രാജ്യത്ത് മയക്ക് മരുന്നിന് തടയിടാനൊരുങ്ങി കേന്ദ്രം; പുതിയ തീരുമാനങ്ങളെടുത്ത് അമിത്ഷാ, തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി:
ഇന്ത്യയെ
മയക്ക്
മരുന്ന
വിമുക്ത
രാജ്യമാക്കാനുള്ള
പദ്ധതി
ആരംഭിക്കുമന്ന്
കേന്ദ്ര
ആഭ്യന്തര
മന്ത്രി
അമിത്
ഷാ
പറഞ്ഞു.
നാര്‍ക്കോ
കോര്‍ഡിനേഷന്‍
സെന്ററിന്റെ
(എന്‍സിആര്‍ഡി)
മൂന്നാമത്
അപെക്സ്
ലെവല്‍
യോഗത്തിലായിരുന്നു
അദ്ദേഹം
പറഞ്ഞത്.
മയക്ക്
മരുന്ന്
രാജ്യത്തിന്റെ
സുരക്ഷയെ
തന്ന
ബാധിക്കുമെന്നാണ്
മോദി
സര്‍ക്കാര്‍
കരുതുന്നതെന്ന്
ആരോഗ്യ
മന്ത്രാലയ
വകുപ്പ്
ഉദ്യോഗസ്ഥര്‍
പറഞ്ഞു.
'അതിര്‍ത്തിയില്ലാത്ത
കുറ്റകൃത്യം'
എന്ന്
വിശേഷിപ്പിച്ച
അമിത്
ഷാ,
മയക്കുമരുന്ന്
നിയമ
നിര്‍വ്വഹണ
ഏജന്‍സികളും
രഹസ്യാന്വേഷണ
ഏജന്‍സികളും
കേന്ദ്രവും
സംസ്ഥാനങ്ങളും
തമ്മില്‍
മികച്ച
ഏകോപനം
ആവശ്യമാണെന്നും
അദ്ദേഹം
കൂട്ടിചേര്‍ത്തു.
മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തി; 25ഓളം ബസ്സുകള്‍ക്ക് പിടിവീണു, ആര്‍ടിഒക്ക് കൈയടി
2018നു 2021നുമിടയില്‍ ഇന്ത്യയില്‍ 1881 കോടിയുടെ മയക്ക്മരുന്നുകളാണ് പിടികൂടിയത്. 2011 നും 2014 നും ഇടയില്‍ പിടികൂടിയ മയക്കുമരുന്നിന്റെ മൂന്നിരട്ടിയാണ് ഇത്. 2018 നും 2021 നും ഇടയില്‍ രാജ്യത്ത് 35 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് ആന്റി നാര്‍ക്കോട്ടിക് അതോറിറ്റികള്‍ കണ്ടുകെട്ടിയത്. 2011 നും 2014 നും ഇടയില്‍ 16 ലക്ഷം കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. മയക്ക് മരുന്ന് തടയുന്നതിനായി അമിത്ഷാ പല തീരുമാനങ്ങളും മീറ്റിങ്ങിലെടുത്തതായി അധികൃതര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളും പോലീസ് ഡയറക്ടര്‍ ജനറലുകളുടെ കീഴില്‍ സമര്‍പ്പിത ആന്റി-നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം. ഇവ സംസ്ഥാന സെക്രട്ടേറിയറ്റുകളായി പ്രവര്‍ത്തിക്കും, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കീഴില്‍ ഒരു കേന്ദ്ര യൂണിറ്റ് രൂപീകരിക്കും.
പോലീസ്, സിഎപിഎഫ് ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍മാര്‍, സിവില്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നുള്ള ആളുകള്‍കക് പ്രത്യേക പരിശീലനം നല്‍കും. ഇവരെ പരിശീലിപ്പിക്കുന്നതിന് ദേശീയ തലത്തില്‍ ഒരു മയക്കുമരുന്ന് പരിശീലന മൊഡ്യൂള്‍ തയ്യാറാക്കേണ്ടതുണ്ട്, ഇരട്ട ഉപയോഗ മുന്‍ഗാമികളായ രാസവസ്തുക്കളുടെ ദുരുപയോഗം തടയാന്‍ ഒരു സ്റ്റാന്‍ഡിംഗ് ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിക്കും, ഇരട്ട ഉപയോഗ കുറിപ്പടി മരുന്നുകളുടെ ദുരുപയോഗം തടയുന്നതിന്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ ഒരു സ്റ്റാന്‍ഡിംഗ് ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി രൂപീകരിക്കും, മയക്ക് മരുന്ന് ഉപയോഗം കുറക്കുന്നതിനായി എല്ലാ തീരദേശ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
കെ റെയില്‍ വിശദീകരണത്തിന് മുഖ്യമന്ത്രി നേരിട്ടെത്തുന്നു; എല്ലാ ജില്ലകളിലും പ്രത്യേക യോഗം
സര്‍ക്കാരിന്റേതോ
സ്വകാര്യമോ
ആയ
എല്ലാ
തുറമുഖങ്ങളിലും
ഇന്‍കമിംഗ്,
ഔട്ട്ഗോയിംഗ്
കണ്ടെയ്നറുകള്‍
സ്‌കാന്‍
ചെയ്യുന്നതിനുള്ള
കണ്ടെയ്നര്‍
സ്‌കാനറുകളും
അനുബന്ധ
ഉപകരണങ്ങളും
ക്രമീകരിക്കേണ്ടതാണ്,
ദേശീയ
തലത്തില്‍
ഒരു
നാര്‍ക്കോ-കൈന്‍
പൂള്‍
വികസിപ്പിക്കും.
സംസ്ഥാന
പോലീസിനും
കനൈന്‍
സ്‌ക്വാഡിന്റെ
സൗകര്യം
ഒരുക്കണം,
ദേശീയ
നാര്‍ക്കോട്ടിക്
കോള്‍
സെന്റര്‍,
'മനാസ്'
ആരംഭിക്കും,
കേന്ദ്ര
തലത്തില്‍
ഒരു
സംയോജിത
പാര്‍ട്ടല്‍
സ്ഥാപിക്കണം.
വിവിധ
സ്ഥാപനങ്ങളും
ഏജന്‍സികളും
തമ്മിലുള്ള
വിവര
കൈമാറ്റത്തിനുള്ള
ഫലപ്രദമായ
സംവിധാനമായി
ഇത്
പ്രവര്‍ത്തിക്കും,
അനധികൃത
മയക്കുമരുന്ന്
വ്യാപാരത്തില്‍
ഡാര്‍ക്ക്
നെറ്റ്,
ക്രിപ്റ്റോ
കറന്‍സി
എന്നിവയുടെ
വര്‍ദ്ധിച്ചുവരുന്ന
ഉപയോഗം
തടയാന്‍
ഫലപ്രദമായ
ഒരു
സംവിധാനം
നിലവില്‍
വരും.
പോണേക്കര കൊലപാതക കേസ്; ജയിലിൽ കൂട്ടുകാരനോട് സന്തോഷം പങ്കിട്ടു; റിപ്പര്‍ ജയാനന്ദന് യമണ്ടൻ കുരുക്ക്
Recommended Video
ഡ്രോണുകളും
ഉപഗ്രഹങ്ങളും
മറ്റ്
സാങ്കേതിക
വിദ്യകളും
ഉപയോഗിച്ച്
നിയമവിരുദ്ധമായ
മയക്കുമരുന്ന്
കൃഷി
തടയണം,
മയക്കുമരുന്ന്
ദുരുപയോഗം
സംബന്ധിച്ച്
വിപുലമായ
ബോധവല്‍ക്കരണ
കാമ്പയിന്‍
നടത്തണം,
എല്ലാ
പ്രധാന
ജയിലുകളിലും
ലഹരി
വിമുക്ത
കേന്ദ്രങ്ങള്‍
സ്ഥാപിക്കും,
മയക്കുമരുന്ന്
ദുരുപയോഗത്തെക്കുറിച്ചുള്ള
അധ്യായങ്ങള്‍
സ്‌കൂള്‍
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തണം.
സ്‌കൂള്‍
വിദ്യാഭ്യാസ
വകുപ്പും
സാമൂഹ്യക്ഷേമ
ശാക്തീകരണ
മന്ത്രാലയവും
ഇതിനുള്ള
മാര്‍ഗരേഖ
തയ്യാറാക്കും,
കേന്ദ്ര
അര്‍ദ്ധസൈനിക
സേനകളിലെയും
സംസ്ഥാന
പോലീസ്
സേനകളിലെയും
എല്ലാ
ഉദ്യോഗസ്ഥരും
ലഹരി
വിമുക്ത
ഇന്ത്യയ്ക്കായുള്ള
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞാ
കാമ്പെയ്നില്‍
പങ്കെടുക്കണമെന്നും
സ്വാമി
വിവേകാനന്ദ
ജയന്തി
അല്ലെങ്കില്‍
ദേശീയ
യുവജന
ദിനമായ
2022
ജനുവരി
12-നകം
ഈ
കാമ്പയിന്‍
പൂര്‍ത്തിയാക്കാന്‍
ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും
അദ്ദേഹം
തീരുമാനത്തില്‍
പറഞ്ഞു.