തലസ്ഥാനത്ത് കളക്ടറും മേയറും തമ്മില്‍ പോര്.... ഒരൊറ്റ കാരണം, അരുവിക്കര ഡാം തുറന്നത് എന്തിന്?
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പുതിയൊരു പോര് തുടങ്ങിയിരിക്കുകയാണ്. ജില്ലാ കളക്ടറും മേയറും തമ്മിലാണ് വാക്പോര്. അതും അരുവിക്കര ഡാം തുറന്നുവിട്ടതിനെ ചൊല്ലിയാണ് തര്‍ക്കം. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം മുന്നറിയിപ്പ് ഇല്ലാതെ ഡാം തുറന്നുവിട്ടതാണെന്ന് മേയര്‍ ശ്രീകുമാര്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ മറുപടി വ്യത്യസ്തമായിരുന്നു. ഡാം തുറക്കുന്നതിന് മുന്നൊരുക്കം നടത്തിയെന്നും, കനത്ത മഴയാണ് വെള്ളക്കെട്ടിന് കാരണമെന്നും കളക്ടര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.

പിന്നാലെ തന്നെ മേയറുടെ വാദം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്ത് വന്നു. ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ കടകംപള്ളി പിന്തുണയ്ക്കുകയും ചെയ്തതോടെ മേയര്‍ ശരിക്കും ആശയക്കുഴപ്പത്തിലായി. പിന്നാലെ തന്നെ അദ്ദേഹം തടിയൂരുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട മഴയ്ക്കൊപ്പം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നതുമാണ് തലസ്ഥാന നഗരത്തിന്റെ വലിയൊരു ഭാഗം വെള്ളത്തിലാവാന്‍ കാരണമെന്ന് മേയര്‍ പറയുന്നു. ഡാമിലെ ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണമാണ് അര്‍ധരാത്രി തുറന്നത്.
അതേസമയം കാലാവസ്ഥാ അറിയിപ്പോ ജാഗ്രതാ നിര്‍ദേശമോ ഡാം തുറക്കുന്നതിന് മുമ്പ് നല്‍കിയിരുന്നില്ല. വെള്ളപ്പൊക്കത്തില്‍ കരമനയാറിന്റെ തീരത്തെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. ഇന്നലെ ഉച്ചയോടെയാണ് വെള്ളക്കെട്ട് കുറഞ്ഞത്. ഡാം തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് നാട്ടുകാരും പറയുന്നു. ജലവകുപ്പോ ജില്ലാ ഭരണകൂടമോ പോലീസോ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നില്ല. നാല് ഷട്ടറുകള്‍ 1.25 മീറ്ററും ഒരെണ്ണം 1.5 മീറ്ററുമാണ് ഉയര്‍ത്തിയത്.
ഡാം തുറന്നത് കൂടിയാലോചനകള്‍ക്ക് ശേഷമാണെന്നും വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ പറയുന്നു. 2018ലെ പ്രളയകാലത്തെ മഴയുടെ പകുതി അളവിലാണ് ഇത്തവണ മഴ ലഭിച്ചത്. ഇത് അരുവിക്കര ഡാമിന്റെ സംഭരണ ശേഷിക്കും മുകലിലാണ്. 46.6 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഇതില്‍ 46.2 മീറ്റര്‍ വരെ വെള്ളം എപ്പോഴും ഉണ്ടാകും. എന്നാല്‍ മാത്രമേ നഗരത്തിന് ആവശ്യത്തിന് വേണ്ട ജലം എത്തിക്കാനാവൂ. വ്യാഴാഴ്ച്ച തന്നെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം ജനങ്ങളോട് സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഉമ്മന്‍ചാണ്ടിയും വിഎസ് ശിവകുമാറും ആവശ്യപ്പെട്ടു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications