മണ്ണാർക്കാട് എന്‍ ഷംസുദ്ദീന്‍ തന്നെ ഇറങ്ങും; പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാനുറച്ച് എൽഡിഎഫ്
പാലക്കാട്; മുസ്ലീം ലീഗിനും എൽഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള മണ്ണാർക്കാട് ഇത്തവണ തീ പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങുന്നു. സിറ്റിംഗ് എംഎൽഎയായ ഷംദുനീനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് മുസ്ലീം ലീഗിലെ നിലവിലെ തിരുമാനം. വികസന വിഷയങ്ങൾ ഉയർത്തി വോട്ട് തേടാണ് ലീഗ് ഒരുങ്ങുന്നത്. അതേസമയം പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് മണ്ഡലത്തിൽ എൽഡിഎഫ്.
കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ

2011 ലെ വിജയം
1977 മുതല്‍ 2016 വരെ നടന്ന പത്ത് തിരെഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താൽ നാല് തവണ സിപിഐ സ്ഥാനാർഥികളും ആറ് തവണ മുസ്ലീം ലീഗ് സ്ഥാനാർഥികളും ജയിച്ച മണ്ഡലമാണ് മണ്ണാർക്കാട്. 2011 ൽ സിപിഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തികൊണ്ടായിരുന്നു ലീഗിന് വേണ്ടി ഷംസുദ്ദീൻ മണ്ഡലം പിടിച്ചത്. അന്ന് 60,191 വോട്ട് നേടിയായിരുന്നു ഷംസുദ്ദീൻ വിജയിച്ചത്.

മാറി നിൽക്കണമെന്ന്
2016 ലും ഷംസുദ്ദീൻ വിജയം ആവർത്തിച്ചു. 12325 വോട്ടിനായിരുന്നു വിജയം. ഇക്കുറിയും ഷംസുദ്ദീൻ തന്നെ മത്സരിച്ചരിച്ചാൽ വിജയിക്കാനാകുമെന്നാണ് ലീഗ് വിലയിരുത്തൽ. അതേസമയം കൂടുതൽ തവണ മത്സരിച്ചതിനാൽ ഷംസുദ്ദീൻ മാറി നിൽക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉണ്ട്.

പരിഗണിക്കുന്ന പേരുകൾ
ഇതോടെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖലി, മുൻ എം.എൽ.എ കളത്തിൽ അബ്ദുല്ല, കല്ലടി ബക്കർ എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്. അതേസമയം പുതുമുഖ സ്ഥാനാർത്ഥിയെ കളത്തിലിറക്കി നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് സിപിഐ ഇവിടെ.

സാധ്യത ഇവർക്ക്
മണ്ണാർക്കാടിന്റെ മുൻ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ജോസ് ബേബിയുടെ പേരാണ് സിപിഐ പരിഗണിക്കുന്നത്. എന്നാൽ മൂന്ന് തവണ മത്സരിച്ച നേതാവായതിനാൽ ജോസിനെ മത്സരിപ്പിക്കുന്നതിൽ പാർട്ടിയിൽ അതൃപ്തിയുണ്ട്. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി നൗഷാദ്, സിപിഐ ജില്ലാ സെക്രട്ടററി സുരേഷ് രാജു, സിപി സൈതലവി എന്നിവരുടെ പേരുകളും മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്.

വെല്ലുവിളിച്ച് രംഗത്ത്
അതിനിടെ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലേങ്കിൽ സ്വതന്ത്ര്യനായി മത്സരിക്കുമെന്ന് വെല്ലുവിളിച്ച് പ്രമുഖ വ്യവസായി ഐസക് വർഗീസ് രംഗത്തെത്തി. സഭയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മത്സരിച്ചാൽ വിജയിക്കാൻ സാധിക്കുമെന്ന് കാണിച്ച് ഇയാൾ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചു.

സഭയുടെ പിന്തുണ
കഞ്ചിക്കോട്ടെ വ്യവസായിയായ ഐസകിനെ സ്ഥാനാർത്ഥിയാക്കിയാൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോട് കാനം രാജേന്ദ്രന് കത്തയച്ചിരുന്നു. എന്നാൽ അതിനോട് പ്രതികരിക്കാൻ രാജേന്ദ്രൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് വീണ്ടും വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications