Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയ താരമായ മഹിള കോണ്‍ഗ്രസ് നേതാവിനെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ്

പത്തനംതിട്ട: കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. പത്തനംതിട്ടയില്‍ നിന്നുള്ള മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെയാണ് പരാതി. ലക്ഷങ്ങള്‍ പണം വാങ്ങിച്ച് കബളിപ്പിച്ചെന്ന് കാട്ടി അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റ്യനാണ് വിബിതയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രവാസിയുടെ പരാതിയില്‍ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ തവണകളായി 14.16 ലക്ഷം രൂപയാണ് വിബിത വാങ്ങിയത്. എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാതെ കബളിപ്പിക്കുന്നുവെന്നുമാണ് പരാതി.

എറണാകുളത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു സെബാസ്റ്റ്യന്‍ വിബിതയെ ആദ്യമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് പരിചയത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിബിത യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു. ഈ സമയത്ത് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് വിബിതയുടെയും പിതാവിന്റെയും പേരില്‍ പണം കൈമാറി. ഇതിന് ശേഷവും വിവിധ കാരണങ്ങള്‍ പറഞ്ഞ് പണം വാങ്ങിക്കുകയായിരുന്നു.

vibitha

ഈ മാസം 19 നാണ് സെബാസ്റ്റ്യന്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, 75 കാരനായ സെബാസ്റ്റ്യാനെതിരെ വിബിതയും പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഓഫീസില്‍ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് വിബിതയുടെ പരാതി. തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മഹിള കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു.

തനിക്ക് സെബാസ്റ്റ്യന്‍ പണം നല്‍കിയതായി വിബിത സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരുവിഹിതം നിയമോപദേശത്തിന്റെ പ്രതിഫലവും ബാക്കി പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരാതിക്കാരന്‍ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നുമാണ് പ്രതിയുടെ അവകാശവാദം. വിബിത ബാബുവിന്റെ പരാതിയില്‍ കടുത്തുരുത്തി സ്വദേശിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

നിലവില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയാണ് വിബിത ബാബു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് യു ഡി എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. . എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 10469 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫ് മാത്രമായിരുന്നു വിജയിച്ചത്. ഇത്തവണ വിബിത ബാബുവിന്റെ താരത്തിളക്കത്തില്‍ അത് പിടിച്ചെടുക്കാമെന്നായിരുന്നു യു ഡി എഫ് കരുതിയത്. സോഷ്യല്‍ മീഡിയ രംഗത്തും ഏറെ സജീവമായ വ്യക്തിയാണ് വിബിത ബാബു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+