വിവാദങ്ങൾ കൊഴുക്കുന്നു ശബരിമല തീർത്ഥാടനമെത്തി: ഒരുക്കങ്ങൾ പാതി വഴിയിൽ
ശബരിമല: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സ്ത്രീ വിഷയം ദിവസവും കൊഴുക്കുകയാണ്. എന്നാൽ തീർത്ഥാടനമെത്തിയിട്ടും യാതൊരു മുന്നൊരുക്കങ്ങളും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മന്ത്രിയും ദേവസ്വം ബോർഡും പറയുന്ന പുതിയ സൗകര്യങ്ങൾക്കായുള്ള പണികൾ പലതും ഇനിയും തുടങ്ങിയിട്ടില്ല. അവലോകന യോഗങ്ങൾ പ്രഹസനമായി മാറിയിരിക്കുകയാണ്. തീർഥാടനത്തിന്റെ ബേസ് ക്യാംപായ നിലയ്ക്കലിൽ 5000 വാഹനങ്ങൾ അധികമായി ഉൾക്കൊള്ളാവുന്ന രീതിയിൽ പാർക്കിംഗ് ഗ്രൗണ്ട് വിപുലപ്പെടുത്തുമെന്നു ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും സ്ഥിരമായി പ്രസ്താവന നടത്തുന്നു.
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും ഇത് ആവർത്തിച്ചു. എന്നാൽ, നിലയ്ക്കലിൽ പുതിയതായി ഒരു വാഹനത്തിനും പാർക്ക് ചെയ്യാനുള്ള ഗ്രൗണ്ട് ഒരുക്കുന്ന പണികൾ തുടങ്ങിയിട്ടില്ല. എന്നു മാത്രമല്ല, കഴിഞ്ഞ വർഷം ഉണ്ടായിരുന്ന മൂന്നു പാർക്കിംഗ് ഗ്രൗണ്ടുകൾ ഇല്ലാതായി. പ്രളയത്തിനു ശേഷം തീർഥാടകർക്കു വിശ്രമ സൗകര്യം ഒരുക്കാൻ ഇവിടെ ഷെഡുകൾ പണിയുകയാണ്. മൂന്നു ഗ്രൗണ്ടുകളിലായി 1500 വണ്ടികൾക്ക് പാർക്കിങ് സൗകര്യം ഇല്ലാതാകും. ഇതിനു പുറമെ ഹെലിപ്പാഡിലേക്കു പോകുന്ന ഭാഗത്ത് പൊലീസുകാർക്കു താമസിക്കാൻ ഷെഡ്, മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ശുചിമുറി എന്നിവയുടെ പണിയും നടക്കുന്നു. ഈ ഭാഗങ്ങളിൽ മുൻ വർഷങ്ങളിൽ വണ്ടികൾ പാർക്ക് ചെയ്തിരുന്നിടമാണ്. അത്രയും സ്ഥലം കൂടി നഷ്ടമായി. 15,000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണു നിലയ്ക്കലിൽ ഇപ്പോഴുള്ളത്. ഇതെല്ലാം കഴിഞ്ഞ ദേവസ്വം ബോർഡുകളുടെ സമയത്ത് ഉണ്ടാക്കിയതാണ്.

നിലയ്ക്കലിൽ 25 ലക്ഷം ലീറ്റർ വെള്ളം അധികമായി സംഭരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നു മന്ത്രി മാത്യു ടി. തോമസ് പറഞ്ഞിരുന്നു. ഇതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടില്ല. നിലവിൽ 40 ലക്ഷം ലീറ്റർ വെള്ളമാണു സംഭരിക്കുന്നത്. അതും വർഷങ്ങൾക്കു മുൻപേ ഒരുക്കിയതാണ്. പൊട്ടിയ ടാങ്കുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.500 പുതിയ ശൗചാലയങ്ങൾ സ്ഥാപിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഒരു പണിയും തുടങ്ങിയിട്ടില്ല. നിലവിൽ 470 ശൗചാലയങ്ങളാണുള്ളത്. മാലിന്യ സംസ്‌കരണശാല ഇല്ലാത്തതാണു നിലയ്ക്കലിലെ പ്രധാന പ്രശ്‌നം. പമ്പയിൽ താത്കാലിക സ്‌നാനഘട്ടങ്ങളുടെ പണികൾ മണൽ ചാക്ക് അടുക്കി നടത്തുന്നുണ്ട്.
പക്ഷേ, സ്‌നാനഘട്ടങ്ങളിൽ അടിഞ്ഞു കൂടിയ മണ്ണു നീക്കം ചെയ്യൽ കാര്യമായി നടക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ തീർത്ഥാടനകാലം ദുരിതമെന്ന് തന്നെ പറയാം. ഒരുക്കങ്ങൾ എല്ലാം പഴയപടി തന്നെയാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications