പത്തനംതിട്ട മല്ലപ്പള്ളിയില്‍ 18 കോൺഗ്രസ്സ് കുടുംബങ്ങള്‍ സിപിഎമ്മില്‍: ബിഎംസ് യുണിയനിലും കൂട്ടരാജി
പത്തനംതിട്ട: മല്ലപ്പള്ളി നാരകത്താനി കരിമ്പൻക്കുഴിയിൽ 18 കോൺഗ്രസ്സ് കുടുംബങ്ങളും നാല് ബി എസ് പി കുടുംബങ്ങളും ഒന്നാകെ സിപിഎമ്മില്‍ ചേർന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരായി കള്ള പ്രചാരണവേല നടത്തുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അറിയിച്ചു.
രാജിവെച്ച് വന്ന പ്രവര്‍ത്തകരെ പാർട്ടി സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ അനന്തഗോപൻ പ്രവർത്തകരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു. സ്വീകരണച്ചടങ്ങില്‍ ഏരിയ സെക്രട്ടറി ബിനു വർഗ്ഗീസ്, ഏരിയ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി. നേരിന്റെ പാതയിലേക്ക് കടന്നുവന്നവർക്ക് സിപിഎം) പത്തനംതിട്ട ജില്ലാ കമ്മറ്റി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
പുല്ലാട്
ബിഎംഎസ്
യൂണിയനിൽ
നിന്നും
കഴിഞ്ഞ
ദിവസം
കൂട്ടരാജി
ഉണ്ടായിരുന്നു.
ബി
എം
എസ്
നേതാവ്
ശിവപ്രസാദിന്റെ
നേതൃത്വത്തിൽ
ഇരുപത്
തൊഴിലാളി
കുടുംബങ്ങൾ
സിഐടിയു
യൂണിയനിൽ
ചേർന്നു
പ്രവർത്തിക്കാൻ
തീരുമാനിക്കുകയായിരുന്നു.
ബിഎംഎസ്
ബന്ധം
ഉപേക്ഷിച്ചെത്തിയവരെ
സിപിഎം
സംസ്ഥാന
കമ്മറ്റി
അംഗവും
സിഐടി.യു
നേതാവുമായ
അഡ്വ
കെ.
അനന്ത
ഗോപൻ
സ്വീകരിച്ചു.
പാർട്ടി ജില്ലാ കമ്മറ്റി അംഗവും സി.ഐ.ടി.യു നേതാവും കൂടിയായ ജി. അജയകുമാർ, സി ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി സജികുമാർ, സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗങ്ങളായ ബിജു വർക്കി, എ.കെ സന്തോഷ്കുമാർ എന്നിവർ ചടങ്ങില്‍ സന്നിഹിതരായുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇതര പാര്‍ട്ടികളില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് സിപിഎമ്മിലേക്ക് എത്തിയതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ബിജെപിക്കാരന്റെ മകളായതിനാൽ അഹാനയെ 'ഭ്രമത്തിൽ'നിന്ന് പൃഥ്വിരാജ് ഒഴിവാക്കി?വിശദീകരിച്ച് ബാദുഷ