Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗളൂരുവിലേക്ക് ബുള്ളറ്റോടിച്ച് യാത്ര, തിരികെയെത്തുന്നത് എംഡിഎംയുമായി; യുവതികൾക്ക് കെണിയൊരുക്കി പൊലീസ്

തൃശൂര്‍: അതിമാരകമായ സിന്തറ്റിക്ക് മയക്കുരുന്നായ എം ഡി എം എയുമായി രണ്ട് യുവതികള്‍ അറസ്റ്റിലായി. 17.5 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചൂണ്ടല്‍ പുതുശേരി സ്വദേശികളായ സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ച സ്വദേശി പ്രിയ (30) എന്നിവരാണ് അതിമാരക മയക്കുമരുന്നുമായി പിടിയിലായത. ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡാണ് യുവതികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രിയ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന യുവതികളെ പൊലീസ് പിന്തുടരുകയായിരുന്നു. യുവതികളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് എം ഡി എം എ പിടികൂടുന്നത്.

mdma

പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ് യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. യുവതികള്‍ പിടിയിലായതോടെ ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു. സുരഭിയും പ്രിയയും തൃശൂരില്‍ ഒരു ഫ്ളാറ്റില്‍ ഒരുമിച്ചാണ് താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്.

ഫാഷന്‍ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞിരിക്കുകയാണ്. തുടര്‍ന്നാണ് പ്രിയയെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കുന്നതും. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബംഗളൂരുവില്‍ പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവില്‍ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ. നാട്ടില്‍ 2000 രൂപയ്ക്കാണ് യുവതികള്‍ വില്‍പ്പന നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. എം ഡി എം എ വേണമെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായി ചാറ്റ് ചെയ്തിരുന്നു.

പലപ്പോഴും അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട ഇവരെ ഇത്തവണ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. രണ്ട് പേരെയും ലഹരി വിരുദ്ധ സ്‌ക്വാഡ് കുന്നംകുളം പൊലീസിന് കൈമാറി. രണ്ട് പേരും മയക്കുവരുന്ന് റാക്കറ്റിലെ ക്യാരിയര്‍മാരാണെന്ന് പൊലീസ് പറയുന്നു. കൂടാതെ ഇവര്‍ ബംഗളൂരുവില്‍ ഇവരുടെ കൂടെ മുറിയെടുത്ത് താമസിക്കാന്‍ താല്‍പര്യമുള്ളവരെ പണം വാങ്ങിതാമസിപ്പിച്ചിരുന്നു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ കെ ഷിജു എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+