തിരുവനന്തപുരത്തെ എസ്ബിഐ ആക്രമണം: ആറ് പ്രതികളെക്കൂടി തിരിച്ചറിഞ്ഞു, ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന്
തിരുവനന്തപുരം: സംയുക്ത തൊഴിലാളി ട്രേഡ് യൂണിയന്റെ ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസിൽ ആറു പ്രതികളെക്കൂടി തിരിച്ചറിഞ്ഞു. എൻ.ജി.ഒ യൂണിയൻ നേതാവ് സുരേഷ് ബാബു, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ അനിൽകുമാർ, നികുതി വകുപ്പ് ഉദ്യോഗസ്ഥനായ അജയകുമാർ, ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുരാജ്, വിനുകുമാർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ഒളിവിലാണ്.
അതിനിടെ
എൻ.ജി.ഒ
യൂണിയൻ
നേതാക്കളായ
പ്രതികളെ
അവരുടെ
ഓഫീസിൽ
ജോലിക്ക്
കയറാൻ
അനുവദിക്കരുതെന്ന്
പൊലീസ്
നിർദ്ദേശിച്ചു.
ഇതു
സംബന്ധിച്ച
നോട്ടീസ്
തിങ്കളാഴ്ച
നേതാക്കളുടെ
ഓഫീസ്
മേധാവികൾക്ക്
നൽകും.
അതേസമയം
കേസിലെ
പ്രതികളായ
എൻ.ജി.
ഒ
യൂണിയൻ
നേതാക്കൾ
ഉൾപ്പെടെയുള്ളവരെ
അറസ്റ്ര്
ചെയ്യാൻ
പൊലീസ്
ശ്രമിക്കുന്നില്ലെന്ന
പരാതി
വ്യാപകമാവുന്നുണ്ട്.
ഒളിവിലുള്ളവരാകട്ടെ
ഒൗദ്യോഗികമായി
അവധിക്കപേക്ഷയും
നൽകിയിട്ടില്ല.
അതിനിടെ
സമരക്കാർ
തങ്ങളോട്
അപമര്യാദയായ
വാക്കുകളുപയോഗിച്ചു
എന്ന്
വനിതാ
ജീവനക്കാർ
എസ്.ബി.ഐ
അധികൃതർക്ക്
പരാതി
നൽകിയിട്ടുണ്ട്
.
ഇത്
പൊലീസിന്
കൈമാറിയോ
എന്ന്
വ്യക്തമല്ല.