Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

പാലക്കാട്: ആൾക്കൂട്ടത്തിൽ മർദിച്ച് യുവാവിനെ തല്ലിക്കൊന്നു. പാലക്കാട് ഒലവക്കോട് ആണ് സംഭവം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് ആയിരുന്നു യുവാവിന് നേരെ മർദ്ദനം ഉണ്ടായത്. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീക്ക് ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

ഇയാൾ ബൈക്ക് മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം ഉണ്ടായത്. യുവാവിനെ മർദ്ദിച്ച മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നോർത്ത് പോലീസിന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, ആലത്തൂർ സ്വദേശി മനീഷ്, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് പൊലീസ് പിടിയിൽ ആയത്.

DEATH

യുവാവിനെ മർദ്ദിച്ച മൂന്നംഗ സംഘം സമീപത്തെ ബാറിൽ മദ്യപിക്കാനായി കയറിയിരുന്നു. മുണ്ടൂർ കുമ്മാട്ടിക്ക് എത്തിയ സംഘമായിരുന്നു ഇത്. മദ്യപിക്കാൻ കയറിയതിന് ശേഷം പുറത്തിറങ്ങിയപ്പോൾ ഇവർ ഉപയോഗിച്ച ബൈക്ക് സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് സംഘം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.

Recommended Video

cmsvideo
    പാലക്കാട്; ആൾക്കൂട്ട കൊലപാതകം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

    ബൈക്കുമായി ഒരാൾ പോകുന്നത് സി സി ടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി. മോഷ്ടാവിന് വേണ്ടിയുളള തിരച്ചിൽ നടത്തുന്നതിന് ഇടയിലായിരുന്നു റഫീക്ക് മൂന്നംഗ സംഘത്തിന്റെ മുന്നിൽ പെട്ടത്. ബൈക്ക് മോഷ്ടിച്ച മോഷ്ടാവ് ധരിച്ചിരുന്ന അതെ തരത്തിൽ ഉള്ള വസ്ത്രമായിരുന്നു റഫീക്ക് ധരിച്ചിരുന്നത്.

    തുടർന്ന് ബൈക്ക് എടുത്തത് റഫീക്ക് ആണെന്ന് മൂന്നംഗസംഘം വിലയിരുത്തി. ഇതിന് പിന്നാലെ ആയിരുന്നു മർദ്ദനം ഉണ്ടായത്. എന്നാൽ, മോഷണം പോയ ബൈക്ക് കൊണ്ടു പോയത് റഫീക്ക് ആണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ, ഇതിന് മുൻപും റഫീക്ക് മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

    ഇയാളുടെ പേരിൽ ബൈക്ക് മോഷ്ടിച്ചതിനും പൊലീസ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘത്തിന്റെ കടുത്ത രീതിയിലുള്ള മർദ്ദനമാണ് റഫീക്കിന് നേരിടേണ്ടി വന്നത്. അടിയേറ്റ് റഫീക്ക് താഴെ വീഴുമ്പോൾ സംഭവ സ്ഥലത്ത് പതിനഞ്ചോളം പേർ പേർ ദൃക്സാക്ഷികൾ ആയി ഉണ്ടായിരുന്നു. ഇതിൽ ഉൾപ്പെട്ട ഒരു ദൃക്സാക്ഷി ആണ് പൊലീസിനെ വിവരം അറിയിക്കുകയും സംഭവ സ്ഥലത്ത് പൊലീസിനെ വിളിച്ച് വരുത്തുകയും ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെ ആയിരുന്നു മർദ്ദനമേറ്റ റഫീക്കിനെ ആശുപത്രിയിൽ എത്തിച്ചു . എന്നാൽ, ആശുപത്രിയിൽ എത്തിപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+