Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്‍വാതില്‍ നിയമനത്തില്‍ കടുപ്പിച്ച് എംഎസ്എഫ്, പാലക്കാട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

പാലക്കാട്: പിഎസ്‌സിയെ പൊണ്ടാട്ടി സര്‍വീസ് കമ്മീഷനാക്കിയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് എംഎസ്എഫ്. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്ന പ്രതിപക്ഷത്തെ ആരോപണത്തെ ശക്തിപ്പെടുത്തി കൊണ്ടാണ് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തിയിരിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിനെതിരെ പാലക്കാട് കളക്ടറേറ്റിലേക്ക് എംഎസ്എഫ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഷറഫുദ്ദീന്‍ പിലാക്കല്‍ ഉദ്ഘാടനം ചെയ്തു.

1

2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത് മുതല്‍ സ്വന്തക്കാരെയാണ് സര്‍വീസില്‍ കയറ്റുന്നത്. ഇപി ജയരാജന്റെ ബന്ധു നിയമനം മുതല്‍ ഈ സര്‍ക്കാരിന്റെ അവസാന കാലം വരെ സ്വന്തക്കാരെയും ബന്ധുക്കാരെയും തിരുകി കയറ്റുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുക. ലക്ഷകണക്കിന് പരീക്ഷാര്‍ത്ഥികള്‍ രാവും പകലുമില്ലാതെ പഠിച്ച് അവര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടും, പടിക്ക് പുറത്ത് നില്‍ക്കുന്ന കാഴ്ച്ചയാണ് കേരളത്തിലുള്ളതെന്നും ഷറഫുദ്ദീന്‍ പറഞ്ഞു.

ആര്‍ക്കെങ്കിലും നിയമനം കിട്ടണമെങ്കില്‍ ഡിവൈഎഫ്‌ഐയുടെയോ എസ്എഫ്‌ഐയുടെയോ നേതാക്കന്‍മാരെ കാണണമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. അതിനെതിരെയാണ് ഈ സമരമെന്നും ഷറഫുദ്ദീന്‍ വ്യക്തമാക്കി. കേരളത്തിലെ എല്ലാ കളക്ടറേറ്റിലേക്കും ഇതേ പോലെ എംഎസ്എഫ് മാര്‍ച്ച് നടത്തുമെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. എംബി രാജേഷിന്റെയും ഷംസീറിന്റെയും ഭാര്യക്കും വരെ നിയമനം നല്‍കിയ സര്‍ക്കാരാണ് ഇതെന്നും എംഎസ്എഫ് ആരോപിച്ചു.

അതേസമയം തന്നെ മലപ്പുറത്തും കോഴിക്കോട്ടും എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി. രണ്ട് ജില്ലകളിലും സംഘര്‍ഷവും ഉണ്ടായി. ഉദ്ഘാടത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് കളക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ കോഴിക്കോട് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഎസ്‌സി ഓഫീസിന് റീത്ത് സമര്‍പ്പിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+