്ട് മൂന്ന് നൃത്ത ചുവടുകള്‍ കാണിച്ചിരുന്നു. ഷോട്ട് എടുക്കുന്ന സമയത്തായിരുന്നു അത്. കുഴപ്പമില്ലെന്ന് തോന്നിയപ്പോള്‍, ചുറ്റുമുള്ളതൊന്നും നോക്കിയില്ല. അങ്ങ് ഡാന്‍സ് ചെയ്തെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications