10 മാസം കഴിഞ്ഞിട്ടും ഗർഭം ധരിച്ചില്ല; ഭർതൃവീട്ടിൽ തൂങ്ങി മരിച്ച യുവതിയുടെ മരണത്തിൽ അടിമുടി ദുരൂഹത
പാലക്കാട്: പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിന് ഭർതൃവീട്ടുകാരിൽ നിന്ന് മാനസിക പീഡനമേൽക്കേണ്ടി വന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. യുവതി ഭർതൃവീട്ടിൽ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് സഹോദരൻ മാതൃഭൂമി ഓൺലൈനിനോട് പറഞ്ഞു. പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നഫലയുടെ മരണത്തിലാണ് പരാതികൾ ഉയരുന്നത്. കേസിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരൻ നഫ്സൽ മങ്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും ഗർഭം ധരിച്ചില്ലന്ന് ആരോപിച്ചാണ് ഭർതൃസഹോദരിയും ഭർതൃമാതാവും ചേർന്ന് നഫ്ലയെ മാനസികമായി പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പത്തുമാസം മുമ്പായിരുന്നു നഫലയുടെയും മുജീബിൻ്റെയും വിവാഹം. വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ പെൺകുട്ടി ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സഹോദരൻ നഫ്സൽ പറയുന്നത്.

പുറത്തു പോയിരുന്ന മുജീബ് രാത്രി വീട്ടിൽ തിരിച്ചെത്തിയ ശേഷം നഫ്ലയെ വാതിൽ തട്ടി വിളിക്കുകയായിരുന്നു. എന്നാൽ പ്രതികരണം ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുഴങ്ങിയ മുജീബ് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നഫലയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴിയിൽ വ്യക്തമാക്കുന്നത്.
പാലക്കാട് ധോണി ഉമ്മിണി പുത്തന്‍വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകള്‍ നഫ്‌ലക്ക് പ്രായം വെറും 19 വയസ്സാണ്. പത്തൊമ്പതാം വയസ്സിൽ തന്നെ ഗർഭധാരണം നടത്തിയില്ലെന്നതാണ് ഭർതൃവീട്ടുകാരുടെ മാനസിക പീഡനം കാരണം പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചത്. സംഭവത്തിലെ ദുരൂഹതകൾ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ നഫ്സൽ മങ്കര പൊലീസിൽ ഇതിനോടകം തന്നെ പരാതി നൽകിയിട്ടുണ്ട്.

മരിച്ച പെൺകുട്ടിയുടെ സഹോദരൻ നഫ്സലിൻ്റെ വാക്കുകളിങ്ങനെ. പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിനാൽ ഭർതൃമാതാവും ഭർതൃസഹോദരിയും നഫലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. വളരെ ബോള്‍ഡായ കുട്ടിയായിരുന്നു നഫ്‌ല. പക്ഷേ ഭർതൃ വീട്ടുകാരുടെ കൊടിയ മാനസിക പീഡനം തുടർന്നപ്പോൾ അവൾക്ക് താങ്ങാൻ കഴിയാതിരുന്നതാകും - നഫ്സൽ വിതുമ്പലോടെ പറഞ്ഞുതുടങ്ങി.
അവൾ ഈ കൊടും ക്രൂരത അവളെ സ്നേഹിക്കുന്ന ഞങ്ങളോട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അല്പം തടിച്ച ശരീരപ്രകൃതമാണ് നഫ് ലയുടേത്. അതിന്റെ പേരിലും ഭര്‍തൃവീട്ടില്‍നിന്ന് പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റര്‍ വരെ നടക്കുകയുമെല്ലാം ചെയ്തു. പക്ഷേ, അവര്‍ പരിഹാസം തുടരുകയായിരുന്നു'.
ഇത്രയും തടിയുള്ള ഞാന്‍ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവര്‍ക്കും താൻ ഒരു ഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാന്‍ കഴിയുന്നില്ല. നഫല ഡയറിയിൽ കുറച്ചിരിക്കുന്നത് ഇങ്ങനെ. നൊമ്പരമാവുകയാണ് പ്രിയ സഹോദരിയുടെ വാക്കുകൾ.- നഫ്സൽ പറഞ്ഞു.

മരണത്തിന് ആരും കാരണകാരനല്ല എന്നും താൻ മാത്രമാണ് കാരണക്കാരിയെന്നും ഡയറിക്കുറിപ്പിൽ നഫല എഴുതിവച്ചിട്ടുണ്ട്. അവൾ മരണസമയത്ത് എഴുതിയിരുന്ന വിശദമായ ഡയറിക്കുറിപ്പുകൾ കേസന്വേഷണത്തിൻ്റെ ഭാഗമായി ഇപ്പോൾ മങ്കര പൊലീസിൻ്റെ പക്കലാണുള്ളത്. ഇനിയും ദുരൂഹതകൾ ഒരുപാട് നിലനിൽക്കുകയാണ് - നഫ്സൽ പറയുന്നു.
ഇതിനെല്ലാം പൊലീസ് സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. ജനലില്‍ തൂങ്ങിമരിച്ചെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജനലിനോട് ചേര്‍ന്ന് ഒരു മേശയും കട്ടിലുമെല്ലാം ഉണ്ട്. കൈ എത്തുന്നദൂരത്താണ് ഇത്. മാത്രമല്ല, ഷാള്‍ കഴുത്തില്‍ കുരുക്കി മരിച്ചെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴുത്തില്‍ കയറിന്റെ പാടുകളുണ്ടെന്നും നഫ്സൽ പറയുന്നു. സഹോദരിയുടെ മരണത്തിന് ഇന്ന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരും തങ്ങളുടെ കുടുംബത്തിന് നീതി കിട്ടണം സഹോദരൻ മാതൃഭൂമി ഓൺലൈനിനോട് വ്യക്തമാക്കി.
എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications