Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്തളം നഗരസഭയിലെ ആദ്യ ബിജെപി ഭരണ സമിതിയെ സര്‍ക്കാര്‍ പിരിച്ച് വിടുമോ? നടപടികളുമായി സര്‍ക്കാര്‍

പത്തനംതിട്ട: 2019 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടുള്ള വിജയമായിരുന്നു പന്തളം നഗരസഭയില്‍ ബിജെപി കരസ്ഥമാക്കിയത്. എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന നഗരസഭ 33 ല്‍ 17 സീറ്റും കരസ്ഥമാക്കിയായിരുന്നു ബിജെപി പിടിച്ചെടുത്തത്. ഇതോടെ സംസ്ഥാനത്ത് തന്നെ ബിജെപി അധികാരത്തില്‍ എത്തുന്ന രണ്ടാമത്തയും പത്തനംതിട്ടയിലെ ആദ്യത്തേയും നഗരസഭയായി പന്തളം നഗരസഭ മാറി.

ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന പന്തളം നഗരസഭ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് നേട്ടമായപ്പോള്‍ ഇടതുമുന്നണിക്ക് അത് സംസ്ഥാനതലത്തില്‍ തന്നെ അത് വലിയ തിരിച്ചടിയുമായി. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ഇതാ, അതേ പന്തളം നഗരസഭയിലെ ബിജെപി ഭരണത്തിന് മുന്നില്‍ വലിയ പ്രതിസന്ധികള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

പന്തളം നഗരസഭ

നിയമപരമായ നടപടികള്‍ കൈക്കൊണ്ടില്ലെന്ന കാരണത്താല്‍ പന്തളം നഗരസഭ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉപദേശം തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നഗരസഭാ സെക്രട്ടറി കത്ത് നല്‍കി. ഓംബുഡ്സ്മാന്റെ ഉപദേശം തേടണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ലക്ഷ്മി

ബിജെപി ഭരണസമിതി

ബിജെപി ഭരണസമിതിക്ക് ബജറ്റ് മിച്ച ബജറ്റായി പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല സാനിട്ടേഷന്‍ സൊസൈറ്റി എന്ന പേരില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടത്തിയിരുന്നതിനാലുമാണ് നടപടി വേണ്ടതെന്ന് കത്തില്‍ പറയുന്നു. രൂക്ഷമായ മറ്റ് പരാമര്‍ശങ്ങളും കത്തിലുണ്ട്. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തന നിലവാരവുമായി യാതൊരു സാമ്യവും പുലര്‍ത്താതെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് പന്തളത്തേതെന്ന വിമര്‍ശനവുമുണ്ട്.

മിച്ച ബജറ്റ്

മാര്‍ച്ച് 31 ന് മുമ്പ് ബജറ്റ് മിച്ച ബജറ്റായി നിയമാനുസരം പാസാക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് സാധിച്ചിട്ടില്ല. നിയമപരമായ യാതൊരു വ്യവസ്ഥയും പാലിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് സാധിച്ചിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി താത്കാലിക ജോലിക്കാരെ നിയമിച്ചതില്‍ നിയമ വിരുദ്ധതയുണ്ടെന്നും സെക്രട്ടറിയുടെ കത്തില്‍ പറയുന്നുണ്ട്.

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

പ്രതിഷേധം

ബിജെപി ഭരണത്തില്‍ എത്തിയത് മുതല്‍ തന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന നഗരസഭയാണ് പന്തളത്തേത്. പ്രതിപക്ഷത്തുള്ള സിപിഎമ്മും കോണ്‍ഗ്രസും ഭരണ സമിതിക്കെതിരെ വിവധ വിഷയങ്ങളില്‍ നിരന്തരം സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരിക്കുന്ന കസേരയുടെ സ്ഥാനങ്ങള്‍ മാറ്റിയതിന്റെ പേരിലടക്കം അടുത്തിടെ സമരം നടന്നിരുന്നു.

ബഹുദൂരം പിന്നില്‍

വിട്ടുവീഴ്ചയ്ക്ക് ഭരണപക്ഷവും തയ്യാറാവാതിരുന്നതോടെ നഗരസഭയില്‍ ഭരണ പ്രതിസന്ധിയും രൂക്ഷമാണ്. സമരങ്ങളും പ്രതിഷേധങ്ങളും തുടര്‍ക്കഥയായപ്പോള്‍ പദ്ധതി പ്രവര്‍ത്തനം അടക്കമുള്ള പല കാര്യങ്ങളും സമയ ബന്ധിതമായി തീര്‍ക്കാന്‍ കഴിഞ്ഞില്ല. എല്ലാ ദിവസവും സമരമായതോടെ മറ്റ് പല നഗരസഭകളേക്കാള്‍ ബഹുദൂരം പിന്നിലായി നില്‍ക്കുകയാണ് പന്തള നഗരസഭ.

പഞ്ചായത്ത് മാറി നഗരസഭ

ഭരണസമിതിക്കെതിരായി ഉദ്യോഗസ്ഥര്‍ കൂടി രംഗത്ത് ഇറങ്ങിയത് സ്ഥിതി കൂടുതല്‍ വഷളാക്കി. സ്ഥാനമാറ്റം നല്‍കിയത് ഉള്‍പ്പടേയുള്ള കാര്യങ്ങളായിരുന്നു ഉദ്യോഗസ്ഥരുടെ സമരത്തിന് ഇടയാക്കിയത്. പഞ്ചായത്ത് മാറി നഗരസഭയായതിന് ശേഷമുള്ള രണ്ടാമത്തെ ഭരണസമിതി തന്നെ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതില്‍ ജനങ്ങളും വലിയ അസംതൃപ്തരാണ്.

സിപിഎം

ബിജെപി ഭരണ സമിതിക്കെതിരെ യുഡിഎഫുമായി ചേര്‍ന്നുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. പുതിയ സെക്രട്ടറി ചുമതലയെടുത്തതോടെ മൂടിവെച്ചിരുന്ന ചില ക്രമക്കേടുകള്‍ക്ക് നിയമപരമായി നടപടിയും തുടങ്ങിയിട്ടുണ്ട്. ബിജെപിയിലെ പ്രാദേശിക നേതൃത്വത്തിന് ചെയര്‍പേഴ്സണുമായി പൊരുത്തക്കേടുകളുള്ളതായും സൂചനയുണ്ട്. മുന്‍പരിചയമുള്ള പലരെയും മാറ്റിനിര്‍ത്തിയാണ് ആദ്യമായി ജയിച്ചുവന്ന വനിതയെ ചെയര്‍പേഴ്സണാക്കിയത്. ഇതാണ് മുതിര്‍ന്ന നേതാക്കളുടെ അസംതൃപ്തിക്ക് കാരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+