കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്ന് പറഞ്ഞ് ആക്ഷേപം, മര്‍ദ്ദനം; യുവതിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരം: തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഭര്‍തൃവീട്ടുകാര്‍ നിരന്തരം യുവതിയെ മര്‍ദ്ദിച്ചിരുന്നു എന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളും കുടുംബം പുറത്തുവിട്ടു. വണ്ടിത്തടം സ്വദേശി ഷഹ്നയെ ആണ് ചൊവ്വാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് നൗഫലുമായി പിണങ്ങി രണ്ട് മാസമായി വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു ഷഹ്ന. കല്യാണം കഴിഞ്ഞ് എട്ടാം മാസം മുതല്‍ യുവതിയ്ക്ക് മര്‍ദനമേറ്റ് തുടങ്ങിയിരുന്നു. ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.പാവപ്പെട്ട വീട്ടില്‍ നിന്ന് വന്നവളെന്നും കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്നും വിളിച്ച് ഭര്‍തൃവീട്ടുകാര്‍ ഷഹ്നയെ നിരന്തരം അപമാനിച്ചിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

ഗര്‍ഭിണിയായിരുന്നതിനാലാണ് അത്ര പെട്ടെന്ന് വിവാഹമോചനത്തിന് ശ്രമിക്കാതിരുന്നത്. ഒരിക്കല്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഷഹ്നയ്ക്ക് നേരെയെറിഞ്ഞിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഷഹ്ന രക്ഷപ്പെട്ടത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുന്ന ഷഹ്നയോട് ചൊവ്വാഴ്ച ഭര്‍തൃവീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഷഹ്ന പോയില്ല. ഇതോടെ വീട്ടിലെത്തി നൗഫല്‍ ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി കൊണ്ടുപോയി. ഇതിന് പിന്നാലെ ഷഹ്ന മുറിയില്‍ കയറി കതകടച്ച് ആത്മഹച്യ ചെയ്യുകയായിരുന്നു. കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന്റെ ആഘാതത്തിലാണ് ഷഹ്ന ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഷഹ്ന ആത്മഹത്യ ചെയ്തത്.
തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഷഹ്നയുടെ മൃതദേഹം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications