നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത: പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള തടസങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നീക്കണമെന്ന് ആക്ഷന്‍കമ്മിറ്റി
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുമായി ബന്ധപ്പെട്ട് തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നീലഗിരി-വയനാട് എന്‍ എച്ച് ആന്റ് റെയില്‍വെ ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം സൗത്ത് ശാഖയില്‍ ഡി.എം.ആര്.സിയുടെ അക്കൗണ്ടില്‍ രണ്ട് കോടി രൂപ നിക്ഷേപിച്ചുവെന്നാണ് 2017 ഫെബ്രുവരി 13ന് കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഈ തുക ഡി.എം.ആര്.സിക്ക് നല്‍കാത്തതിന് ഒരു കാരണവും കേരള സര്‍ക്കാര്‍ പറയുന്നുമില്ല. ഇതിനിടയില്‍ റയില്‍വേ ബോര്‍ഡിന്റേയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ നിയമവിരുദ്ധമായി 18 കോടിയിലധികം രൂപ ചെലവഴിച്ച് തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കായി മൂന്ന് തവണ വിവിധ ഏജന്‍സികളെക്കൊണ്ട് സര്‍വ്വേ നടത്തിച്ചു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് മൂലം ഈ സര്‍വ്വേകളൊന്നും പൂര്‍ത്തിയാക്കാനായില്ല.

പ്രാഥമിക പഠന റിപ്പോര്‍ട്ടുകളില്‍ തലശ്ശേരി-മൈസൂര്‍ പാത വലിയ നഷ്ടം വരുത്തുമെന്നും പ്രായോഗികമല്ല എന്ന് തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്. ഇപ്പോള്‍ നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതക്ക് കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും റയില്‍വേ ബോര്‍ഡും നല്കിയ അനുമതികള്‍ ദുരുപയോഗപ്പെടുത്തി തലശ്ശേരി-മൈസൂര്‍ റയില്‍പാതക്കുവേണ്ടി വകമാറ്റാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. രണ്ട് പാതകളും കൂട്ടി യോജിപ്പിച്ച് ഒരു പാതയാക്കി നടപ്പാക്കാനുള്ള ശ്രമം ഇവ രണ്ടും ഇല്ലാതാക്കാനാണ് ഉപകരിക്കുക.

റയില്‍വേ ബോര്‍ഡും ഡി.എം.ആര്.സിയും നിര്‍ദ്ദേശിക്കുകയും കര്‍ണ്ണാടക സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്ത അലൈന്മെന്റ് പ്രകാരം നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയുടെ ഡി.പി.ആര് പൂര്‍ത്തിയാക്കുകയും ഈ പാതയിലെ സൗകര്യപ്രദമായ സ്ഥലത്തുനിന്ന് പിന്നീട് രണ്ടാം ഘട്ടമായി തലശ്ശേരി പാതക്കുവേണ്ടി ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ ഇതിന് വിപരീദമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍. നിലവില്‍ രണ്ട് കോടി രൂപ ഡി.എം.ആര്.സിക്ക് നല്‍കാത്തതു മാത്രമാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ പ്രവര്‍ത്തികള്‍ തടസ്സപ്പെട്ടതിനുള്ള കാരണം. പദ്ധതിരേഖ തയ്യാറാക്കാന്‍ ഡി.എം.ആര്.സിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള റയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് ഇപ്പോഴും അതേ പടി തന്നെ നില്‍ക്കുകയാണ്.

ഇതിനുള്ള ചെലവ് 8 കോടി രൂപ നല്കാമെന്നുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവും നിലനില്‍ക്കുകയാണ്. പണം നല്കാത്തതുകൊണ്ടും കേരള സര്‍ക്കാരിന്റെ നിസഹകരണം കൊണ്ടുമാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്തതെന്ന് ഡി.എം.ആര്.സിയും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഡി.എം.ആര്.സിയുടെ അക്കൗണ്ടിലേക്ക് അനുവദിച്ച 2 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ച് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ ഡി.പി.ആര് തയ്യാറാനുള്ള തടസ്സം നീക്കാന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമല്ല. ഇനിയെങ്കിലും വയനാടിന്റെ സ്വപ്നപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തടസം നല്ക്കരുതെന്നും നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. അഡ്വ:ടി.എം.റഷീദ് അധ്യക്ഷത വഹിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications