ശബരിമല; വരുമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 41 കോടിയുടെ വർധനവ്; 10 ദിവസത്തെ കണക്കുകള്‍ അറിയാം
ശബരിമല: കോവിഡ് നിയന്ത്രണങ്ങള്‍ പൂർണ്ണമായി നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല-മകരകാല തീർത്ഥാടന കാലയളവില്‍ ശബരിമലയില്‍ ഭക്തജന പ്രവാഹം. ആദ്യ പത്ത്ദിവസത്തില്‍ ഇതുവരെ ലഭിച്ച വരുമാനത്തിലും വലിയ വർധനവുണ്ടായെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ വ്യക്തമാവുന്നത്. ആകെ 52.55 കോടി രൂപയാണ് ഇതുവരെ ലഭിച്ച വരുമാനം. അതേസമയം, കഴിഞ്ഞ വർഷം ആദ്യ പത്ത് ദിവസത്തില്‍ ലഭിച്ചത് 9.92 കോടി രൂപയായിരുന്നു വരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പം ഇനത്തിൽ 2.58 കോടി, അരവണ ഇനത്തിൽ 23.57 കോടി, കാണിക്കയായി 12.73 കോടി, മുറി വാടകയിനത്തിൽ 48.84 ലക്ഷം, അഭിഷേകത്തിൽനിന്ന് 31.87 ലക്ഷം എന്നിങ്ങനെയാണ് വരുമാനം. വരുമാനമായി വന്നതില്‍ മുക്കാല്‍ ഭാഗവും ഉത്സവനടത്തിപ്പിനായി വിനിയോഗിക്കും. ആവശ്യത്തിനുള്ള അപ്പം, അരവണ ശേഖരിച്ച് വെച്ചിട്ടുണ്ട്. ദിവസം ശരാശരി രണ്ടരലക്ഷം രൂപയാണ് അരവണയാണ് തീർത്ഥാടകർക്കായി ചിലവാകുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്ലീ
മണ്ഡലകാലത്ത് ശബരിമലയില്‍ തീർത്ഥാടകർക്കായി മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ, സ്പോട്ട് ബുക്കിങ്ങുകൾ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചു. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കാനന പാത ഉള്‍പ്പടെ നാല് പാതയും തുറന്നുകൊടുത്തിട്ടുണ്ട്. അയ്യപ്പഭക്തർ മലകയറുന്ന പ്രധാന വഴിയിലെ അറ്റകുറ്റപ്പണി അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തയാഴ്ചയോടെ ഇത് പൂർത്തീകരിക്കും. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ അന്നദാനം മുടക്കമില്ലാതെ തുടരുന്നതായും അനന്തഗോപന്‍ അറിയിച്ചു.
'പെണ്ണിനെ കള്ളിയാക്കി എന്ന് പറയുന്നവരോട്; റോബിന്റെ പിആർ ആണോയെന്നാണ് ദില്‍ഷ ആർമി ചോദിക്കുന്നത്'
അതേസമയം, കെ എസ് ആർ ടി സിയുടെ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസും വലിയ ലാഭമാണ്. ശനിയാഴ്ച മാത്രം യാത്ര ചെയ്തത് 1,35,040 തീർഥാടകരാണ്. ഇതിലൂടെ 61,04997 രൂപയാണ് കെ എസ് ആർ ടി സിക്ക് ലഭിച്ചത്. 161 ബസാണ് പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ ഓടാൻ ഉണ്ടായിരുന്നത്. ആകെ 1837 ട്രിപ്പ് ഓടിച്ചു. പമ്പ-നിലയ്ക്കൽ ദൂരം 22 കിലോമീറ്റർ.എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് ഈടാക്കുന്നത്.
കണ്ടക്ടർ ഇല്ലാത്ത ബസുകളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാവരും ബസില്‍ കയറുന്നതിന് മുമ്പ് തന്നെ കൌണ്ടറില്‍ നിന്നും ടിക്കറ്റെടുക്കണം. നിലയ്ക്കൽ കെഎസ്ആർടിസി സ്റ്റാൻഡിൽ കെട്ടിയ താൽക്കാലിക ഷെഡിലാണ് ടിക്കറ്റ് കൗണ്ടർ. തിരക്ക് കണക്കിലെടുത്ത് പത്തോളം കൌണ്ടറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലയ്ക്കൽ നിന്നു പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റും ഒരുമിച്ചെടുക്കാന്‍ സാധിക്കും.