സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; നടപടി ശക്തമാകുന്നു, മൂന്ന് പൊലിസുകാര്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: മദ്യം വാങ്ങി ലോഡ്ജിലേക്ക് പോകവെ കോവളം പൊലീസ് അവഹേളിച്ച സ്വീഡിഷ് പൗരന്റെ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. . കോവളം സ്റ്റേഷനിലെ പ്രിന്‍സില്‍ എസ്ഐക്കും രണ്ട് പൊലീസുകാര്‍ക്കുമെതിരെയാണ് അന്വേഷണം. പ്രിന്‍സിപ്പല്‍ എസ്ഐ അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനീഷ്, സജിത് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
വിഷയത്തില്‍ മുഖ്യമന്ത്രിയും, ടൂറിസം വകുപ്പ്് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉള്‍പ്പെടെ ഇടപെട്ടിരുന്നു. മുഖ്യമന്ത്രി സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

പുതുവര്‍ഷതലേന്നാണ് സംസ്ഥാനത്താകമാനം നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. മദ്യം വാങ്ങി കോവളത്തെ ഹോംസ്റ്റേയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സ്വീഡിഷ് പൗരനായ സ്റ്റീഫനെ വഴി മധ്യേ പൊലീസ് തടയുകയായിരുന്നു. പൊലീസ് ബില്ല് ചോദിക്കുകയായിരുന്നു ബില്ല് വാങ്ങാന്‍ മറന്നുവെന്നാണ് സ്റ്റീഫന്‍ നല്കിയ മറുപടി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കളയാന്‍ പൊലീസ് പറയുകയായിരുന്നു. തുടര്‍ന്ന് മദ്യം മാത്രം പുറത്തേക്ക് ഒഴിച്ച് കളയുകയും കുപ്പി അദ്ദേഹം തന്നെ കൊണ്ട് പേകുകയുമായിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി അദ്ദേഹം ബീവറേജസില്‍ പോയി ബില്ല് വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു.

പൊലീസ് പരിശോധിക്കുന്നതും മദ്യം കളയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം ബീച്ചിലേക്ക് മദ്യം കൊണ്ടുപോയതാണ് തടഞ്ഞതെന്നും എസ്ഐയുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. എന്നാല്‍ തീരത്തേക്കല്ല മദ്യം കൊണ്ടു പോയതെന്ന് സ്വീഡിഷ് പൗരന് സ്റ്റീഫന്‍ ആസ്ബര്‍ഗ് പറഞ്ഞു.

കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്റ്റേ നടത്തുന്ന സ്വീഡിഷ് പൗരന് സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പൊലീസ് തടഞ്ഞത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീവന്‍ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവളം ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തത്. സംഘത്തിലുണ്ടായിരുന്നവര്‍ക്കെതിരെയു നടപടി ഉണ്ടാകും. വിവാദം തണുപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടി സ്റ്റീവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുകയാണ് എസ് ഐ ചെയ്തതെന്നാണ് സംഘടന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. വിദേശിയെ തൊട്ടിട്ടില്ലെന്നും മദ്യം കളയാനും ആവശ്യപ്പെട്ടില്ലെന്നും നടപടി പിന്‍വലിക്കണമെന്നും സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളുകയാണ് സ്റ്റീവന്‍. മദ്യം കളയാന്‍ ആവശ്യപ്പെട്ട പൊലീസ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്റ്റീഫന്‍ പറഞ്ഞു.

രാവിലെ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്പെടുത്തിയ ടൂറിസം മന്ത്രി പൊലീസിനെ കടന്നാക്രമിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍, സ്വീഡിഷ് പൗരനെ വീട്ടിലേക്ക് വിളിച്ച് അനുനയിപ്പിച്ച മന്ത്രി ശിവന് കുട്ടി കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസിനെയാകെ വിമര്‍ശിക്കരുതെന്നും പറഞ്ഞു. മൂന്ന് ലിറ്റര്‍വരെ മദ്യം ഒരാള്‍ക്ക് കൈവശം വെക്കാമെന്നും മദ്യകുപ്പിയില്‍ ഹോളോ ഗ്രാം പതിച്ചിട്ടുണ്ടെങ്കില്‍ ബില്‍ ഇല്ലെങ്കിലും എവിടെ നിന്നാണ് വാങ്ങിയതെന്നത് പൊലീസിനെ തിരിച്ചറിയാന്‍ കഴിയുമെന്നിരിക്കെ ഇത്തരമൊരു പരിശോധനക്ക് പോോലും തയ്യാറാകാതെയാണ് മദ്യം ഒഴുക്കികളയാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നാണ് വിദേശപൗരന്റെ പരാതി.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications