11 വർഷം മുൻപുളള ഊരൂട്ടമ്പലം തിരോധാനത്തിൽ ട്വിസ്റ്റ്, അമ്മയേയും മകളേയും കൊലപ്പെടുത്തിയത്
തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്ന് അമ്മയേയും കുഞ്ഞിനേയും കാണാതായ സംഭവത്തില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ട്വിസ്റ്റ്. വിദ്യയേയും മകള്‍ ഗൗരിയേയും കാമുകനായ മാഹിന്‍ കണ്ണ് കൊലപ്പെടുത്തിയതാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. ഗൗരിയേയും മകളേയും താന്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് മാഹിന്‍ കണ്ണ് പോലീസിന് മുന്നില്‍ സമ്മതിച്ചു. ഇയാളും ഭാര്യയായ റുഖിയയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകമെന്നും കണ്ടെത്തിയിട്ടുണ്ട്. റുഖിയയും മാഹിന്‍ കണ്ണും പോലീസ് കസ്റ്റഡിയിലാണ്.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2011 ആഗസ്റ്റ് 18ന് ആണ് വിദ്യയേയും മകള്‍ ഗൗരിയേയും മാറനെല്ലൂരില്‍ നിന്ന് കാണാതാകുന്നത്. മാഹിന്‍ കണ്ണിനൊപ്പമായിരുന്നു അന്ന് വിദ്യ മകളേയും കൊണ്ട് പോയത്. വിദ്യയുടെ അമ്മ രാധയ്ക്ക് തുടക്കം മുതല്‍ തന്നെ മകളെയും കൊച്ചുമകളേയും മാഹിന്‍ കണ്ണ് അപായപ്പെടുത്തിയതാകാമെന്നുളള സംശയമുണ്ടായിരുന്നു. വിദ്യയെ കാണാതായ ദിവസത്തെ മാഹിന്‍ കണ്ണിന്റെ ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു.

വേളാങ്കണ്ണിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വിദ്യയേയും മകളേയും മാഹിന്‍ കണ്ണ് കൂടെ കൊണ്ട് പോയത്. ബന്ധുക്കളോടും പോലീസിനോടും ഇത് തന്നെയാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ വിദ്യയെ കാണാതായ അന്ന് മാഹിന്‍ കണ്ണ് വേളാങ്കണ്ണിക്ക് പോയിട്ടില്ലെന്നും പൂവാറിലുണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്ന ഫോണ്‍ വിവരങ്ങളാണ് എന്ന് പോലീസിന് ലഭിച്ചിരുന്നത്. എന്നാല്‍ അന്ന് പോലീസ് ആ വഴിക്ക് അന്വേഷണം നടത്തിയില്ല. പത്ത് മാസത്തിനകം വിദ്യയേയും മകളേയും കുറിച്ച് ഒരു വിവരവും കണ്ടെത്താന്‍ സാധിക്കാതെ അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചു.
ഊരൂട്ടമ്പലം തിരോധാനക്കേസ് വീണ്ടും മാധ്യമശ്രദ്ധ നേടിയതോടെയാണ് പോലീസ് കേസ് വീണ്ടും തുറക്കുന്നത്. 16 പേരടങ്ങുന്ന പോലീസ് സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. തിരുവനന്തപുരം റൂറല്‍ എസ്പിയായ ഡി ശില്പയുടെ നേതൃത്വത്തിലുളള സംഘത്തിന്റെ അന്വേഷണമാണ് 11 വര്‍ഷം മുന്പുളള തിരോധാനത്തിന്റെ ചുരുള്‍ അഴിച്ചത്. വിദ്യയേയും മകളേയും പിറകില്‍ നിന്ന് കടലിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് മാഹിന്‍ കണ്ണിന്റെ മൊഴി. 2011 ഓഗസ്റ്റില്‍ കുളച്ചിലില്‍ നിന്ന് ഒരു അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇത് വിദ്യയും മകളും ആണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications